Showing posts with label സർക്കാർ. Show all posts
Showing posts with label സർക്കാർ. Show all posts

Friday, July 22, 2011

കേരള സർക്കാറിന്റെ Social Media ബോധവൽക്കരണ പ്രഭാഷണ പരമ്പര

Social Networkന്റെ പ്രാധാന്യത്തെ കുറിച്ചു് കേരള സർക്കാറിന്റെ Public Relation Departmentലെ ഉദ്ധ്യോഗസ്ത്ഥരെ ബോധവല്കരിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തിക്കൊണ്ടു് Institutue of Management in Government ഒരു Workshop സംഖടിപ്പിച്ചിരുന്നു. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന പ്രഭാഷണങ്ങൾ ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്. എന്റെ സുഹൃത്ത് സെബിൻ ജേക്കബ് ആയിരുന്നു ആദ്യ പ്രഭാഷകൻ. പ്രഭാഷണം കേൾക്കുന്നതിനായി സെബിൻ എന്നെ വിളിച്ചു പറഞ്ഞിരുന്നു. വിഷയത്തെകുറിച്ചു് പത്തു മിനിറ്റു സംസാരിക്കാൻ എന്നെ അനുവദിക്കുമോ എന്നു സെബിൻ സംഖാടകരോടു ചോദിച്ചു എങ്കിലും, അവർ അനുവദിച്ചില്ല.

ലോകത്തിലെ ഏതൊരു lecture roomഉം പോലെ ആധുനിക സവിധാനങ്ങൾ ഉള്ള മുറിയിലായിരുന്നു പ്രഭാഷണം. ശീതീകരിച്ച മുറിയിൽ മുപ്പതോളം പുതിയ മോഡൽ കമ്പ്യൂട്ടറുകളും, LCD Projectorഉം ഉണ്ടായിരുന്നു. രാവിലെ ചായയും, ഉച്ചക്ക് ഊണും ഉണ്ടായിരുന്നു. (സർക്കാറിന്റെ ചിലവു അല്പം കുറക്കാം എന്നു കരുതി ഞാനും സെബിനും ആ ഊണു കഴിക്കാൻ നിന്നില്ല). അങ്ങനെ നമ്മളുടേ പാവം സർക്കാർ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള Public Relations Department ഉദ്ദ്യോഗസ്ഥരെ ക്ഷണിച്ചു വരുത്തി Social Mediaയേ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിൽ നമുക്ക് അഭിമാനിക്കാം.


Social Network എന്ന വിനിമയ വിപ്ലവത്തിന്റെ സാദ്ധ്യതകളെ കുറിച്ച് അനേകം ഉദാഹരണങ്ങൾ അടങ്ങിയ വിപുലമായ പ്രഭാഷണം സെബിൻ അവതിരിപ്പിച്ചു്. ഏകപക്ഷീയമായി അവതരിപ്പിക്കപ്പെടുന്ന തെറ്റായ വാർത്തകൾ Social Mediaയയിലൂടെ എങ്ങനെ തിരുത്തപ്പെടുന്നു എന്നതിനെ കുറിച്ച് നിരവധി Case Studyകൾ അവതരിപ്പിച്ചു:


  1. കൂലിയെഴുത്തുകാരം, പാചകക്കുറിപ്പുകാരും കൂടി കേരളത്തിലെ മത്സ്യ സമ്പത്ത് വികസന പത്ഥതിക്കെതിരെ നടത്തിയ തെറ്റായ വിവരങ്ങൾ Ichthiologyയിൽ യാതൊരു ബിരുദവും ഇല്ലാത്ത, Chartered Accountant ആയ  ദേവാനന്ദ് പിള്ളയുടേ "നെല്ലും പതിരും" എന്ന ബ്ലോഗിനെ പരിചയപ്പെടുത്തി.
  2. "Dr." എൻ. ഗോപാലകൃഷ്ണന്റെ ഉഡായിപ്പുകൾ, ഉമേഷും, ശ്രീഹരിയും, Dr. സൂരജും ചേർന്ന് എഴുതിയ ലേഖനത്തിന്റെ ചരിത്രം.
  3. ഹന്നാൻ ബിന്ത് ഹാഷിമിന്റെ ഉഡായിപ്പ് വാർത്ത എങ്ങനെ പൊളിച്ചടുക്കി.
 PRD ഉദ്ദ്യോഗസ്ഥർ പത്രം വായിച്ചും ഫോണിൽ സംസാരിച്ചുകൊണ്ടും Social Mediaയുടെ സാദ്യതകൾ പഠിക്കുന്നു


ഒന്നര മണിക്കൂർ നിണ്ടു നിന്ന വളരെ രസകരമായ പ്രഭാഷണം വിജയിച്ചോ എന്നറിയില്ല. കേൾക്കാൻ ഇരുന്നവരിൽ നിന്നും യാതൊരു പ്രതികരണമോ, ചോദ്യങ്ങളോ ഉണ്ടായില്ല. പലരും മുമ്പിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടറും net connectionഉം ഉപയോഗിച്ച് അന്നത്തെ വാർത്തകൾ വായിച്ചു. പലരുടേയും ഫോൺ switch off ചെയ്തിട്ടില്ലായിരുന്നു, നിരന്തരമായി സംസാരിക്കുന്നവരും ഉണ്ടായിരുന്നു. മറ്റൊരാൾ മുമ്പിൽ കമ്പ്യൂട്ടർ ഉണ്ടായിരിന്നിട്ടും അച്ചടിച്ച കേരള കൌമുദി പത്രം നിവർത്തി വെച്ചു വായിച്ചു.

വന്നവരിൽ എത്രപേർ internet ഉപയോഗിച്ചിട്ടുണ്ടാകും എന്നു തന്നെ സംശയം തോന്നുന്ന വിധത്തിൽ ആയിരുന്നു പലരുടേയും പ്രതികരണങ്ങൾ.


Wednesday, June 08, 2011

Politics of the uncivil

Learn Kannada In A Year | Non-Kannadigas Bangalore | Language | KD

Chandru explained, "With several IT companies and MNCs coming to Karnataka, lakhs of non-Kannadigas have settled in the state. If they could live with the land, water, air and other resources of the land, they should also understand the culture, history and language of the land. Hence, we have recommended that learning Kannada be made mandatory. 
There are fundamentally two different classifications in politics.
Politics of the civilized focus on long term policies like education, economy, infrastructure, and the environment that are pluralistic, sustainable and scalable. The prerequisite for such a political culture is an educated electorate that actively choose its leaders.
Politics of the uncivilized tend to focus on land, religion or ethnicity as common grounds to unify the masses. It's fairly easy to explain the rules to them. Any idiot can distinguish between "us" and "them". So it would not be wrong to say that the leadership of Karnataka has chosen the path of regionalism to unify the people.

Instead of spending money on educating it's people and bringing them up to standards set forth by people from other states, Karanataka has chosen the path of placing hurdles of entry for employment. Hurdles like language and history lessons in order to live in Karnataka. This is nothing but a cheap trick to avoid the elephant in the room. With just 67% literacy rate Karanataka cannot expect to have any luck with electing leaders with vision and foresight, or resolving unemployment.

Regionalism as a policy is inherently flawed. It has a short life and will eventually loose its lustre due to diminishing mass euphoria. Unless you intend to conquer neighbouring states and eventually turn India into a dictatorship, (where every Indian would speak Kannada and watch Jaggesh and Kashinath movies) Regionalism does not solve any problems.


Monday, January 17, 2011

അന്ധവിശ്വാസം ആരോഗ്യത്തിനു് ഹാനീകരം

"Smoking is injurious to health and a major cause of cancer of the lungs and mouth" എന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് എല്ലാ cigarette packetകളിലും എഴുതിവെച്ചിട്ടുണ്ടെങ്കിലും ജനം അതു് അറിഞ്ഞുകൊണ്ടു തന്നെ ഉപയോഗിക്കുന്നില്ലെ. ഇങ്ങനെ ഒരു മുന്നറിയിപ്പ് കൊടുക്കുന്നതുവഴി അതിന്റെ ഉപയോഗം കൊണ്ടുണ്ടാകുന്ന എല്ല ദോഷങ്ങളുടേയും പൂർണ്ണ ഉത്തരവാദിത്വവും അതു് ഉപയോഗിക്കുന്നവരുടെതാകുന്നു.

മകരവിളക്ക് വ്യാജമല്ല എന്നു അറിയാത്തവർ ഉണ്ടാവില്ല എനും വിശ്വാസികളുടെ കാര്യത്തിൽ അവിശ്വാസികൾ ഇടപെടാൻ പാടില്ല എന്നും പറയുന്നതിനോടു എനിക്ക് ഒട്ടും യോജിക്കാൻ കഴിയില്ല. കാരണം മനുഷ്യ ജീവൻ (അന്യ സംസ്ഥാനത്തുള്ളവരുടെതാണെങ്കിൽ കൂടി) വിലപ്പെട്ടതാണു്. അതു് അജ്ഞതയുടെ പേരിൽ നഷ്ടമാകാൻ കേരളം അനുവദിച്ചുകൂടെ.

മകരവിളക്കിനെ ചുറ്റിപറ്റിയുള്ള അന്ധവിശ്വാസമാണു് ഭക്തന്മാരെ അവിടേക്ക് ആകർഷിക്കുന്നതു് എന്നു് തീർത്തും പറയാനാവില്ല. അറിഞ്ഞുകൊണ്ടു തന്നെ ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നവരായിരിക്കണം ഭൂരിപക്ഷം ജനങ്ങളും. എങ്കിലും ഒരു വ്യക്തിയെങ്കിലും ഇതു് ദൈവീകമാണെന്നു വിശ്വസിക്കുന്നുണ്ടു് എങ്കിൽ ആ തെറ്റിദ്ധാരണ മാറ്റേണ്ടതു് ഈ സമ്പ്രദായം നടപ്പാക്കുന്നവരുടെ ചുമതലയാണു്.

ശബരിമലയിൽ പ്രകടമാകുന്ന മകരവിളക്ക് മനുഷ്യനിർമ്മിതമാണു് എന്നു വിശ്വാസികളെ അറിയിക്കേണ്ട ചുമതല സർക്കാറിനുമുണ്ടു്. "മകരം ഒന്നിനു പുൽമേടിൽ പ്രകടമാകുന്ന പ്രകാശം കേരള സർക്കാർ ആസൂത്രണം ചെയ്യുന്ന സമ്പ്രദാറ്റുക ചടങ്ങാണു, ഇതു് കാണാനായി ഭക്തന്മാർ തിക്കിലും തിരക്കിലും പെട്ട് പരിക്കോ മരണമോ സംഭവിച്ചാൽ അതിനു് കേരള സർക്കാരും ശബരിമല അധികൃതരും ഉത്തരവാദികൾ അല്ല." ഇങ്ങനെ ഒരു Board 100 meter ഇടവിട്ട് സ്ഥാപിക്കാൻ അപേക്ഷ

Wednesday, January 12, 2011

കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികൾ എങ്ങനെ വാങ്ങാം.

പ്രവാസികൾ ഉൾപ്പെടെയുള്ള മലയാളികൾ വളരെ താല്പര്യത്തോടുകൂടി കാത്തിരിക്കുന്ന നിക്ഷേപ പദ്ധതിയാണു് കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികൾ വാങ്ങുക എന്നതു്. ഓഹരികൾക്കുള്ള അപേക്ഷകൾ സ്വീകരിക്കാനുള്ള തീയതി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, അപേക്ഷ ഫോറങ്ങൾ എവിടെന്നിന്നും ലഭ്യമാകും എന്നു ഇപ്പോഴും ആർക്കും ഒരു പിടിയുമില്ല. നാട്ടിൽ പലരോടും ചോദിച്ചിട്ടും വ്യക്തമായ മറുപടികൾ കിട്ടുന്നില്ല.

ഇടതുപക്ഷ സർക്കാറിന്റെ അളിയന്മാർക്കും മച്ചമ്പിമാർക്കും ആശൃതർക്കും ഓഹരികൾ  വീതിച്ചു് കൊടുക്കാനുള്ള പരുവാടിയാണു് നടക്കുന്നതെന്നു് സംശയിക്കേണ്ടിയിരിക്കുന്നു.

ഈ കാര്യത്തിൽ ഇടതെന്നോ വലതെന്നോ പക്ഷം തിരിഞ്ഞ് നില്ക്കാതെ ആരെയും ആക്ഷേപിക്കാതെ CPI(M) സർക്കാറിന്റെ നിലപാടു് എന്താണെന്നു് സുഹൃത്തുക്കൾ ചർച്ച ചെയ്യും എന്നു വിനീതമായി അഭ്യർത്ഥിക്കുന്നു. കൂട്ടത്തിൽ ഓഹരികൾ എവിടെ വാങ്ങാൻ പറ്റും എന്നും പറഞ്ഞാൽ കൊള്ളാം.