Wednesday, December 21, 2011

North Korea: The Power of Indoctrination

The rest of the civilized world has been lamenting the sad state of affairs in North Korea for over 50 years. The nation is closed to the outside world. There is no free press, political parties, mobile communication or internet.

North Korea has been a dictatorial dynasty since 1945 and the last 17 years it was "ruled" by the dead "Eternal President Kim il-sung". Since very few outsiders have visited the country, all we have available are documentary videos and books.

So far I have seen three documentaries made about North Korea.

Welcome to North Korea by Peter Tetteroo  ,  "The Vice Guide to North Korea"  and 

"National Geographic's Inside North Korea"



The first two were filmed with permission from the North Korean government and is almost identical in substance with choreographed tours of the city and boring museums trips. The narrations however does convey a great deal more than the visuals. Throughout both films   the crew were accompanied by minders and guides therefore contact with the general public was missing.
The last documentary  by National Geographic was filmed without permission, by a film crew that accompanied cataract surgeon Dr. Sanduk Ruit. Dr. Ruit was on a mission to treat as many cataract patients as possible within a period of 10 days. Meanwhile the film  crew  secretly filmed what they could in and around the city. This revealed a more shocking aspect of the people's state of mind rather than the economic condition or political stagnation.

The visible results of indoctrination is clear towards the end of the film, where local patients who were blind till then thank their dead leader for giving them sight instead of the doctor who performed the surgery. People are seen swearing unconditional allegiance to their Orwellian leader Kim Il Sung and his (recently deceased) son Kim Jong Il.

It wouldn't be wrong to conclude that the indoctrination and propaganda in North Korea has been complete and successful.  So strong is the power of indoctrination that the people do seem to truly love their leader. Their leader does not seem to be a mere mortal. He is a god. And by definition gods are infallible.

If there was a benchmark for dictators Kim Il Sung would certainly rank right at the top. People are seen  praying to the images and statues of King Il Sung with god like reverence. Any display of irreverence towards the leaders  by locals or foreigners are dealt  severely. The behaviour is not unlike how religious people deal with their god figures.

It is also believed that entire families and extended families could be sent to concentration camps for disloyalty or disobedience. Indoctrination combined with fear of repercussions from the authorities seem to have completely wiped out any voices of dissent against the regime resulting in a kind of "Stockholm Syndrome" towards their dead leaders.

More than anything else, The reality of North Korea  exposes a very significant behavioural pattern about society. If people are led to believe in a god, be it human or otherwise, they will believe and allow themselves to be led by those doctrines. Kim Il Sung has become the de-facto god of North Korea. An atheist in North Korea would essentially be denying Kim Il Sung. Affecting any sort of political change in North Korea would require the destruction of this god concept impressed on the minds of the people by the state.

And that may not be an easy task.




Sunday, December 18, 2011

The Magic of Reality: Review

റിച്ചർഡ് ഡോക്കിൻസ് എഴുതി അവതരിപ്പിച്ച ഐപ്പാഡ് ആപ്പ് ആണു "Magic of Reality". അദ്ദേഹത്തിന്റെ സംഭാഷണങ്ങളും വിഡിയോകളും അടങ്ങിയതാണു ഈ multimedia പുസ്തകം. കുട്ടികളെ ഉദ്ദേശിച്ചാണു ഈ പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നതു്. സാധാരണ e-പുസ്തകങ്ങളിൽ നിന്നും വിഭിന്നമായണു ഇതിന്റെ രൂപകല്പന.

പ്രശസ്ത ചിത്രകാരനായ ഡേവ് മെൿ-കീന്റ വർണ്ണശബളമായ ചിത്രങ്ങളും ചലനചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്.









മഹാവിസ്ഫോടനം, പരിണാമം, അഭൌമ ജൈവ സാദ്ധ്യത, ഐതിഹ്യങ്ങൾ, അന്ധവിശ്വാസം, തുടങ്ങി അനേകം വിഷയങ്ങൾ കുട്ടികൾക്കായി ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നുണ്ടു്. ഈ വിഷയങ്ങൾ ചില രാജ്യങ്ങളിൽ പഠിക്കാനും പഠിപ്പിക്കാനും അവസരം ലഭികാത്തവർക്കും ഈ പുസ്തകം വളരെ പ്രയോചനം ചെയ്യും എന്നു കരുതുന്നു.

മാനസീക വളർച്ച മുറ്റാത്തവർക്കും ചില മലയാളികൾക്കും ഈ പുസ്തകം വളരെ ഗുണം ചെയും എന്നും കരുതാം. iTunesൽ വില (US$13.99)

പുസ്തകത്തെ കുറിച്ചു് Guardian ൽ വന്ന review


Hard Cover Edition 
From Amazon (USD $17.91)

Wednesday, December 07, 2011

Dear Mr. Kapil Sibal

Dear Mr. Kapil Sibal

I hope you will forgive this intrusion. I do understand how difficult it is to work under a woman boss who doesn't understand that Freedom of Press is the cornerstone of our  Democracy. I understand that you are an educated well meaning man, who is forced to do mind-numbingly ridiculous things dictated by her.  We knew this the last time you were sent to meet that clown Ramakrishna Yadav (AKA Baba Ramdev) at the airport in an attempt to appease him.  And being a faithful servant of the Gandhi household you, rather reluctantly, did try to calm the situation, of course, without any effect.


Regarding the Lok Pal Bill, I clearly remember reading that you said corruption can end if existing systems are rectified. But now you say that "Objectionable" content should be removed from the internet. 


Mr. Sibal sir, Facebook, Google and Twitter are  respectable organisations that do have strong policies and terms of service in place that promptly remove objectionable content. As far as they are concerend, existing systems do work quite well, in fact much better than any of our Governments' systems. 
You are a sensible guy, I am  quite sure you did not mean to censor the internet as a whole. Your real concern was with this.
"A New York Times report on Monday that said Kapil Sibal called executives about six weeks ago and showed them a Facebook page that maligned ruling Congress Party chief Sonia Gandhi and told them it was "unacceptable"."  Times of India 
So, I do understand that the real issue is not about  pornography, terrorism, racism,  inciting religious hatred or any of those thing you want us to believe.  Sir we are stupid, but not retarded. It's obvious that you, or rather your boss, is simply  upset about people ridiculing her and her close family members


Mr. Sibal we are a very forgiving bunch. You should know that better than any of us. After all we did elect you and some of your buddies (who, of course, are now thankfully in prison). 


You should know very well that several concessions have been made to favour the Gandhi dynasty,  and we will gladly continue to do so.  We have already allowed Ms. Gandhi's son-in-law, who has never ever held any government office, to be exempt from security checks at airports. Which sensible country would tolerate such a thing? But we did, didn't we? So please do not think even for a moment that the people of India will object to many more such royal concessions. 


What you should have clearly stated at the press conference was the following. "You have all the freedom to criticize and ridicule anyone other than the Gandhi Family and her royal family members"


As I mentioned to you earlier, we are a very stupid bunch with a very short attention span. The next time one of our MP's get slapped or worse if they land up in jail, we would have forgotten all about these silly things and get on with our wretched lives. You may even be able to breeze this bill  through parliament within 15 minutes without even as much as a tweet from our beloved MPs. 


After all how many of our folks even have an internet connection? How many of our MPs use the internet? I am sure you will ensure that the costs of accessing the internet will remain beyond the grasp of our "Aam Jantha", So trust me don't even worry about it.  Go ahead and do the needful. 


Thank you


Yours faithfully


Nishad Kaippally

Tuesday, December 06, 2011

Google Mapping Diplomacy

Google Maps rendering of India as seen from The rest of the World 

Google Maps rendering of India as viewed from India

Google Maps rendering of India as seen from China

ദൈവങ്ങളുടെ പരിണാമം

ദൈവങ്ങൾ പരിണമിച്ചതു് തന്നെ ആത്മാവു് എന്ന സങ്കല്പത്തിൽ നിന്നുമാണു എന്നു് വിഖ്യാതനായ  നരവംശ ശാസ്ത്രജ്ഞൻ Edward B.Tylorന്റെ 1871ൽ പ്രസിദ്ധീകരിച്ച ഗവേഷണങ്ങളിലൂടെ വ്യക്തമാകുന്നു. ഇതുവരെയുള്ള എല്ലാ അദൃശ്യ ശക്തികളും നിരന്തരം മനുഷ്യനോടൊപ്പം പരിണമിച്ചുകൊണ്ടിരിക്കുന്ന സങ്കല്പമാണു് എന്നതു് നരവംശശസ്‌ത്രത്തിലൂടെ സ്ഥാപിക്കാൻ കഴിയും.


സസ്യങ്ങൾക്കും മൃഗങ്ങൾക്കും ആത്മാക്കൾ ഉണ്ടെന്നാണു് ആദി മനുഷ്യൻ മുതൽ ഇന്നുള്ള അനേകം ഗോത്ര വർഗ്ഗങ്ങൾ വിശ്വസിച്ചിരുന്നതു്. ആഫ്രിക്കയിലും, തെക്കേ അമേരിക്കയിലും ഉള്ള, പരസ്പര ബന്ധം ഇല്ലാത്ത ഗോത്ര വർഗ്ഗങ്ങളിൽ ഒരേ സ്വഭാവമുള്ള വിശ്വാസങ്ങൾ വികസിക്കുകയും പരിണമിക്കുകയും ചെയ്തു.  ഭയം ഉളവാക്കുന്ന, അവരെ നിയന്ത്രിക്കുന്ന, അല്ലെങ്കിൽ സൃഷ്ടിക്കുന്ന ഒരു ശക്തിയിൽ അവർ വിശ്വസിച്ചിരുന്നു. കല, ശാസ്ത്രം, സംസ്കാരം എന്നിവ പരിണമിക്കുന്നതിനോടൊപ്പം ദൈവ സങ്കല്പങ്ങളും പരിണമിച്ചു.

അജൈവവും ജൈവവുമായ വസ്ത്തുക്കളിൽ ആത്മാക്കളുണ്ടെന്നു അവർ വിശ്വസിച്ചിരുന്നു.  പ്രകൃതിയിൽ കാണുന്ന പ്രതിഭാസങ്ങളെല്ലാം ആത്മാക്കൾ സൃഷ്ടിക്കുന്നു.  ഭൂമിയും, സമുദ്രങ്ങളും, നദികളും, മേഖങ്ങളും, ചന്ദ്രനും,  സൂര്യനും എല്ലാം അവൻ മാനുഷീക മൂല്യങ്ങളും വികാരങ്ങളും  അർപ്പിച്ചശേഷം  അവയെ പ്രീതിപ്പെടുത്താൻ അർച്ചനകളും ആചാരങ്ങളും ആരംഭിച്ചു.  ഒടുവിൽ അവ ഓരോ മതങ്ങളായി രൂപം പ്രാപിച്ചു.
In early philosophy throughout the world, the Sun and  Moon are alive and as it were human in their nature. Usually contrasted as male and female, they nevertheless differ in the sex assigned to each, as well as in their relations to one another.  Among the Mbocobis of South America, the Moon is a man and the Sun his wife, and the story is told how she once fell down and an Indian [Native American] put her up again, but she fell a second time and set the forest blazing in a deluge of fire1
എല്ലാ ഗോത്രവർഗ്ഗങ്ങളിലും ഇതോ ഇതിനോടു സാമ്യമുള്ള സങ്കല്പങ്ങളോ രൂപീകരിച്ചിരുന്നു. ഭൂത, പ്രേത പിശാചുകളിൽ വിശ്വസിച്ചിരുന്ന പ്രാകൃത മതങ്ങളും ആധുനിക മതങ്ങളും അടിസ്ഥാന ഉദ്ദേശത്തിന്റെ കാര്യത്തിൽ ഭിന്നതയില്ല.  അറിവിന്റെ പോരായ്മകൾ നികത്താൻ നിഗൂഢവും അവർണനീയവുമായ അസ്ഥിര ബിമ്പങ്ങളേ പ്രതിഷ്ടിക്കുന്നു. ഭയത്തിൽ ഉരുത്തിരിയുന്ന വിശ്വാസങ്ങളും ആചാരങ്ങളും മനുഷ്യന്റെ മാത്രം പ്രത്യേകതകളല്ല  എന്നും നാം തിരിച്ചറിയണം. പൂർണ ചന്ദ്രനേ നോക്കി ഓലിയിടുന്ന ചെന്നായിക്കൾ പോലും ഭയം പരിണമിച്ചുണ്ടായ വിശ്വാസങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്നു കരുതാം.

പ്രതിഭാസങ്ങളെ സൃഷ്ടിച്ചു നിയന്ത്രിക്കുന്ന അദൃശ്യനായ ശക്തികൾ ഇന്നു ഏകനായ ദൈവ സങ്കല്പത്തിൽ എത്തി നില്കുന്നു. ഈ പരിണാമത്തിന്റെ സൂചനകൾ ഇന്നുള്ള എല്ലാ  മതങ്ങളിലും അവശേഷിക്കുന്നു.

ഉറങ്ങുമ്പോൾ ശരീരം വിട്ടു പരതുന്ന ആത്മാക്കൾ ഉണ്ടെന്നു പണ്ടൊരിക്കലും പാശ്ചാത്യരുമായി ബന്ധം പോലുമില്ലാതിരുന്ന  ആന്റമാൻ ദ്വീപുകളിൽ ജീവിക്കുന്ന ഗോത്ര വർഗ്ഗക്കാർ വിശ്വസിച്ചിരുന്നു.
An Andamanese will never, or only with the very greatest reluctance, awaken another from sleep. One explanation of this  that was given to me was that the ot-jumulo or double of the sleeper may be wandering far from his body, and to waken him suddenly might cause him to be ill. 2
ആധുനിക മതങ്ങളിലും സമാനമായ ആശയ അവശിഷ്ടങ്ങൾ ഇന്നും കണ്ടുവരുന്നു.

മനുഷ്യന്റെ ഭൌതിക പരിണാമത്തിനോപ്പം ആത്മീയ പരിണാമവും സംഭവിക്കുന്നു. അങ്ങനെ ഭൂതങ്ങൾ  ആത്മാക്കളായും,  ആത്മാക്കൾ ദൈവങ്ങളായും പരിണമിച്ചു.

ഭയം കലർത്തി വരച്ച ആദിമനുഷ്യന്റെ ചുവർ ചിത്രങ്ങളും അവന്റെ ചപലമായ വിശ്വാസങ്ങളേയും കൌതുകത്തോടയും വാത്സല്യത്തോടയുമാണു ഇന്നു നമ്മൾ കണ്ടുവരുന്നതു്. ഭാവി തലമുറകൾ ഇന്നത്തെ മനുഷ്യന്റെ ദൈവ സങ്കല്പങ്ങളേയും മതവിശ്വാസങ്ങളേയും അതെ പരിഗണനയോടെ നോക്കി കാണും എന്ന കാര്യത്തിൽ സംശയമില്ല.


അവലംബം


  1. Primitive Culture: Research into the Development of Mythology, Philosophy, Religion, Art and Custom by Edward B Tylor, Page 287 
  2. The Andaman Islanders: A Study in Social Anthropology,  Page 167

Friday, December 02, 2011

അഹങ്കാരിയായ ബുദ്ധിജീവി

പലപ്പോഴും കേട്ട് വെറുത്തുപോയ പ്രയോഗമാണു ബുദ്ധിജീവി എന്ന ചിലരുടെ അഭിസംബോധനം. 

"അഹങ്കാരി"യും, "ബുദ്ധിജീവി"യും: കടുത്ത അപകർഷതാബോധത്തിൽ ഉരുത്തിരിയുന്ന പദങ്ങളാണു ഇതു് രണ്ടും. ബുദ്ധിയും തന്റേടവും ഉപയോഗിച്ച് തൊഴിൽ ചെയ്യുന്നവനോടു തോന്നുന്ന പുച്ചം. ഈ പദങ്ങൾ ഉപയോഗിക്കുന്നവർ അവരുടെ ബൌദധിക നിലവാരം   ലോകത്തെ വിളിച്ചുകാട്ടുന്നു എന്നാണു അവർ സ്വയം തിരിച്ചറിയേണ്ടതു്.

ശാരീരികമായി താരതമ്യം ചെയ്യുമ്പോൾ മറ്റെല്ലാ ജീവികളേക്കാളും വെറും ഒരു ശരാശരി ജീവിയാണു് മനുഷ്യൻ. എന്നാൽ മസ്തിഷ്കം മാത്രമാണു് മനുഷ്യനെ വ്യത്യസ്തനാക്കുന്നത്.
മനനം ചെയ്യാൻ കഴിവുള്ളവനാണു് മനുഷ്യൻ. അതിനാൽ ബുദ്ധിജീവി എന്ന പേരു് അവനു് ഏറ്റവും അനുയോജ്യമാകുന്നു. ബുദ്ധി ഉപയോഗിച്ചാണു് മനുഷ്യൻ ഈ കാണുന്ന എല്ലാം വികസിപ്പിച്ചെടുത്തത്. എല്ലാ മനുഷ്യരും ബുദ്ധിജീവികളാണു്. പക്ഷെ അതിൽ ചിലർക്ക് അതിന്റെ വില മനസിലാക്കാനോ പ്രയോഗിക്കാനോ ഉള്ള അവസരവും സന്ദർഭവും ലഭിക്കാത്തതിനാൽ ഉടലെടുക്കുന്ന അപകർഷതയാണു് പരകടമാകുന്നതു്. ബൌധികശക്തി പ്രയോഗിച്ച് ഉപജീവനം നേടുന്നവനോടുള്ള പുച്ഛം.

ഞാൻ എന്റെ ബുദ്ധി ഉപയോഗിച്ചു ജീവിക്കുന്നവനാണു, അതിനാൽ ഞാൻ ബുദ്ധിജീവിയാണെന്നു പറയുന്നതിൽ എനിക്ക് മടിയില്ല. അതിനെ അഹങ്കാരം എന്നു നിങ്ങൾ വിളിക്കുമെങ്കിൽ ഞാൻ അഹങ്കാരിയുമാണു. എനിക്ക് അഹം എന്ന ഭാവം ഉണ്ടു്. അഹങ്കാരം മനുഷ്യസഹജവുമാണു്. "Maya is hungry" എന്നു ഇന്നലെ വരെ പറഞ്ഞിരുന്നവൾ 4 വയസയാപ്പോൾ "I am hungry" എന്നു പറയുന്നു. അപ്പോൾ അവളൊരു വ്യക്തിയാണെന്നു് അവൾ സ്വയം മനസിലാക്കുന്നു. ആ വ്യക്തിക്ക് സ്വന്തം താല്പര്യങ്ങളും അഹം എന്ന ഭാവവും ഉണ്ടാകുന്നു. ചെറുപ്പത്തിൽ ഉണ്ടാകുന്ന ഈ അഹം സാമ്പ്രദായിക വിദ്ധ്യാഭ്യാസം അപ്പാടെ തുടച്ചു നീക്കികളയുന്നു . കൂട്ടമായി പ്രവർത്തിക്കുമ്പോൾ ഒറ്റപ്പെട്ട സ്വരങ്ങൾ അച്ചടക്ക ലംഘനങ്ങളാകുന്നു . വ്യത്യസ്ത ചിന്തകൾ അടിച്ചമർത്തപ്പെടുന്നു.  അഹം ഇല്ലാതാക്കപ്പെടുന്നു. അങ്ങനെ ഗോത്രീയ സാമൂഹിക വ്യവസ്തകൾ വ്യക്തി വൈഭവങ്ങൾ ഇല്ലാതാക്കുന്നു.

ചില പ്രാകൃത ഗോത്ര സമൂഹങ്ങളിൽ വ്യക്തിഗത ഉന്നമനങ്ങൾ അംഗീകരിക്കപ്പെടാത്തതു് അവർ ജീവിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലം കൂട്ടായ്മകളുടെ മാത്രം ബലത്തിൽ കഴിഞ്ഞിരുന്നതുകൊണ്ടാണു്. കൂട്ടമായി ഭക്ഷണം വേട്ടയാടിപിടിക്കുക, ഭക്ഷണം പാകം ചെയ്യുക, കൃഷി ചെയ്യുക എന്നിങ്ങനെ സാമൂഹികമായ എല്ലാ പ്രക്രിയകളിലും വ്യക്തിഗത നേട്ടങ്ങൾ അപ്രസക്തമാകുന്നു. വ്യക്തിയല്ല പ്രസ്ഥാനമാണു വലുതു് എന്ന ആശയവും ഇവിടെ നിന്നായിരിക്കണം ഉടലെടുക്കുന്നതു്. working for the common good എന്ന ആശയം ആണു എല്ലാ ഇടതുപക്ഷ ചിന്തകളുടെയും ഉറവിടം. കൂട്ടം തെറ്റിയുള്ള ചിന്തയും, അഭിരുചിയും, പ്രവർത്തനവും പ്രതിലോമപരമായി കാണപ്പെടുകയും ചെയ്യും.

മനുഷ്യന്റെ ആദ്യത്തെ കണ്ടുപിടിത്തം അവൻ വിഡ്ഢിയാണ് എന്നതായിരിക്കണം. മനുഷ്യ പരിണാമത്തിലെ ഏറ്റവും പ്രസക്തമായ നാഴികക്കല്ലാണു് ആ തിരിച്ചറിവ്.

സംസാരശേഷിയും, ഭാഷയും വികസിപ്പിക്കാനുള്ള മനുഷ്യന്റെ കഴിവാണു് അവ്ന്റെ അറിവിനെ തലമുറകൾക്ക് കൈമാറുവാൻ സഹായിച്ചതു്. ഇതെല്ലാം അവന്റെ സ്വന്തം മക്കൾ, കുടുംബം, ഗ്രാമം, വംശം, എന്നിങ്ങനെ "അവന്റെ" തായ "അഹം" നിലനിർത്താൻ വേണ്ടിയാണു്. "അഹം" ഇല്ലെങ്കിൽ മത്സരങ്ങൾ ഇല്ല. "അഹം" ഇല്ലെങ്കിൽ ഭക്ഷണം കഴിക്കില്ല. "അഹം" ഇല്ലാതായാൽ മനുഷ്യൻ മുന്നേറുകയില്ല. "അഹം" തീരുന്നതോടെ മനുഷ്യ വംശം ജീർണിക്കും. നശിക്കും.

Thursday, December 01, 2011

മുല്ലപ്പെരിയാറിന്റെ GIS Topographic Map ആവശ്യമുണ്ടു്.


ISROയിലെ അന്ധവിശ്വാസി "ശാസ്ത്രജ്ഞന്മാർ" എന്റെ നികുതി പണം തിന്നു മുടിച്ചും  അവന്റെയോക്കെ  അമ്മായിയപ്പന്റെ കമ്പനികൾക്ക് ചന്ദ്രനിൽ കോണാത്തിലെ വെള്ളം കണ്ടുപിടിക്കാൻ വാണം വിടാനുള്ള കരാറു കച്ചവടം നടത്തിയും കളയുന്ന പണം ഉണ്ടായിരുന്നെങ്കിൽ ഇന്ത്യമൊത്തം എത്ര ഡാമുകൾ ഉണ്ടാക്കാമായിരുന്നു എന്നാലോചിച്ചുപോയി.

“Scientist” എന്ന തസ്തികയിൽ ശമ്പളത്തിനു പണിയെടുക്കുന്നവർ ചന്ദ്രായനം വാണം വിട്ടപ്പോൾ  ഞാൻ ചോദിച്ചിരുന്നു ഇതു നാടിനെന്തു ഗുണം ചെയ്യും എന്നു. നീണ്ട ചർച്ചകളും നടന്നു.  ഭാവിയിൽ ഗുണം ചെയ്യും എന്നായിരുന്നു അന്നു പലരും  പറഞ്ഞതു്.  എന്നാൽ ISROയിലെ അണ്ണന്മാരു് വിട്ട വാണങ്ങൾ പ്രതിഫലം തരാനുള്ള ആ ഭാവി ഇന്നാണു്.

ഇന്ത്യ ഇതുവരെ 50 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ടു്. അതിൽ ഒമ്പതണ്ണം remote sensing satelliteകളാണു. ഇതിൽ ഏതെങ്കിലും ഒരണ്ണം ഉപയോഗിച്ചു് മുല്ലപ്പെരിയാറിന്റെ GIS Topographic Map ഉണ്ടാക്കി സൌജന്യമായി  തന്നിരുന്നെങ്കിൽ പണി അറിയാവുന്ന പിള്ളേരു് അതു് ഉപയോഗിച്ച് flood simulation ഉണ്ടാക്കുമായിരുന്നു. ഈ പറികൾ ഇതൊന്നും ചെയ്യുകയുമില്ല. മറ്റുള്ളവരെ കൊണ്ടു ചെയ്യിപ്പിക്കുകയുമില്ല എന്ന സ്ഥിധിയാണു.

നമ്മുടെ Remote Satellite ശേഖരിക്കുന്ന വിവരങ്ങൾ കൈയ്യിൽ കിട്ടിയാൽ നമുക്ക് അറിയാൻ കഴിയുന്ന കാര്യങ്ങൾ ഇതൊക്കെയാണു.

1) അണക്കെട്ട് തകർന്നാൽ ജലനിരപ്പ് എവിടെയെല്ലാം ഉയരും.
2) ഉയർന്ന പ്രദേശങ്ങൾ ഏതൊക്കെയാണു.
3) മണ്ണിടിയാൻ സാദ്ധ്യതയുള്ള പ്രദേശങ്ങൾ ഏതെല്ലാമാണു.
4) വെള്ള പാച്ചിൽ എത്ര വേഗത്തിലും എതിലേകൂടിയെല്ലാം വരാൻ സാദ്ധ്യതയുണ്ടെന്നു അറിയാം .
5) ഭൂനിരപ്പും ഘടനയും അനുസരിച്ചു എത്ര വേഗം വെള്ളം താഴ്ന്നു പോകും.

ISROയിലെ യേമാന്മാരു് ഇതു വല്ലതും ശ്രദ്ധിക്കുന്നുണ്ടോ എന്നറിയില്ല. അവിടുള്ള ഏതെങ്കിലും അണ്ണന്മാരു് ഈ വഴിക്കു ചിന്തിക്കുന്നുണ്ടോ എന്നും അറിയില്ല. അറിയാവുന്നവർ പറഞ്ഞു തരു.

Sunday, November 27, 2011

Regional Flood Map of the Periyar river basin

This is an expected area that may be immediately submerged due to the breaching of the Mullaperiyar Dam.



The flood path will most probably be heading northwards along the Periyar river towards the Idukki reservoir. The high mountains along the Periyar river may guide the flow with minor spillage along tributaries. The following areas will be permanently submerged.

Vandipperiyar
Kakki
Mooziyar road
Vandipperiyar Town
Vandipperiyar LP School and an another unknown school in the vicinity.
Kumily town
Chinnar
Upputhara
Anakkara
Anavilasam
Alady
Marykulam
Low lying areas of Karuntharivi Tea Estate

Map prepared with Google Topographic maps

Disclaimer: The author bears no responsibility on the accuracy of this map.  

Sunday, November 13, 2011

Midnight in Paris (2011)

നോവലിസ്റ്റ് ആകാൻ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരൻ പാരീസ് നഗരത്തിൽ എത്തുന്നു. Nostalgia ആണു സിനിമയിലും, സിനിമയിൽ ഗിൽ (ഓവെൻ വിൽസൺ) എഴുതുന്ന കഥയിലേയും പ്രമേയം. പ്രഗല്ഭന്മാരായ സാഹിത്യകാരന്മാരും ചിത്രകാരന്മാരും ജീവിച്ച 1920കളിൽ ജീവിച്ച ഈ നഗരവുമായി കടുത്ത പ്രണയത്തിലാണു ഗിൽ.

ഒരു രാത്രി തെരിവില്ലൂടെ നടക്കുമ്പോൾ ഒരു വണ്ടിയിൽ കയറ്റി ഗിലിനെ ചിലർ കൂട്ടിക്കൊണ്ടുപോകുന്നു. ഗിൽ ചെന്നുപെടുന്ന സ്തലത്തുവെച്ചു് ഗിൽ സ്കോട്ട് ഫിത്സ്ജെരാൾഡ്, ഏണെസ്റ്റ് ഹെമിങ്വേ, പാബ്ലൊ പിക്കാസോ, സൽവഡോർ ഡാലി, മാൻ റേയ് തുടങ്ങിയ സാഹിത്യകാരന്മാരേയും കലാകാരന്മാരെയും കണ്ടുമുട്ടുന്നു. അവിടെ ഗിൽ ആഡ്രിയാന എന്ന സ്ത്രീയെ പരിചയപ്പെടുന്ന (പാബ്ലൊ പിക്കാസോയുടേ mistress എന്നു സിനിമയിൽ പറയുന്നുണ്ടെങ്കിലും ആ കഥാപാത്രം സാങ്കല്പികമാണു്). അവൾ പ്രണയിക്കുന്ന കാലം 1850കളെയാണു. കഥയുടെ അവസാനം അവർ ഇരുവരെയും ഒരു കുതിരവണ്ടിയിൽ ചിലർ കൂട്ടിക്കൊണ്ടുപോകുന്നു. അവിടെ വെച്ചു അവർ എഡ്ഗർ ഡെഗാസിനേയും, പോൾ ഗൊഗനിനേയും, ഒൺരി-ദെ- തുലൂ-ലൂത്രീക്കിനേയും പരിചയപ്പെടുന്നു. അവർക്ക് അവരുടെ കാലഘട്ടത്തിൽ ജീവിക്കുന്നതിനോടും അസംതൃപ്തി പ്രകടിപ്പിക്കുന്നു. സുവർണ്ണകാലം എന്നു അവർ വിശേഷിപ്പിക്കുന്നതു് റെനേസാൻസ് കാലഘട്ടമാണു്.

സിനിമയുടെ തുടക്കത്തിൽ ഗിൽ എഴുതുന്ന നോവലിന്റെ പശ്ചാത്തലത്തെ കുറിച്ചു ഒരു സുഹൃത്തിനോട് വിവരിക്കുമ്പോൾ അദ്ദേഹം പറയുന്ന ഒരു ഡിയലോഗ് ഉണ്ടു. നമ്മൾ ജീവിക്കുന്ന കാലഘട്ടത്തേക്കാൾ കഴിഞ്ഞുപോയ ഒരു കാലമായിരുന്നു സുവർണ്ണകാലം എന്നു കരുതുന്നതു ഇന്നത്തെ യാധാർത്ഥ്യവുമായി പൊരുത്തപ്പെടാൻ കഴിയാത്തതുകൊണ്ടാണു് എന്നു.

 കഥയിലെ ഏറ്റവും പ്രസക്തമായി തോന്നിയ സന്ദേശവും ഇതാണു്. Cezanഉം Gauganഉം, Chagallഉം, Lautrecഉം, Picassoയും ജീവിച്ച നഗരത്തിനോടു പ്രണയം തോന്നാത്ത കലാകാരന്മാർ കുറവാണു്. ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന രണ്ടു വ്യക്തികളാണു ഹെമിങ്വേയും, ഡാലിയും. അവർ രണ്ടുപോരെയും നേരിട്ട് കണ്ട അനുഭൂതി ഈ സിനിമയിൽ വുഡി ആലൻ എനിക്ക് സമ്മാനിച്ചു.

Watch it here

Wednesday, November 02, 2011

ബഹിരാകാശ വാർത്തകൾ

Shenzhou-8 launch: Major step towards China's 1st space station
China has successfully launched its unmanned spacecraft Shenzhou-8 for the country's first space docking. It marks a major step towards the nation's ultimate goal of building a permanent space station.


Senate approves NASA budget cut
By a 69 to 30 vote today, the U.S. Senate today approved legislation that would cut NASA's 2012 budget by $509 million, or 2.8 percent, to $17.9 billion.




GSLV failure tragic, say scientists
Describing the failure of the GSAT-5P communication satellite launch on Saturday evening as “very tragic”, India’s top space scientists said the launch vehicle going up in flames soon after the lift-off was “a major setback” for ISRO.



ചൈന ബഹിരാകാശത്തു ഒരോ സർക്കസുകൾ കാണിച്ചു ലോകത്തെ അമ്പരപ്പിക്കുന്നു. അമേരിക്ക കാശില്ലാത്തതുകൊണ്ടു   റോക്കറ്റും വിടൽ പരുവാടിയൊക്കെ അവസാനിപ്പിച്ച മട്ടാണു്.  സാമഗ്രികളും ആക്രി കച്ചവടം നടത്തുന്നുണ്ട് എന്നും കേൾക്കുന്നു.

നമ്മൾ വളരെ കാര്യമായി ബങ്കാൾ ഉൾക്കടലിൽ  ഉപഗ്രഹം വിക്ഷെപിച്ചു പഠിക്കുന്നു. GSLV ഏഴണ്ണം വിട്ടതിൽ അഞ്ചണ്ണവും ചീറ്റിപ്പോയി. ഈ പണി നമുക്ക് പറ്റിയതാണോ എന്നു കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു.



Wednesday, October 26, 2011

എന്താണു കല



Nivin എന്ന ചിത്രകാരന്റെ ഒരു ചിത്രത്തിനു Anil T.S.  എന്ന വ്യക്തിയിൽ നിന്നും ലഭിച്ച അഭിപ്രായമാണു ഈ ലേഖനത്തിനു കാരണം.
Original ചർച്ച ഇവിടെ.

Anil T.S: Nivin, sorry for being a critic.
നിവിന്റെ ‘ഹൈലി ഹൈപ്ഡ്’ ടെക്നോ പെയിന്റിംഗുകൾ ശ്രദ്ധിക്കുന്ന ആളെന്ന നിലയ്ക്ക് ചിലത് പറയട്ടെ. Art rageലും ഫോട്ടോഷോപ്പിലുമാണ് ചെയ്യുന്നതെന്ന് നിവിൻ മുകളിൽ പറഞ്ഞിട്ടുണ്ടങ്കിലും, പൊതുവെ ‘വൌ, എക്സലന്റ്‘ പറയുന്നവരുടെയും ലൈക്കുന്നവരുടെയും റിഷെയർ ചെയ്യുന്നവരുടെയും ധാരണ റിയൽ കാൻവാസിലും പേപ്പറിലും ചെയ്യുന്നത് പോലെ മൌസ് വച്ച് കഷ്ടപ്പെട്ട് വരച്ചെടുക്കുകയാണ് ഇതെല്ലാം എന്നാണ്. പക്ഷേ, അല്പസ്വല്പം ആർട്ട് സെൻസ് ഉള്ള, ആ ടൂളുകൾ ഉപയോഗിക്കനറിയാവുന്ന ആർക്കും ചെയ്യാൻ പറ്റുന്നതാണ് ഈ വർക്കുകൾ. ഒറിജിനൽ പെയിന്റിംഗ് ചെയ്യുന്നതിന്റെ നൂറിലൊന്ന് എഫേർട്ടോ, കഴിവോ ആവശ്യമില്ല. ഒരു പോർട്രയിറ്റ് ചെയ്യണമെങ്കിൽ പോലും ഒറിജിനൽ ഫോട്ടോ പ്ലേസ് ചെയ്ത് ട്രേസ് ചെയ്ത് വരക്കാവുന്നതേയുള്ളു.
(ഒരു Ref : https://plus.google.com/109763335508569329692/posts/e7vVJReq9sY )
എന്നാൽ റിയൽ കാന്വാസിലും പേപ്പറിലും വരയ്ക്കുന്ന ബസ്സിൽ കണ്ടിട്ടുള്ള വേറേ ചില ആർടിസ്റ്റുകളായ വിനീത് (യാത്രികൻ), സ്നേഹ തുടങ്ങിയവർക്കൊന്നും ഈ അപ്രിസിയേഷൻ കിട്ടുന്നുമില്ല. പറഞ്ഞ് വന്നത് ഇതാണ് - നിവിൻ നല്ല ടാലന്റടായ ആർടിസ്റ്റാണ്. എളുപ്പ വഴികൊണ്ട്, അല്ലേൽ ചെറിയ പൊടിക്കൈ കൊണ്ട് ഒരുപാട് പ്രശംസകൾ കിട്ടുമ്പോൾ റിയൽ ആർട് ചെയ്യാനുള്ള താല്പര്യം നഷ്ടമാകും. ഒപ്പം തന്നെ, കാണുന്നവരിൽ കുറച്ച് പേരെങ്കിലും,- ഇതിന്റെ ടെക്നികൽ സൈഡ് അറിയാത്തവർ - ഇതാണ് ആർട് എന്ന് തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യും. കാന്വാസിൽ ഒരു ഓയിൽ, അല്ലങ്കിൽ ഒരു വാട്ടർകളർ വർക്ക് ചെയ്യാൻ ശ്രമിക്കു.
(സിനിമയെ വിമർശിച്ച്കൊണ്ട് നിരൂപണമെഴുതുന്നവരോട് ‘ന്നാപ്പിന്നെ നീയൊരു സിനിമയെടുത്ത് കാണിക്കടാ’ന്ന് പറയുന്നപോലെ ‘നിയൊരെണ്ണമുണ്ടാക്കി കാണിക്കടാന്ന്’ പറയരുത്, ഞാനൊരു കലാകാരനല്ല. പറഞ്ഞത് പോസിറ്റിവായി എടുക്കുമെന്ന് കരുതുന്നു.) ആശംസകൾ.



മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഓരോന്നായി  തേക്കാൻ നോക്കാം.

1) Nivin കൂടുതൽ  അംഗീകാരം കിട്ടുന്നതുകൊണ്ടു്, ശ്രീ Anil പറയുന്ന Canvas ൽ വരക്കുന്ന ചിത്രകാരന്മാർക്ക് Popularity കിട്ടുന്നില്ല. അതിനു നമുക്ക് എന്തു ചെയ്യാം? ഒന്നുകിൽ അതിമനോഹരമായി ചിത്രങ്ങൾ വരക്കുന്ന Nivinന്റെ രണ്ടു കൈയ്യും തല്ലി ഒടിക്കണം. അല്ലെങ്കിൽ Nivin വരക്കുന്നതിനേക്കാൾ നിലവാരത്തിൽ ചിത്രങ്ങൾ വരക്കാൻ Canvas ചിത്രകാരന്മാരെ പഠിപ്പിക്കണം. ഈ രണ്ടു രീതി അല്ലാതെ ശ്രീ Anil T.S.നെ സ്ംതൃപ്തിപ്പെടുത്താൻ വേറെ ഒരു മാർഗവും കാണുന്നില്ല.

2) പോടിക്കൈ.
Canvas എന്ന പൊടിക്കൈ ഉണ്ടാകുന്നതിനും മുമ്പ് ചുവരിലും ഗുഹയിലും തോലിലും ഒക്കെയായിരുന്നു ആദിമനുഷ്യൻ വരച്ചിരുന്നതു്. Canvas വന്നതുകൊണ്ടു് ചുവരെഴുത്തു മതിയാക്കി. ചുവർ ചിത്രകാരന്മാർ Canvas വരപ്പുകാർക്കെതിരെ സമരം ചെയ്തില്ല. ഇതേ ഉദാഹരണം തന്നെ Photographyയേ കുറിച്ചും പറയാം. Photography വരുന്നതിനും മുമ്പുവരെ ചിത്രകാരന്മാരായിരുന്നു portraitകൾ വരച്ചിരുന്നതു്. Franceൽ ഒരുകാലത്തു തെരിവുകൾ നിറയെ ചിത്രകാരന്മാരായിരുന്നു എന്നു Van Goghന്റെ കത്തുകളിൽ വായിച്ചിട്ടുണ്ടു്. Film Photography വന്നതോടുകൂടി professional ചിത്രകാരന്മാരുടേ എണ്ണം തന്നെ കുറഞ്ഞുപോയി.

Photographyയിൽ തന്നെ വിപ്ലവങ്ങൾ ഉണ്ടായിട്ടുണ്ടു്.
Film ഫോട്ടോഗ്രഫിയാണു് ഏറ്റവും മെച്ചപ്പെട്ട qualtiy എന്നു  പത്തു വർഷം മുമ്പുവരെ എല്ലാരും  വിശ്വസിച്ചു. സാങ്കേതി വിദ്ധ്യ കുതിച്ചു ചാടി ദാണ്ടെ ഇപ്പോ  Filmന്റെ കട്ടയും ബോഡും ചവിട്ടി കൂട്ടി കൈയ്യിൽ കൊടുത്തു. Kodakഉം Fujifilmഉം Agfaയുടെയും Film division ഒക്കെ പൂട്ടികെട്ടിയ അവസ്ഥയിലാണു്.

3) Titanic എന്ന സിനിമ നിർമ്മിച്ചവർ കമ്പ്യൂട്ടർ എന്ന പൊടിക്കൈ ഉപയോഗിച്ചു്   Fake കപ്പൽ Fake കടലിൽ മുക്കി കാണിച്ചു.  Anil T.S. പറയുന്നതുപോലെ Peter Jackson ഒരു  Real സിനിമാക്കാരൻ ആയിരുന്നു എങ്കിൽ ഒരു Original കപ്പൽ  ഉണ്ടാക്കി കടലിൽ കൊണ്ടു മുക്കണമായിരുന്നു.

ഈ കമ്പ്യൂട്ടർ പൊടിക്കൈ ഉപയോഗിച്ചു് ചിത്രം വരക്കുന്നതൊക്കെ എളുപ്പം പണിയാണെങ്കിൽ എന്തുകൊണ്ടു കേരളത്തിൽ നിന്നും ഇറങ്ങുന്ന ലക്ഷക്കണക്കിനു വരുന്ന Animatorsന്റെ പേരുകൾ മുൻനിര Hollywood സിനിമകളുടേ അവസാനം Animatorsന്റെ listൽ  കാണുന്നില്ല. അപ്പോൾ പൊടിക്കൈ പഠിച്ചിട്ടും കാര്യമില്ല. പണി ചെയ്യാനും അറിഞ്ഞിരിക്കണം.

4)കാന്വാസിൽ ഛായം പൂശി വരക്കുന്ന ചിത്രങ്ങൾ മാത്രം Real ചിത്രങ്ങളും അല്ലാത്തവ വെറും പോടിക്കൈകളാണു് എന്നു  പറയുന്നതിൽ ഉള്ള  ആന മണ്ടത്തരത്തെ എങ്ങനെ നേരിടണം എന്നു പലവട്ടം ചിന്തിച്ചു നോക്കി. പക്ഷെ അധികം ചിത്രകാരന്മാരോ museumങ്ങളോ ഇല്ലാത്ത കടുത്ത  സാംസ്കാരിക ജീർണതയും ഭാവന ദാരിദ്ര്യം അനുഭവിക്കുന്ന മലയാളികളെ കുറ്റം പറയുന്നതു തന്നെ ഒരു കണക്കിനു ദ്രോഹമാണു്.

5) Anilനോടോ വരച്ചിട്ട് വന്നു വിമർശിക്കാൻ ഒരിക്കലും പറയില്ല. പക്ഷെ പോയി പത്തു  കലാരൂപങ്ങളും പത്തു സിനിമകളും കണ്ടിട്ടു വന്നു കലയെ കുറിച്ചു നിരൂപണം എഴുതൂ എന്നു പറയുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു.


ആചാരങ്ങളും സമ്പ്രദയങ്ങളും  കലയെ എങ്ങനെ സ്വാധീനിക്കുന്നു എന്നു നമ്മൾ മനസിലാക്കേണ്ടിയിരിക്കുന്നു.  ഉല്പന്നത്തേക്കാൾ   ഉല്പന്നംത്തിന്റെ നിർമ്മാണ രീതിയിലും, ആരു നിർമ്മിച്ചു എന്നതിലും നമ്മൾ വളരെ അധികം ശ്രദ്ധ കൊടുക്കുന്നുണ്ടു്. ഒളിഞ്ഞുകിടക്കുന്ന ജാതിബോധമായിരിക്കാം അവർ പോലും  അറിയാതെ ഉണ്ടാകുന്ന ഈ ധാരണകൾക്ക് കാരണം.




Tuesday, October 25, 2011

സന്തോഷ് പഠിപ്പിക്കുന്ന പാഠം


സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ ഭാവനയിൽ തോന്നിയ ആശയം അവതരിപ്പിച്ചു. അതിന്റെ പ്രതികരണം എങ്ങനെയായിരുന്നു എന്നു നോക്കാം.

സാധാരണ മിണ്ടാപ്രാണികളായ മൃഗങ്ങളാണു് വിയോജിപ്പ് കരഞ്ഞു വിളിച്ചു, തൊഴിച്ചും,  കൂവിയും വ്യക്തമാക്കുന്നതു്.  മലയാളി പ്രേക്ഷകനു  മോശമായി എന്തു തോന്നിയാലും  ഉടൻ അവന്റെ പരിമിതമായ രീതിയിൽ പ്രതികരിക്കും. ആ പരിമിതിയുടേ  തെളിവുകളാണു   Youtubeൽ തെറികളായി അവതരിച്ചതു്.


ഭൂരിഭാഗം മലയാളികൾ  നമ്മൾ കരുതുന്നതുപോലെ പ്രബുദ്ധരല്ല. പരമ കൂതറയും, അവസരം കിട്ടിയാൽ സ്വന്തം  അപ്പനെ വരെ പരിഹസിക്കുന്നവനുമാണു.   ഒരു കൊച്ചുകുട്ടി കാട്ടികൂട്ടുന്ന വികൃതികൾ എന്നപോലെ സന്തോഷിന്റെ സിനിമയെ കണ്ടു പ്രോത്സാഹിപ്പിക്കുന്നതിനു പകരം അദ്ദേഹത്തിന്റെ അച്ഛനേയും അമ്മയേയും വരെ ഈ പ്രബുദ്ധ മലയാളികൾ തെറി വിളിച്ചു.


സന്തോഷ് പണ്ഡിറ്റിന്റെ സിനിമ  മലയാളികളുടെ  സ്വഭാവ വൈഭവത്തെകുറിച്ച നിരവധി നിഗൂഢതകളാണു വെട്ടിപ്പോളിച്ചു മലർത്തി തരുന്നതു്.


  1. ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ എനിക്ക് മാത്രം ആവിഷ്കരിച്ച് ഉണ്ടാക്കി ഉരുട്ടി നിന്റെയൊക്കെ വായിലോട്ടു ഒഴിച്ചു തരാനുള്ളതല്ല.   ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുള്ളതുപോലെ തന്നെ   നിങ്ങൾക്കുമുണ്ടു. അതിൽ  എതിർപ്പുകൾ ഉണ്ടെങ്കിൽ  സഭ്യമായ ഭാഷയുൽ   അറിയിക്കുന്നതാണു അതിന്റെ  മര്യയാത.
  2. ആവിഷ്കാര സ്വാതന്ത്ര്യം എന്താണെന്നു ഒരു പിടിയും മലയാളിക്ക് ഇല്ല. Mainstream അല്ലാതെയുള്ള കലാസൃഷ്ടികൾ കലയായി പോലും അംഗീകരിക്കാനുള്ള വിശാലത ഇല്ലാത്ത വെറും കഴുതകളാണു മലയാളികൾ. സംഗീതം എന്നാൽ യേശുദാസ് സിനിമയിൽ പാടിയതുപോലെ അനുകരിക്കലും, നൃത്തം എന്നാൽ 200 വർഷം മുമ്പ് ചിട്ടപ്പെടുത്തിയ കുറെ ആചാരങ്ങളും സമ്പ്രദായങ്ങളും അതേപടി പതിനായിരം വട്ടം അവതരിപ്പിക്കലുമാണു. Innovation എന്ന പദം മലയാളിക്ക് അറിഞ്ഞെകൂട. (ദാണ്ടെ പോയി dictionary എടുക്കാൻ). 
  3. മാനസീക വൈകല്യങ്ങൾ ഉള്ളവരെയും,  അന്ധന്മാരെയും, ബധിരന്മാരെയും, താണ  (എന്നു മലയാളി പൊതുവെ  കരുതപ്പെടുന്ന) ജാതിക്കാരെയും പരിഹസിച്ചുകൊണ്ടുള്ള കലാരൂപങ്ങൾ  ആവിഷ്കരിക്കുന്നതു് മോശമാണു എന്നു  സിനിമാ നിർമ്മാതാക്കളും മാദ്ധ്യമങ്ങളും അടുത്തിടയായി തിരിച്ചറിഞ്ഞു തുടങ്ങി. പക്ഷെ ഇങ്ങനെ പരിഹസിക്കുന്നതിൽ  മലയാളിക്ക്  യാതൊരു കുറ്റബോധവും ഇല്ല. അങ്ങനെ ഇരിക്കവെ യാധർശ്ചികമായി തന്നേക്കാൾ ബുദ്ധിയും, കഴിവും, സൌന്ദര്യവും കുറഞ്ഞ ഒരു വ്യക്തിയെ തരത്തിനു കിട്ടിയപ്പോൾ  മലയാളിയുടെ യധാർത്ഥ sadistic സ്വഭാവം പുറത്തു വരുത്തുകയും ചെയ്തു.  പണ്ടു റോമാക്കാർ  അടിമകളെ സിംഹത്തിനു തീറ്റിക്കുന്ന ക്രൂര വിനോദം കാണാൻ ജനം കൊളോസിയത്തിൽ ഇടിച്ചുകയറുമായിരുന്നു. കേരളത്തിൽ സന്തോഷിനെ പരിഹസിക്കാൻ ക്യൂ നിന്നു ഡിക്കറ്റ് എടുത്തു തിയറ്ററിൽ ഇരുന്നു തേറി വിളിച്ചു. 


ഈ മാനസീക രോഗം സാമൂഹിക അടിസ്ഥാനത്തിൽ പകർന്നു പിടിച്ചിരിക്കുകയാണു്. പല മാദ്ധ്യമങ്ങളിലും  ഈ Sadistic സ്വഭാവം പ്രകടമായി കാണാം.

സന്തോഷെ, മോനെ  നീ അവതരിപ്പിക്കുന്നതു് എന്തായാലും,  എനിക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും അതു് അവതരിപ്പിക്കാൻ നിനക്ക് അവകാശമുണ്ടു്. ആ അവകാശത്തെ പിന്താങ്ങുന്നതു് ഞാൻ ആവിഷ്കാര സ്വാതന്ത്യത്തെ ബഹുമാനിക്കുന്നതു കൊണ്ടാണു്. മറ്റുള്ളവരുടേ അവകാശങ്ങൾ സംരക്ഷിക്കാനായി സംഖം ചേർന്നു സമരം ചെയ്യുന്നവരാണു മലയാളി. പക്ഷെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി സ്വരം ഉയർത്താനും വേണ്ടി മലയാളി വളർന്നിട്ടില്ല.  

Monday, October 24, 2011

Santhosh Pandit വാർത്തയിൽ

കൃഷ്ണനും രാധയും- നിരൂപകരെ അമ്പരിപ്പിയ്ക്കുന്നു

ദാറ്റ്സ് മലയാളം  
നിങ്ങള്ക്ക് ഇഷ്ടപ്പെടാം, അല്ലെങ്കില് നിശിതമായി വിമര്ശിയ്ക്കാം പക്ഷേ ഒരിയ്ക്കലും അവഗണിയ്ക്കാനാവില്ല. ഈ വാക്കുകള് സന്തോഷ് പണ്ഡിറ്റിന്റെ കാര്യത്തില് യാഥാര്ഥ്യമാവുകയാണ്. ...

പറഞ്ഞുപറഞ്ഞ് 'കൃഷ്ണനും രാധയും' വന് ഹിറ്റ്!

വെബ്‌ദുനിയ 
നെറ്റില് സന്തോഷ് പണ്ഡിറ്റിന് കിട്ടിയ തെറിവിളിയുടെ മൂര്ച്ഛ അളക്കാന് ഒരു മാപിനിക്കും കഴിയില്ല. അത്രയ്ക്കായിരുന്നു യൂട്യൂബിലും ഫേസ്ബുക്കിലും മറ്റും മലയാളി യുവത്വം ...

സിനിമയുടെ ശീര്ഷാസനക്കാഴ്ച: കൃഷ്ണനും രാധയും

e പത്രം  
വിവരമുണ്ടെന്ന് സ്വയം വിശ്വസിക്കുന്നവരെ വിഡ്ഡികളാക്കുവാനാണ് ഏറ്റവും എളുപ്പമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നവരാണ് മലയാളി സമൂഹം. ടോട്ടല് ഫോര് യു, ആപ്പിള് എ ഡേ, ...

കൃഷ്ണനും രാധയും ചലച്ചിത്ര കോപ്രായം

ദാറ്റ്സ് മലയാളം  
എന്തു പറ്റി നമ്മുടെ നാട്ടുകാര്ക്ക്, സകലകലാ വല്ലഭന് സന്തോഷ് പണ്ഡിറ്റിന്റെ ആദ്യചിത്രം കൃഷ്ണനും രാധയും ആര്ത്തട്ടഹസിച്ച് തിയറ്ററില് ആഘോഷമാക്കുന്ന പ്രേക്ഷകരെ കാണുമ്പോള് ...

എല്ലാവരും ഓരോ സന്തോഷ് പണ്ഡിറ്റുമാരല്ലേ?

മാധ്യമം 
എന്റെ ഒരു സുഹൃത്ത് കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ പ്രമുഖ പുസ്തകശാലയ്ക്ക് വേണ്ടി ഒരു ഇംഗ്ലീഷ് നോവല് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ...

കൃഷ്ണും രാധയും: അരാജകത്വം സൃഷ്ടിക്കുന്ന അര്മാദം

മാതൃഭൂമി 
സിനിമാ ചരിത്രത്തിലെ സംഭവമാവുകയാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും. കേരളത്തില് മൂന്നു തിയറ്ററുകളില് മാത്രം വെള്ളിയാഴ്ച റിലീസ് ചെയ്ത കൃഷ്ണനും രാധയും മലയാളികളുടെ ...

സഹനത്തിന്റെ ആഘോഷത്തില് 'കൃഷ്ണനും രാധയും' ഹിറ്റ്

കേരള കൌമുദി  
തൃശൂര്: അവസാനം മലയാള സിനിമയ്ക്കുമേല് യൂട്യൂബിന്റെ പിടിവാശി തന്നെ വിജയിച്ചു. യൂട്യൂബിലെ &വറളന്സ;ഗാനവസന്തം&ഴറളന്സ; സന്തോഷ് പണ്ഡിറ്റിന്റെ സിനിമ &വറളന്സ;കൃഷ്ണനും ...

റെക്കാര്ഡ് ലക്ഷ്യമിട്ട് സന്തോഷ് പണ്ഡിറ്റ്

ദാറ്റ്സ് മലയാളം  
അടിമുടി സന്തോഷ് പണ്ഡിറ്റ് എന്ന പ്രതിഭ നിറഞ്ഞുനില്ക്കുന്ന കൃഷ്ണനും രാധയും തിയറ്ററുകളിലേക്ക്. ഒക്ടോബര് 21ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് മുമ്പൊരു സിനിമയ്ക്കും ...

ലോക റെക്കോഡ് തേടി സന്തോഷ്

മംഗളം  
കൊച്ചി: ശ്രീകൃഷ്ണ ഫിലിംസിന്റെ ബാനറില് സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന 'കൃഷ്ണനും രാധയും' 21-ന് തീയറ്ററുകളിലെത്തും. ഗാനരചന, സംഗീതം, ആലാപനം, നൃത്തം, സംഘട്ടനം, ...

Santhosh Pandit Trending More than Mohan Lal

ഇന്നു google insights പരിശോധിച്ചപ്പോൾ സന്തോഷ് പണ്ഡിറ്റ് മൂത്ത നടൻ മോഹൻ ലാലിനേക്കാൾ popular ആണെന്നു മനസിലായി. വിശത വിവരങ്ങൾ ഇവിടെ

Feel good factor for degenerates


The recent success Krishnanum Radhayum in cinemas all over Kerala is somewhat similar to the  success of  Slumdog Millionaire in the west. This  post should never be considered as an attempt to compare  the two movies by any stretch of the imagination.  My comparison is purely on perception and how it affects the mind of the viewer.


Slumdog Millionaire conveyed  a collective feel good factor to the western audience at seeing such miserably poverty in one of  India's most modern cities at a time when western economies were crumbling while India enjoyed two-digit growth rates. Slumdog Millionaire provided a balm to sooth those damaged  egos.

Due to the modern  influence of western notions of  political correctness our Mallu folks have  been recently deprived of the many sadistic pleasures  of mocking people of difference: Homosexuals, transvestites, handicapped folks, mentally ill people, short folks, (so-called) low castes,  balding men and dark skinned people (Which by the way is 90% of all people in Kerala).

And now in Kerala we have Santhosh Pandit:  Who gives the average Mallu  an opportunity  to laugh at someone whom even they perceive as silly or below par.  Someone who is   intellectually, and superficially inferior to himself.

Kerala has  found a means to vent her degenerate collective complexes. The much wanted feel good factor that she has never managed to achieve by excellence in any other field of activity.

Thursday, October 20, 2011

ദിവസക്കൂലി 1000 രൂപയാകുമ്പോള്‍

Daily wages to go upto Rs1000,ദിവസക്കൂലി 1000 രൂപയാകുമ്പോള്‍ -Commentary, Mathrubhumi Business:


ശ്രീ രാം മോഹൻ എഴുതിയ ഈ ലേഖനത്തെ കുറിച്ചു് രണ്ടു കാര്യങ്ങൾ പറയാനുദ്ദേശിക്കുന്നു.

1) എല്ലാ തൊഴിലിനും അതിന്റേതായ മാന്യതയുണ്ടെന്ന് പറഞ്ഞയാള്‍ അയാളുടെ മകളെ ഒരു ചെരുപ്പുകുത്തിക്ക് കെട്ടിച്ചു കൊടുക്കുമോ? തീര്‍ച്ചയായും ഇല്ല.

ആടു, പശു, എരുമ തുടങ്ങിയ വീടുമൃങ്ങളെ  ബീജസങ്കലനം ചെയ്യിപ്പിക്കുന്നതുപോലെ   മനുഷ്യ സ്ത്രീകൾ  ആരുടേയും സ്വകാര്യ സ്വത്തല്ല. അതുകൊണ്ടു അവരെ കെട്ടിച്ചുകൊടുക്കേണ്ട ആവശ്യവും ഉണ്ടെന്നു തോന്നുന്നില്ല. എന്റെ സുഹൃത്തു് രാംമോഹൻ പോലും  ഈ ദിശയിലാണു് ചിന്തിക്കുന്നതു് എന്നറിഞ്ഞതിൽ അല്പം അത്ഭുതം തോന്നുന്നു.


2) മാന്യതയില്ലാത്ത ജോലികള്‍ക്ക് ആളെ കിട്ടാതെ വരുന്നത് നല്ല കാര്യമാണ്. സമൂഹം പുരോഗമിച്ചു എന്നര്‍ത്ഥം. യന്ത്രവത്ക്കരണവും അവനവന്റെ ജോലികള്‍ പലതും അവനവന്‍ തന്നെ ചെയ്തു തുടങ്ങലുമൊക്കെയാണ് ഇതിനുള്ള പരിഹാരങ്ങള്‍.

പക്ഷെ അങ്ങനെയല്ലല്ലോ ഇപ്പോഴത്തെ രീതി. കഴക്കൂട്ടത്തുള്ള ടെക്നോപൂറിന്റെ  പരിസരത്തു ഉയർന്നു നഗര പ്രദേശത്തു്   "മാന്യത ഇല്ലാത്ത" പണികൾ ചെയ്യുന്നതു് അന്യ സംസ്ഥാനത്തു നിന്നും കൊണ്ടുവന്നിട്ടുള്ള non-union തൊഴിലാളികളെയാണു്. ഇങ്ങനെ ചെയ്യുന്നതുകൊണ്ടു പല നേട്ടങ്ങളാണു മലയാളികൾക്കുള്ളതു്.


  1. അവർ മലയാളികൾ അല്ലാത്തതിനാൽ, മാദ്ധ്യമങ്ങൾ അവരെ കുറിച്ച് ഒന്നും മിണ്ടില്ല.
  2. യൂണിയനിൽ അംഗത്വം ഇല്ലാത്തതിനാൽ ഗൂണ്ട പിരിവു നല്ലതുപോലെ നടത്താം.
  3. താമസ സൌകര്യങ്ങൾ, വിദ്ധ്യാലയങ്ങൾ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങൾ  ഒന്നും ഇവർക്ക് കൊടുത്തു കാശു കളയണ്ട. 

ചുരിക്കി പറഞ്ഞാൽ  ഗൾഫ് രാജ്യങ്ങളിൽ  മലയാളികൾ ക്ക്  ലഭിക്കുന്ന ആനുകൂല്യങ്ങൾ പോലും  ഇന്ത്യൻ പൌരന്മാരായ ബിഹാറികൾക്കും, ആന്ധ്രാകാർക്കും കേരളത്തിൽ കോടുക്കേണ്ട യാതൊരു ആവശ്യവും ഇല്ല.

Now on a serious note:
എല്ലാ തൊഴിലിനും  മാന്യതയുണ്ടെന്നു പറയുമ്പോൾ, "മാന്യത" എന്ന പദം വ്യക്തമാക്കേണ്ടിയിരിക്കുന്നു.

മാന്യത ആപേക്ഷികമാണു്.  മണിക്കൂറിനു 10ഉം 50ഉം 100ഉം വേദനം വാങ്ങുന്ന മൂന്നു വിഭാഗം  ഉൾപ്പെടുന്ന ഒരു ചെറിയ സമൂഹത്തിൽ 100 വാങ്ങുന്നവനു കൂടുതൽ മാന്യത തോന്നും. പക്ഷെ ഈ സമൂഹം വിട്ടു ഒരു വലിയ സമൂഹത്തിൽ ഇറങ്ങുമ്പോൾ ഈ മാന്യത വീണ്ടും നിർണ്ണയിക്കേണ്ടതായി വരും.

മാദ്ധ്യമങ്ങൾ ലോകത്തെ വളരെ ചെറിയ ഒരു പ്രദേശമാക്കി മാറ്റിയിട്ടുണ്ടു്. എല്ലാവർക്കും എല്ലാവരുടേ മാന്യതയുടേ നിലവാരം വ്യക്തമായി മനസിലാക്കാൻ കഴിയുന്നു. പക്ഷെ എല്ലാവരും  ജീവിക്കുന്ന പ്രാദേശിക സാഹചര്യങ്ങൾ  ഒരുപോലെയല്ലത്തതിനാൽ  ലഭിക്കുന്ന ധനവും ആഗ്രഹിക്കുന്ന മാന്യതക്കും വളരെ വലിയ വിത്യാസം ഉണ്ടാകും.


Wednesday, October 19, 2011

Exposing the fake video of Steve Jobs fainting

You may have all seen a video circulating in the social media claiming to be the last board meeting of Steve Jobs. Apparently this is a fake video with inserts of Steve's stage interview with Walt Mossberg on All things Digital held sometime in June 2010. The big advantage for whoever produced the fake video was the clear blue background behind Steve on the original video which makes color key isolation and creation of alpha channels. Move the video slider to 0:39 on the following video

 Here is the fake video of steve fainting.

 If someone does forward you this video please guide them to this site and let them see for themselves the truth.

Friday, October 14, 2011

Straight Talk with John Brittas


ഇന്നു ഉച്ചക്ക് ബർഷ JSS International School Auditoriumത്തിൽ വെച്ച് Asianet Middle Eastന്റെ John Brittasന്റെ Straight Talk  എന്ന പരിപാടിയുടെ recordingൽ മലയാളം ബ്ലോഗ് രംഗത്തുള്ള ചില സുഹൃത്തുക്കൾ എന്നോടൊപ്പം പങ്കെടുത്തു. രാഗേഷ് മേനോൻ (കുറുമാൻ), സജീവ് ഇടത്താടൻ (വിശാലൻ), ഷിബു (അപ്പു), ഉമ്പാച്ചി എന്നിവർ കൂടെ ഉണ്ടായിരുന്നു.

പരിപാടി ടീവിയിൽ  മൂന്നു ആഴ്ച്ച കഴിഞ്ഞെ പ്രക്ഷേപണം ചെയ്യു എന്നാണു പറഞ്ഞതു്. രണ്ട് എപ്പിഡോസുകളായി കേരളത്തിലെ ജനങ്ങളെ മൊത്തം ഞെട്ടിപ്പിക്കാനാണു അവർ തീരുമാനിച്ചിരിക്കുന്നതു്.  

ആദ്യം ഞാൻ കരുതിയിരുന്നതുപോലെ  Social Mediaയും മലയാള സാഹത്യവുമല്ലായിരുന്നു . "പ്രവാസ സാഹിത്യം വളരുന്നുണ്ടോ?" എന്നതായിരുന്നു വിഷയം.

ബ്ലോഗിൽ "പ്രവാസ സാഹിത്യം" അധികവും (എല്ലാം അങ്ങനെയല്ല ഭൂരിഭാഗവും) ഓർമ്മ കുറിപ്പുൾ , വിരഹം, പ്രണയം, വേർപ്പാടുകൾ, തുടങ്ങിയ വികാരങ്ങൾ തളം കെട്ടികിടക്കുന്ന ഒരു ചെറിയ കിണറാണു് എന്നും science fiction, thriller, crime, suspence തുടങ്ങിയ മേഖലകളിലേക്ക് പ്രവാസിയുടേ ഭാവന വികസിക്കുന്നില്ല എന്നും  അഭിപ്രായപ്പെട്ടു. ഒന്നര മണിക്കുർ നീണ്ടു നിന്ന ചർച്ച  ഇതിനെ ചുറ്റിപ്പറ്റിയായിരുന്നു.

Tuesday, October 11, 2011

Murder Live

You may be aware of the cruel murder of a young man in broad daylight on a street in Coimbatore. The CCTV footage from police control room was leaked on to News channels and eventually on to youtube.

This is a breach of privacy laws and a blatant disregard for the grief it may cause to the deceased person's next of kin. The duty officer at the time of this murder should be held responsible for this leak. Our laws are too ambiguous when it comes to privacy and news channels have no codes of ethics on what is deemed necessary video footage to accompany the story. Images of gruesome murder and mayhem should be blurred out with a clear warning to younger viewers. Every news channel from the civilized parts of the world follow these codes of ethics unconditionally. I guess we are yet to reach those stages of social progress. 

Vidhur Kapur on Indian Men and Aunties

Vidhur Kapur's comedy routine On Indian Men :

 "Indian men are either hot or UGLYY, but there's nothing in between. Doesn't exist. Nothing in between.But the thing is: they have one thing in common; hot or ugly they think they are a catch! [strikes a comical pose] So you have this grotesque specimen of humanity, places a personal ad on Shadi.com: [fake andhra-english accent]
'39-year old electrical engineer, vegiterian and teetotaler, looking for Taaal, beauitiful 25-year-old vergin, must have long hair, big eyes, fair complexion, gold jewelrry, pleasing personality, huge dowry , tiny feet and waxed moustache.' ..."


Saad Haroon Pakistani Comedian

Pakistani stand up comedian Saad Haroon has shown proven that there is some sense of humour left in the muslim world. For a moment lets forget the terrible guitar playing in the background, and simply admire the courage of this young man. In a country that harbours cold blooded mass murderers and religiously intoxicated jihadists this is a big thing. The Taleban and various crazy jihadists have already killed 4700 people in the last four years.

Malayala Manorama iPad Application



ഐ  പാഡില്‍ മലയാള മനോരമ ടാബ്ലറ്റുകളുടെ ലോകത്തേക്ക് മലയാള മനോരമയും. ആപ്പിള്‍ ഐ പാഡിനായുള്ള മനോരമ ആപ്ലിക്കേഷന്‍ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു പ്രകാശനം ചെയ്തു. പ്രശസ്ത മാധ്യമ രൂപകല്‍പന വിദഗ്ധന്‍ ഡോ മാരിയോ ഗാര്‍സ്യയാണ് െഎ പാഡിനായി മനോരമയെ അണിയിച്ചൊരുക്കിയത്. വാര്‍ത്തയും വിജ്ഞാനവും വിനോദവും ക‡ിലൊതുക്കുന്ന സാങ്കേതിക സംവിധാനമാണ് ടാബ്ലറ്റുകള്‍.   Malayala Manorama iPad Application:
സാദനം install ചെയ്തു.
  • Unicode ഇല്ല
  • മറ്റു iPad പത്രങ്ങൾക്കുള്ളതുപോലുള്ള Share feature കാണുന്നില്ല.
  • Text select ചെയ്യാൻ കഴിയില്ല
  • രണ്ടു മൂന്നു മിനിറ്റ് കഴിഞ്ഞപ്പോൾ appliction crash ആയി താനെ close ആയി.
  • ലേഖനം വായിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ tile ചെയ്താലും എല്ലാം close ആകും. 







Apple iPad 2 MC769LL/A Tablet (16GB, WiFi, Black)


Monday, October 10, 2011

Why do people hate Apple


Apple's Jail

Stallman's ramblings on the death of Steve Jobs
06 October 2011 (Steve Jobs)
Steve Jobs, the pioneer of the computer as a jail made cool, designed to sever fools from their freedom, has died.
As Chicago Mayor Harold Washington said of the corrupt former Mayor Daley, "I'm not glad he's dead, but I'm glad he's gone." Nobody deserves to have to die - not Jobs, not Mr. Bill, not even people guilty of bigger evils than theirs. But we all deserve the end of Jobs' malign influence on people's computing.
Unfortunately, that influence continues despite his absence. We can only hope his successors, as they attempt to carry on his legacy, will be less effective.


Stallman's "jail" analogy  is quite right. It's a closed looped ecosystem. With three important group of inmates.

a) the shareholder.
b) the developer.
c) the consumer.

Apple has tightly controlled what applications and hardware can run on their devices to ensure a smooth operation for the protection of the above mentioned groups. With the introduction of iTunes software developers had the opportunity to earn money for their work without the fear of piracy. Music labels could sell their albums directly to consumers. Consumers buy them at much lower costs than what they would pay at an outlet. Sometimes as low as $0.99. Apple takes 30% share of all revenue. This ensures the shareholders reap the rewards.

Newspapers, magazines, music labels and game developers are all rushing to Apple for this single reason.

Everyone is happy. Any criticism levied against this closed loop from the outside hardly makes any difference to the growth and success of Apple as a company.

Could anyone please name a single Software company in the history of software development that actually satisfies these three groups.

Tuesday, October 04, 2011

ഒരണ്ണം നമുക്കും തരണെ...


സോണിയ ഗാന്ധിക്ക് സമാധാനത്തിനുള്ള നോബൽ പുരസ്കാരം കിട്ടണം എന്നു് IAC എന്ന (ഇന്നുവരെ ആരും കേട്ടിട്ടില്ലാത്ത) സംഘടന നോബൽ കമ്മറ്റിക്ക് സുപാർശ്ശ ചെയ്തിരിക്കുന്നു.

ഗാംഗ്രസ്സു് പാർട്ടിക്കാരുടേ poster campaignകളിലൂടെ അവർക്ക് സുപരിചിതനും ആരാധന മൂർത്തിയുമായ ശ്രീ M.K. ഗാന്ധിക്കുപോലും കിട്ടാത്ത സാദനമാണു് ഈ പുരസ്കാരം എന്ന കാര്യം ഇവർ ഓർക്കണം. (M.K. ഗാന്ധി Indian Natioanal Congress പിരിച്ചുവിട്ടതു് ഇന്നത്തെ എല്ലാ ഗാംഗ്രസ്സുകാർക്കും അറിയില്ല)

നോബൽ കമ്മറ്റി വീക്കന്റിൽ വെള്ളമടിച്ച് കോൺ തിരിഞ്ഞു നിൽക്കുന്ന അവസരത്തിലെങ്ങാനം സോണിയക്ക് ഇതു് കോടുക്കാൻ തീരുമാനിച്ചാൽ തന്നെ M.K. ഗാന്ധിക്ക് കൊടുക്കാത്ത സാദനം സോണിയ ചേച്ചി സ്വീകരിക്കുന്നതു് പാർട്ടിയുടേ ആരാധന മൂർത്തിയെ അപമാനിക്കലാകും.


ഗാന്ധി ജീവിച്ചിരുന്ന കാലത്തു രണ്ടു മൂന്നു തവണ ശരിക്കും ശ്രമിച്ചു നോക്കി ഒരു നോബൽ പുരസ്കാരം ഒപ്പിച്ചെടുക്കാൻ. നോബൽ കമ്മറ്റി തിരുഞ്ഞുപോലും നോക്കിയില്ല. പാശ്ചാത്യ സാമ്രാജ്യത്തത്തിനെതിരെ പോരാടുന്ന ഗാന്ധിക്ക് സമാധാനത്തിനുള്ള പുരസ്കാരം കൊടുത്താൽ ബാക്കിയുള്ള വെള്ളക്കാർ എന്തു വിചാരിക്കും.

വെളുത്ത വർഗ്ഗം 27 വർഷം ജയിലിൽ അടച്ചപ്പോൾ നെൽസൺ മണ്ടേലക്ക് നോബൽ സമ്മാനം കിട്ടിയില്ല. കറുത്ത വർഗ്ഗക്കാർ അധികാരമേറ്റപ്പോഴാണു് നോബൽ കമ്മറ്റിക്കാരുടേ കണ്ണു തുറന്നതു്.

അമേരിക്കൻ പ്രസിഡന്റ് ബരാൿ ഒബാമ വെറും രണ്ടര ആഴ്ച കസേരയിൽ ഇരുന്ന് ഇരിപ്പുറക്കുന്നതിനു മുമ്പ് തന്നെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനു നോമിനേഷൻ പോയിക്കഴിഞ്ഞിരുന്നു. ഈ രണ്ട ആഴ്ചക്കുള്ളിൽ ഏതു് സമാധാന ചർച്ചക്കാണു് ഒബാമ നേതൃത്വം കൊടുത്തതു്  എന്നു് വ്യക്തമല്ല.
എട്ടര മാസത്തിനുള്ളിൽ സമാധാനത്തിനുള്ള പുരസ്കാരം ഒബാമക്കു  കിട്ടുകയും ചെയ്തു.

അപ്പോൾ ഒരു കാര്യം വ്യക്തമാണു്. ഈ നോബൽ സമ്മാനം എന്നൊക്കെ പറയുന്നതു് നമ്മുടെ പത്മഭൂഷനും നാഷണൽ അവാർഡും പോലെ യാതൊരു വിലയും ഇല്ലാത്ത വേറെ ഒരു അവാർഡ് ആണു്.

Saturday, September 24, 2011

Google Ngram





50 ലക്ഷം ഗ്രന്ഥങ്ങൾ OCR ചെയ്ത ശേഷം അതിലെ പദങ്ങളുടേ ആവർത്തനങ്ങളുടെ രേഖ ചിത്രങ്ങൾ നിർമ്മിക്കാനുള്ള സൌകര്യമാണു് Google Ngram. ഉദാഹരണം "Travancore" എന്ന പദം ടൈപ്പ് ചെയ്താൽ 1740 മുതൽ 1920 വരെ ഉയരുന്നതു കാണാം, അതിനുശേഷം ആ പദത്തിന്റെ ഉപയോഗം ക്രമേണെ കുറയുന്നതായും കാണാം.
മണിക്കൂറകളോളം ഇതിന്റെ പുറത്ത് പണിയാനുള്ള scope ഉണ്ടു്.
Posted by Picasa

Wednesday, September 07, 2011

Are we entertained?

While Rome slowly disintegrated into corruption, civil unrest and barbarian onslaught on their northern borders, Romans emperors built lavish Colosseum and circuses where entertainment spectacles were hosted to divert public attention from the real issues. "Entertainment" like feeding Christians to the Lions and brutal Gladiator battles.

On July 2011 an attack was executed on Indian soil by unknown agents. Even before the Indian public could get to grips with the reality of the whole situation, our media gave us a more entertaining spectacle "The Great Anna Hazare Circus". Hundreds of thousands, if not millions, of the so-called apolitical idiot middle class joined in the for a month long picnic. The show ended inconclusively and everyone went back to work. The July bomb blast was judiciously forgotten.

September 7 2011. We have yet another bomb blast on Indian Soil. It's time for another season of entertainment; Bring on the gladiators, the wine, dancing slave girls, lions and the Christian slaves. Let the entertainment begin.
Pakistan's ISI: Network of terror in India

Terrorism & Insurgency in India: A Study of the Human Element

Thursday, August 18, 2011

65 വർഷത്തിനു ശേഷമുണ്ടായ ബോധോദയം

Scoopindia malayalam online news paper,News Kerala,Online News Keral
a


സ്വാതന്ത്ര്യത്തിന്റെ അറുപത്തിനാലാം വാര്‍ഷികത്തില്‍ കേരളത്തിലെ പിന്നോക്ക സമുദായങ്ങളില്‍പ്പെട്ട ചെമ്മാനും തെരുവോരത്തിരുന്ന്‌ ജോലി ചെയ്യുന്ന ചെരുപ്പ്‌ കുത്തിക്കും വാര്‍ത്തയില്‍ നിന്നു മോചനം.ചെമ്മാന്‍, ചെരുപ്പുകുത്തി എന്നീ വിശേഷണങ്ങള്‍ വാര്‍ത്തയിലോ വാര്‍ത്തയുമായി ബന്ധപ്പെട്ടോ മോശമായി ഉപയോഗിക്കുന്നത്‌ സംസ്ഥാന സര്‍ക്കാര്‍ വിലക്കി. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച്‌ സംസ്ഥാനത്തെ മുഴുവന്‍ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ പബ്ലിക്‌ റിലേഷന്‍സ്‌ ഡയറക്ടര്‍ കത്തു നല്‍കി. ഇത്തരം പ്രയോഗങ്ങള്‍ വാര്‍ത്തയില്‍ വരുന്നത്‌ കഴിവതും ഒഴിവാക്കണം എന്ന അഭ്യര്‍ത്ഥനയുടെ രൂപത്തിലാണ്‌ കത്ത്‌. 



ഇങ്ങനെ ഒരു ബോധോദയം ഉണ്ടാകാൻ 65 വർഷം വേണ്ടിവന്നെങ്കിലും നല്ല കാര്യം തന്നെ.

ഈ പ്രയോഗങ്ങൾ തെറ്റാണെന്നു പത്രമാദ്ധ്യമങ്ങളിലെ കൂലിപ്പണിക്കാർക്ക് തോനുകയില്ല. കാരണം അവരുടെ സഹപ്രവർത്തകർ ആരും തന്നെ ഈ ജാതിയിൽ പെട്ടവരായിരിക്കില്ല.

വിദേശികളേയും അന്യ സംസ്ഥാനക്കാരെയും അവരുടേ തൊലിയും, തൊഴിലും ചൂണ്ടി ആക്ഷേപസൂചകമായി സംബോദനം ചെയ്യുമ്പോൾ അറപ്പു തോന്നുമായിരുന്നു്. പ്രബുദ്ധനയ മലയാളിയാണോ ഇത്ര നീചമായി ചിന്തിക്കുന്നതു് എന്നു.

മലയാളികൾക്ക് നേരെ വംശീയ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ ഉച്ചവെക്കുന്നതും ഇതേ മലയാളി തന്നെ.

നമ്മളുടെ ഭാഷയിലും സ്വഭാവത്തിലും അലിഞ്ഞുചേർന്ന വംശവിവേചന ചിന്തകൾ തുടച്ചുമാറ്റാൻ ഒരു circular മതികായുമെന്നു തോന്നുന്നില്ല

The Caste-Class Formations: A Case Study of Kerala
Caste, Class and Agrarian Relation in Kerala

Wednesday, August 17, 2011

അണ്ണോ, ദെ ഇങ്ങോട്ട്.

കാർഗിൽ യുദ്ധ കാലത്തു് ശവപ്പെട്ടി വാങ്ങിയതിൽ BJP സർക്കാർ നടത്തിയ അഴിമതി.
കൈക്കൂലി വാങ്ങുന്നതു് videoയിൽ തെളിവു സഹിതം ഉണ്ടായിട്ടും BJP MLA ആയി Dilip Singh Judeo ഇപ്പോഴും തുടരുന്ന.

2001ൽ കൈക്കൂലി വാങ്ങുന്നതിന്റെ കാര്യം ചർച്ച ചെയ്യുന്ന Video ദൃശ്യങ്ങൾ Tehelka പുറത്തുവിട്ടിരുന്നു.

2005ൽ യുദ്ധ സാമഗ്രികൾ വാങ്ങി കൂട്ടിയതിൽ ഉണ്ടായ കോടികളുടേ അഴിമതിയുടേ കഥ ഇവിടെ

2005ൽ ലോൿ സഭയിൽ ചോദ്യം ചോദിക്കാൻ Rs 35,000 കൈക്കൂലി വാങ്ങിയതിനു BJP ചവിട്ട് കളഞ്ഞ Raja Ram Pal ഇപ്പോഴും MPയായി തുടരുന്നു.

അങ്ങനെ എത്രയോ നല്ല നല്ല അഴിമതികൾ T.V. പ്രേക്ഷകർക്ക് സമ്മാനിച്ച BJP യുടേ performance നെ കുറിച്ച് ശ്രീമാൻ Anna Hazare എന്തെങ്കിലും ഒരു വാക്ക് സംസാരിച്ചിട്ടുണ്ടോ?



Thursday, August 11, 2011

പപ്പനാവ ശാപം

മലയാള മനോരമ (തിരുവനന്തപുരം) 11/08/2011 പേജ് 3


കേരള കൌമുദി (തിരുവനന്തപുരം) 11/08/2011 പേജ് 1

തന്ത്രിമാരും നമ്പിമാരും അനുഷ്ടാന്നങ്ങൾ തെറ്റിക്കുന്നു, അതിനു് പ്രായശ്ചിത്തം ചെയ്യണം, പ്രതിവിധി ഉണ്ടാക്കണം. ബിമ്പകോപം, ചൈതന്യവൈകല്യം,  സന്താനദുരിതം, ആപത്തു്,  മുതലായ അലികുലുത്തുകൾ ഒഴിവാക്കാൻ  മൃത്യുഞ്ജയ ഹോമം, മഹാ യാഗം,   അങ്ങനെയുള്ള എല്ലാ അന്ധവിശ്വാസങ്ങളിലേക്കും  കേരളത്തിലെ ജനതയെ ശതകോടികളുടേ ഭാരം പുറകോട്ട് വലിച്ചിഴക്കുകയാണു്.  ഈ മന്ത്രവാദങ്ങൾ എത്രയും പെട്ടന്നു നടത്തിയില്ലെങ്കിൽ  പരിസര പ്രദേശങ്ങളിലുള്ളവർക്കും, പ്രത്യേകിച്ചു് ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തുള്ളവർക്കും ആപത്തു് സംഭവിക്കും എന്നാണു് കേരളകൌമുദി പ്രവചിക്കുന്നതു്.   ചാലക്കമ്പോളത്തിലെ മേത്തന്മാരും, പാണ്ടികളും, ബിഹാറി കച്ചവടക്കാരും ഇതോടുകൂടി  തികഞ്ഞ പത്മനാഭ ഭക്തന്മാരാകും എന്നതിൽ സംശയം ഇല്ല.

പടിപ്പുര  ഭഗവതി,  തോന്നൽ ഭഗവതി, മുടിപ്പുര ഭഗവതി, ആറ്റുകാൽ ഭഗവതി, വെള്ളായണി ഭഗവതി, കഴക്കൂട്ടം മഹാദേവൻ, കഠിനംകുളം മഹാദേവൻ അടങ്ങിയ പതിനായിരക്കണക്കിനു ദേവന്മാരേയും ദേവിമാരേയും  കുടിയിരുത്തി ഇക്കാലം വരെയും തൊഴുത  ഭക്തജനം ഇപ്പോൾ ശ്രീ പത്മനാഭനെയാണു് ഭക്തി supplyക്കു് അശ്രയിക്കുന്നതു്.

ഭദ്രദീപം കൊളുത്താത്തതിൽ പത്മനാഭനു കലിപ്പാണു് എന്നു ജ്യോത്സ്യന്മാർ കണ്ടെത്തിയെന്നു കേരള കൌമുദിയും മനോരമയും ഏകകണ്ഠമായി പ്രഖ്യാപിച്ചിരിക്കുന്നു. ഭദ്രദീപം കൊളുത്താത്ത ആയിരക്കണക്കിനു ദരിദ്ര ദേവന്മാരും ദേവികളും കേരളത്തിലുണ്ടു്. നിധി ഇല്ലാത്ത ദൈവങ്ങൾക്ക് കോപിക്കാനുള്ള ampere ഇല്ലല്ലോ.

ഈ  വാർത്തകൾ  കേരളത്തിലെ പത്രങ്ങളിൽ പ്രധാന വാർത്തയായി പ്രസിദ്ധീകരിച്ചു വന്നതിൽ പ്രബുദ്ധരായ  മലയാളികൾ അഭിമാനിക്കണമോ ലജ്ജിക്കണോ?






Posted by Picasa