Showing posts with label ഒണക്ക കവിത. Show all posts
Showing posts with label ഒണക്ക കവിത. Show all posts

Sunday, April 12, 2009

നിങ്ങൾക്കും ആകാം ഒരു വരിമുറിവീരൻ

ഈ അടുത്ത് നടന്ന ചില blog meetകളിൽ ചില പുസ്തകങ്ങൾ വാങ്ങുകയുണ്ടായി. അവ "കവിത" പുസ്തകങ്ങൾ ആണെന്നതിൽ എഴുതിയിട്ടുമുണ്ടു്. മലയാളം ബ്ലോഗിലും കണ്ടുവരുന്ന ചില സൃഷ്ടികൾക്കും ഈ സ്വഭാവം കാണാം.

വെറുതെ ഗദ്യത്തിലെ വരികളെ മുറിച്ചാൽ ഈ സൃഷ്ടി ഉണ്ടാകും എന്നു മനസിലാക്കാം. ഉദാഹരണം ഈ ലേഖനം തന്നെ എടുക്കു. ഇതിനെ ഈ രൂപത്തിൽ ഇങ്ങനെ ആക്കാം.

ഉദാഹരണം:
വെറുതെ
ഗദ്യത്തിലെ
വരികളെ
മുറിച്ചാൽ
ഈ സൃഷ്ടി
ഉണ്ടാകും
എന്നു മനസിലാക്കാം.

ഏതു് ലേഖനവും
ഈ രൂപത്തിൽ
ഇങ്ങനെ
ആക്കി എടുക്കാം.


ഈ പുതിയ രൂപത്തിനെ "വരിമുറി" എന്ന പേരാണു് കൂടുതൽ അന്യൊജ്യം. വളരെ എളുപ്പം ചെയാവുന്ന ഒരു ഏർപ്പാടുമാണു് ഇതു്. മലയാളികൾ പൊതുവെ വികാര ജീവികളായതുകൊണ്ടു വിരഹം, പ്രേമം, ചില്ലറ തെറി, മുതലായവ ഇതിൽ തിരിക്കി കയറ്റിയാൽ വരിമുറി സൃഷ്ടികൾ വൾരെ പെട്ടന്നുതന്നെ popular ആകാം.

പുസ്തകങ്ങൾ അച്ചടിച്ച് ഇറക്കാനും വളരെ എളുപ്പമാണു്. 100 പേജ് വരുന്ന ഒരു കഥ എഴുതുന്നതിന്റെ 1/50 മാത്രം എഴുതിയാൽ മതി. ഒരു മണിക്കൂർ കൊണ്ട് വേണമെങ്കിൽ ഒരു പുസ്തകത്തിനുള്ള വരിമുറികൾ ഉണ്ടാക്കാം.

എത്ര എളുപ്പത്തിൽ വരിമുറി സൃഷ്ടികൾ പുറത്തിറക്കാം എന്ന് അറിയണമെങ്കിൽ പ്രശസ്ത വരിമുറി വീരന്മാരുടെ ബ്ലോഗുകൾ സന്ദർശിച്ചാൽ മതിയാകും.

വരിമുറികളെ പരാമർശിക്കുന്നതു് വിവരമില്ലാത്തതു കൊണ്ടും ഉയർന്ന സഹിത്യ ചിന്താഗതി ഇല്ലാത്തതുകൊണ്ടാണെന്നും ഒരു ധാരണ നിലവിലുള്ളതിനാൽ അധികം ആരും ഇതിനെ പരാമർശിക്കില്ല. അതായതു് വായിൽ തോന്നുന്ന എന്തും എഴുതാം. മറിച്ച് ജനങ്ങൾ അനുമോദനങ്ങൾ commentകളായി അറിയിക്കുകയും ചെയ്യും. അപ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ വീണ്ടും ഓർമ്മിപ്പിക്കുന്നു,

  • തോന്നുന്നതെന്തും ചുമ്മ എഴുതുക,
  • ഒരു വരി ഇടക്കിടെ repeat ചെയ്യുക.
  • വയനക്കാരെ കൂട്ടാനായി സഭ്യമല്ലാത്ത ചില പദങ്ങൾ വേണമെങ്കിൽ ചേർക്കാം.
  • എന്നിട്ടു് വെറുതെ വരി മുറിക്കുക. ഇതാണു് ഈ സൃഷ്ടിയുടെ ഏറ്റവും പ്രയാസമുള്ള പണി.


നിങ്ങൾ എല്ലാം ഇതു പരിക്ഷിച്ചു നോക്കുക. ഈ April 1നു ഞാനും അഞ്ചൽക്കാരനും ചേർന്നു 20 Minute കൊണ്ടാണു് തമരക്കുളം ഷിബുവിന്റെ ബ്ലോഗിൽ 10 കവിതകൾ എഴുതിയതു്. കവിതയുമായി പുലബന്ധം പോലുമില്ലാത്ത എനിക്ക് ഇത്രമാത്രം എഴുതാമെങ്കിൽ നിങ്ങൾക്കും ആകാം.

Friday, November 21, 2008

വള്ളിമണി

കണ്ടിട്ടുണ്ടോ സാക്ഷര കേരളം
കണ്ടോ കേരളം മുന്നോട്ടു്.
വർക്കല ഒരു നാൾ പോയപ്പോൾ
സർക്കാരിന്റൊരു ശകടം കണ്ടു
കറുത്തു് നാറിയ കയർ ഈയറ്റം
മങ്ങി പഴകിയ മണി അങ്ങറ്റം.
കണ്ടക്ടർ അതിൽ ആഞ്ഞു വലിച്ചു
അടികൊണ്ടുടൻ ആ മണി വിളിച്ചു
"അയ്യോ പൊത്തോ! ക്ണിം! ക്ണിം!"
വയസൻ ശകടം ഒന്നു ചുമച്ചു
പിന്നെ പുക പാറിച്ചതു് നീങ്ങി
പത്തു് കാക്കൊരു വൈദ്യുതി മണിയും
പത്തടി നീളം പിച്ചള വയറും
ഒത്തുചേരക്കാനറിയില്ല ഈ നാട്ടിനു്
എത്രനാളിനി ഈ നാറിയ കയറിൽ
സാക്ഷര കേരളം മണിമുഴക്കും?

Sunday, November 16, 2008

മതം

ബഹുജനഭീതി
കൌശലനീതി
ചഞ്ചലരീതി
മതമിതുതന്നെ

Wednesday, February 28, 2007

പേരിടാന്‍ മറന്ന സൃഷ്ടി

വൃണങ്ങളുണങ്ങാത്ത ആകാശം തണുത്തു കിടന്നു
എന്റെ കൈലി കീറിയിരുന്നു
തലവേദനക്ക് മരുന്നു ഉണ്ടോ?

അവരാരും കുടയെടുത്തില്ല
വരകള്‍ മുറിയുന്നു, നൂലിഴ വിടരുന്നു
ഗുളികകള്‍ ഓരോന്നായി ഞാന്‍ വിഴുങ്ങി

ചക്രവാളം ഇല്ലാതായി
എന്റെ കൈലി കീറി
എനിക്ക് കുടിക്കാന്‍ വെള്ളം തരൂ.

Monday, February 26, 2007

ഞാന്‍ കാണ്ണാടിയില്‍ നോക്കിയപ്പോള്‍..

കണ്ണാടിയില്‍ ഇന്നു ഞാന്‍ എന്നെ നോക്കി. ഇതെന്റെ ബ്ലോഗ്ഗ് എനിക്ക് മാത്രം അവകാശപെട്ട ബ്ലോഗ്ഗ്. ഇനി ഞാന്‍ എന്നെ പരാമര്‍ശിക്കട്ടെ.

"ആരിവന്‍ കൈപ്പള്ളി?"
-by കൈപ്പള്ളി

അക്ഷരശുന്യന്‍, അക്ഷമ വിദ്വാന്‍
ഇവനാരിവരെ പഴി പറയാന്‍

തെറ്റില്ലാത്തൊരു തെറി അറിയില്ലിവനു്,
എന്നിട്ടെന്തൊരു അഹങ്കാരം.

വെട്ടം കണ്ടാല്‍ വട്ടിളകുന്നവന്‍
മണ്ണും മരവും തേടി നിരങ്ങും

വാനത്തിലിനി പാറാനൊരു കിളി
എല്ലാം തന്നുടെ ചിത്രങ്ങള്‍

മുഖമില്ലത്തവനാരാവട്ടെ
ഇവനാരവനെ ക്രൂശിക്കാന്‍?

ചിത്രം മാത്രം ചിത്തഭ്രമം.
നാട്ടര്‍ക്കെന്തൊരു പൊല്ലാപ്പ്.

തീരം തോറും തിരകള്‍ തേടും
ജിവിതം ഇവനൊരു വിളയാടല്‍

കൈക്കുള്ളില്‍ ദേ ഒരു പുള്ളി
എന്നാലെവിടെ ആ പള്ളി.

ആരായാലും ഇല്ലാരാധന
ഗുരുത്വം കെട്ടവനിവനാരു്?

സ്വാതന്ത്രയം ഒരു തന്ത്രം മാത്രം
സത്യത്തില്‍ ഒരു വായാടി.

എന്നാലിനിയും ഉണ്ടൊരു സത്യം
സത്യം മത്രം വട്ടനു ധര്‍മ്മം.

കഷ്ടം, നഷ്ടം നാടിനുമില്ല
നാട്ടരൊട്ടും അറിയുകയില്ല

Sunday, February 25, 2007

എന്തിനു നീ എഴുതുന്നു ഹേ ബ്ലോഗിലെ കവിയെ?

എന്തിനു നീ എഴുതുന്നു ഹേ ബ്ലോഗിലെ കവിയെ.
സ്വയം ബ്ലോഗുന്നത് എന്തിനു് നീ എന്നെ കാണിക്കുന്നു.
വായിക്കാനറിയാത്ത എന്നെ പരിഹസിക്കാനോ?
ഒന്നുമില്ലെങ്കില്‍ കോഴി വില്കാന്‍ പോകു.
തന്തൂരിയെങ്കിലും തിനാം.
തന്തമാരെ തെറിവിളിപ്പികുന്ന നിന്റെ വരികള്‍ ഇനി
മതി.

പ്രാസവും, താളവും ഒന്നുമില്ലെങ്കിലും കവിതയാണല്ലെ?
ദാ ഇതുപോലെ.
ഏതവനും കവിയാകാം. ശോ! ഇത്ര താണുപോയോ.
ദേ കൈപ്പള്ളിയും തുടങ്ങിയില്ലെ?
ഇതു ഫോണ്‍ കാര്‍ഡ് കച്ചവടം കണക്കായല്ലോ.
എവിടെ തിരിഞ്ഞാലും കവികള്‍.
മതി.

കൈയും കാലും കുത്താന്‍ ഇടമില്ല.
ചുറ്റിനും കവികള്‍
കവികളുടെ ഒരു മഹാ സമുദ്രം.
വരൂ. വരൂ എന്റെ കവിത വായിക്കു.
കാവ്യസൃഷ്ടികളുടെ സുണാമി വരുന്നേ!!!
കവിച്ച് കവിച്ച് എന്റെ തല പെരുക്കുന്നേ
മതി.

എന്റെ ബുദ്ധിശൂന്യതയാകാം. അല്ലെ?
അല്ല ബാല്ല്യം വിട്ടുമാറാത്ത് മനസ്സാകാം.
പൊങ്ങച്ച കൂട്ടങ്ങള്‍!
എന്നെ പരിഹസിക്കുന്നതു കണ്ടു മതിയായില്ലെ?
മതിയോനിനക്ക്. അടുപ്പിച്ചെഴുതിയതുകൊണ്ടു രക്ഷപ്പെട്ടു.
അക്ഷരപിശാശുക്കള്‍ വിട്ടുമാറത്ത് കൈപ്പള്ളിയാണേ.
പോടെ! പോയി തന്തൂരി ചുട്ട് കൊണ്ടു വാ. നമുക്കിരുന്ന് തിന്നാം
മതിയോ നിനക്ക്?