Showing posts with label സംസ്കാരം. Show all posts
Showing posts with label സംസ്കാരം. Show all posts

Sunday, January 08, 2012

ജയചന്ദ്രന്റെ വക കൊലവെറി.


നൂറിലേറെ  ഹോളിവുഡ് ഹോറർ ചിത്രങ്ങളിൽ അഭിനയിച്ച് നടനാണു ബെല്ല ലുഗോസി. ലുഗോസിയുടേ ശോഭയും സാമ്പത്തും മങ്ങി തുടങ്ങിയതോടെ ഹോളിവുഡ്ഡിലെ ഏറ്റവും മോശം  സംവിധായകൻ എന്നറിയപ്പെടുന്ന എഡ് വൂഡ് ജുനിയർന്റെ സിനിമകളിൽ അഭിനയിക്കേണ്ട ഗതികേടു വന്നു.


അമൃത ടി വി യുടെ പാട്ടു പരുപാടിയുടേ  പരസ്യത്തിനു വേണ്ടി "Why this kolaveri di" എന്ന പാട്ടിനെ ചൊല്ലി  ശ്രീ ജയചന്ദ്രൻ  അവതരിപ്പിക്കുന്ന കൃതൃമ വിവാദവും ഏതാണ്ടു് അതേ പോലെയാണു.
കൊലവെറി എന്ന പാട്ടിനെ ചൊല്ലി ഒരു വിവാദം ഉണ്ടാക്കി പ്രേക്ഷകരെ വിളിച്ചുകൂട്ടാനുള്ള ഈ പരിപാടി വളരെ തന്ത്രപരമായി ആസൂത്രണം ചെയ്തതാണു എന്നു എനിക്ക് തോന്നുന്നു.

വരാൻ പോകുന്ന പരിപാടിയുടേ promo ആയിട്ടാണു ഈ രംഗം അമൃത ടിവി കാണിക്കുന്നതു്.


  • Frame 1. പാട്ടു് ആരംഭിക്കുന്നു. (ഇതിനു മുമ്പ് lightഉം ശബ്ദവും ഒക്കെ test ചെയ്തു് ചിലപ്പോൾ rehearsalഉം check ചെയ്തിട്ടുണ്ടാകും) 
  • Frame 2. ജയചന്ദ്രൻ ആശ്ചര്യത്തോടെ എടം വലം നോക്കുന്നു. ആസനത്തിൽ കുരുപോട്ടിയതുപോലെ കസേരയിൽ ഇരുനു നിരങ്ങുന്നു. 
  • Frame 3: പാട്ടു തുടരുന്നു.
  • Frame 4: "ഇതാര പാടൻ പറഞ്ഞതു്? ഞാൻ പോകുവ" അങ്ങനെ  യാതൊരു originalityയും ഇല്ലാത്ത അഭിനയം കാഴ്ചവെച്ചുകൊണ്ടു ജയചന്ദ്രൻ എഴുനേറ്റു് പോകുന്നു. സംഘാടകർ അദ്ദേഹത്തെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. Heart beat effect with quick cuts > Signature frame > end. 


ഇതുപോലെ പണ്ടു WWF (World Wrestling Federation)ന്റെ  പതിനായിരക്കണക്കിനു നാടക പരിപാടികൾ കണ്ടിട്ടുണ്ടു്. അതിലൊന്നും ഇത്രയും മോശമായ അഭിനയം കണ്ടിട്ടില്ല. നല്ല പാട്ടുകാരൻ നടൻ ആയിരിക്കണം എന്നു ആരും വാശിപിടിക്കില്ല. പക്ഷെ ഇങ്ങനെ എന്തെങ്കിലും തട്ടി കൂട്ടുമ്പോൾ അതും കൂടി ശ്രദ്ധിക്കണം.

എത്ര നല്ല പാട്ടുകാരനാണു് ശ്രീ ജയചന്ദ്രൻ, അവസാനം പാട്ടിൽ നിന്നുമുള്ള വരുമാനം നിലച്ചപ്പോൾ Amrutha TVയുടേ തറ Marketing planകൾ അനുസരിച്ചു് യുവതലമുറയോടു് പാട്ടു പാടരുതെന്നു (നാടകത്തിൽ കൂടി) പറയേണ്ടി വന്നു. ഒരു കലാകാരനും ഈ ഗതികേടു വരാതിരിക്കട്ടെ.

ഇനി ഇതൊന്നും നാടകം അല്ലായിരുന്നു എന്നു തന്നെ കരുതാം: അവിടെയാണു ഏറ്റവും വലിയ പ്രശ്നം.

കൊലവെറി എന്ന പാട്ടിന്റെ മേന്മയെ കുറിച്ച് പറയാൻ ജയചന്ദ്രൻ തീർച്ചയായും യോഗ്യനാണു്. പാട്ടു അവസാനിച്ച ശേഷം അഭിപ്രായം പ്രകടിപ്പിക്കാമായിരുന്നു. മാർക്ക് കൊടുക്കാതിരിക്കാമായിരുന്നു.  പക്ഷെ ആ പാട്ട് പാടരുതു് എന്നു പറയാൻ ജയചന്ദ്രൻ എന്നുമാത്രമല്ല മലയാള സംഗീതത്തിന്റെ so-called പടച്ചതമ്പുരാൻ ശ്രീ  ഗാനഗന്ധർവ്വനു് പോലും യാതൊരു അധികാരവുമില്ല. ഏതു പാട്ടും എങ്ങനെ വേണമെങ്കിലും പാടാൻ എല്ലാവർക്കും അവകാശമുണ്ടു്. പാടരുതു് എന്നു പറയുന്നതു് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അടിച്ചമർത്തലാണു, elitism ആണു. Fascism ആണു.

ലോകം മുന്നോട്ടു് പോകുമ്പോൾ കലയേയും സംഗീതത്തേയും പുറകോട്ട് വലിച്ചു കെട്ടാൻ ഇങ്ങനെ കുറെ താപ്പാനകൾ ഉള്ളതാണു കേരളത്തിന്റെ സാംസ്കാരിക ശാപം.

Thursday, August 18, 2011

65 വർഷത്തിനു ശേഷമുണ്ടായ ബോധോദയം

Scoopindia malayalam online news paper,News Kerala,Online News Keral
a


സ്വാതന്ത്ര്യത്തിന്റെ അറുപത്തിനാലാം വാര്‍ഷികത്തില്‍ കേരളത്തിലെ പിന്നോക്ക സമുദായങ്ങളില്‍പ്പെട്ട ചെമ്മാനും തെരുവോരത്തിരുന്ന്‌ ജോലി ചെയ്യുന്ന ചെരുപ്പ്‌ കുത്തിക്കും വാര്‍ത്തയില്‍ നിന്നു മോചനം.ചെമ്മാന്‍, ചെരുപ്പുകുത്തി എന്നീ വിശേഷണങ്ങള്‍ വാര്‍ത്തയിലോ വാര്‍ത്തയുമായി ബന്ധപ്പെട്ടോ മോശമായി ഉപയോഗിക്കുന്നത്‌ സംസ്ഥാന സര്‍ക്കാര്‍ വിലക്കി. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച്‌ സംസ്ഥാനത്തെ മുഴുവന്‍ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ പബ്ലിക്‌ റിലേഷന്‍സ്‌ ഡയറക്ടര്‍ കത്തു നല്‍കി. ഇത്തരം പ്രയോഗങ്ങള്‍ വാര്‍ത്തയില്‍ വരുന്നത്‌ കഴിവതും ഒഴിവാക്കണം എന്ന അഭ്യര്‍ത്ഥനയുടെ രൂപത്തിലാണ്‌ കത്ത്‌. 



ഇങ്ങനെ ഒരു ബോധോദയം ഉണ്ടാകാൻ 65 വർഷം വേണ്ടിവന്നെങ്കിലും നല്ല കാര്യം തന്നെ.

ഈ പ്രയോഗങ്ങൾ തെറ്റാണെന്നു പത്രമാദ്ധ്യമങ്ങളിലെ കൂലിപ്പണിക്കാർക്ക് തോനുകയില്ല. കാരണം അവരുടെ സഹപ്രവർത്തകർ ആരും തന്നെ ഈ ജാതിയിൽ പെട്ടവരായിരിക്കില്ല.

വിദേശികളേയും അന്യ സംസ്ഥാനക്കാരെയും അവരുടേ തൊലിയും, തൊഴിലും ചൂണ്ടി ആക്ഷേപസൂചകമായി സംബോദനം ചെയ്യുമ്പോൾ അറപ്പു തോന്നുമായിരുന്നു്. പ്രബുദ്ധനയ മലയാളിയാണോ ഇത്ര നീചമായി ചിന്തിക്കുന്നതു് എന്നു.

മലയാളികൾക്ക് നേരെ വംശീയ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ ഉച്ചവെക്കുന്നതും ഇതേ മലയാളി തന്നെ.

നമ്മളുടെ ഭാഷയിലും സ്വഭാവത്തിലും അലിഞ്ഞുചേർന്ന വംശവിവേചന ചിന്തകൾ തുടച്ചുമാറ്റാൻ ഒരു circular മതികായുമെന്നു തോന്നുന്നില്ല

The Caste-Class Formations: A Case Study of Kerala
Caste, Class and Agrarian Relation in Kerala

Sunday, January 23, 2011

കേരളം (ദാണ്ടെ വീണ്ടും) മുന്നോട്ട്

മകരവിളക്കിന്റെ സത്യാവസ്ഥ അന്വേഷിച്ച് നിരീശ്വരവാദ പ്രസ്ഥാനങ്ങൾ തെക്കു വടക്കു ഓടാൻ തുടങ്ങിയിട്ട് വർഷം കുറേയായി. (ദുർ)ഭാഗ്യവശാൽ ഒരു വൻ ദുരന്തം ഉണ്ടായതുകൊണ്ടു് ഇതിന്റെ നിജസ്തിധി അറിയാൻ ജനങ്ങൾ വീണ്ടും ആഗ്രഹം പ്രകടിപ്പിച്ചു തുടങ്ങി. എത്ര കാലം ഈ ആഗ്രഹം നിലനിൽക്കുമെന്നു ശ്രീ അയ്യപ്പനു പോലും പറയാൻ പറ്റുമെന്നു തോന്നുന്നില്ല. എന്തായാലും നല്ല കാര്യം.

Meanwhile, On small boxes appearing discretely in almost every newspaper printed in Kerala we see:


നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരം.
ജ്യോതിഷം, വസ്തുശാസ്ത്രം, വിവാഹ തടസ്സം മാറ്റൽ, മാന്ത്രിക-താന്ത്രിക പൂജകൾ, ചാത്തൻ സേവ എന്നിവ നടത്തികൊടുന്നു, കൂടാതെ നിങ്ങൾക്കുണ്ടായെക്കാവുന്ന ശാത്രുദോഷം, ബിസിനസ്സ് പരാജയം, ജോലി സംബന്ധമായ എല്ലാവിധ പ്രശ്നങ്ങൾക്കും സമീപിക്കുക്ക.

ജാതി ഭേതമന്യേ ഏവർക്കും സ്വാഗതം.

P.S. വിദ്ധ്യാർത്ഥികൾക്കുണ്ടാകുന്ന അലസത ഓർമ്മക്കുറവ് എന്നിവയ്ക്ക് പരിഹാരമായി മാന്ത്രിക ഏലസുകൾ



കുരുപ്പിനെ ചികിത്സിക്കാൻ ഇറങ്ങിതിരിച്ചവർ ഈ മുട്ടൻ മുഴ കണ്ടില്ലെ?
ഇതു പ്രസിദ്ധമായ ഒരു മലയാള ദിനപത്രത്തിൽ അച്ചടിച്ചു വന്ന പരസ്യമാണു്.


മലയാളി പേപ്പറിൽ അച്ചുനിരത്തിത്തുടങ്ങിയ നാൾ മുതൽ തുടർച്ചയായി കണ്ടുവരുന്ന പരസ്യങ്ങളാണിവ. അല്പം വിദ്ധ്യാഭ്യാസവും സ്വബോധവും ഉള്ളവർ ഈ തട്ടിപ്പ് തിരിച്ചറിയും. അപ്പോൾ എന്തുകൊണ്ടു ഇതു് ഇന്നും തുടരുന്നു? നിയമപരമായി ഇതിനെ തടയാൻ എന്തുകൊണ്ടു കഴിയുന്നില്ല എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

താഴെ പറയുന്നതിൽ ഏതെങ്കിലും ഒക്കെയായിരിക്കാം കാരണങ്ങൾ:
  1. കേരളത്തിലെ സാധാരണക്കാർ ഇതുപോലുള്ള പരസ്യങ്ങൾ കണ്ടു്, ഇതെല്ലാം മത വിശ്വാസത്തിന്റെ ഭാഗമാണു് എന്നു കരുതുന്നു.
  2. ഇതുപോലുള്ള പരസ്യങ്ങൾ പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടാതിരിക്കാനുള്ള നിയമ നടപടികൾ ഇല്ല.
  3. Internetഉം ദൃശ്യമാദ്ധ്യമങ്ങളും മത്സരിച്ച് പള്ളക്കടിച്ച് Silsila പാട്ട് പാടുന്ന ഈ കാലത്തു് പത്രങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് വരുമാനം ഒരു പ്രശ്നം തന്നെയാണു്. അപ്പോൾ ഇതുപോലുള്ള തട്ടിപ്പുകൾ തടയണം എന്നു ആഗ്രഹമുണ്ടെങ്കിലും വയറ്റിപ്പിഴപ്പിനെ ഓർത്തു അനുവദിക്കുന്നു. (വേശ്യാവൃത്തി ചെയ്യുന്നതും തൊഴിൽ ഇഷ്ടപ്പെട്ടിട്ടല്ലല്ലോ !)

പരിഹാരം:
ആരുടേയും മത വികാരങ്ങൾ വൃണപ്പെടുത്താതെ തന്നെ ഒരു പരിഹാരം ഉണ്ടു്. എല്ലാ സേവന-കച്ചവട സ്ഥാപനങ്ങൾക്കും അംഗീകാരവും അധികാരികതയും ആവശ്യമാണു്. കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമുള്ള ഒരു സേവനമാണല്ലോ ജ്യോതിഷവും മന്ത്രവാദവും. (ഇല്ലെങ്കിൽ ഇത്രമാത്രം സ്ഥാപനങ്ങളും പരസ്യങ്ങളും ഉണ്ടാവില്ലല്ലോ). അതിനാൽ മന്ത്രവാദ തൊഴിൽ certify ചെയ്യാൻ ഒരു licensing സവിധാനവും മന്ത്രവാദ audit boardഉം രൂപീകരിക്കുക. മന്ത്രവാദം തെളിയിക്കാൻ പറ്റാത്തവർക്ക് മന്ത്രവാദിയായി തുടരാൻ അനുമതി ഉണ്ടാകരുതു്.

മന്ത്രവാദികൾക്ക് അവരുടെ അവകാശവാദങ്ങൾ തന്നെ തെളിയിക്കാൻ അവസരം കൊടുക്കു.

Monday, September 13, 2010

വാഹനങ്ങളിൽ പ്രദർശിപ്പിക്കുന്ന ചിഹ്നങ്ങൾ

വാഹനങ്ങള്‍ കണ്ടു വാഹനത്തിന്റെ ഉടമയെ കുറിച്ച് വിവരങ്ങള്‍ ശോഖരിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

ചിലര്‍ വാഹനങ്ങളുടെ പുറകില്‍ ചില ചിഹ്നങ്ങള്‍ ഓടിക്കുന്നതു് അവര്‍ ആരാണു എന്നു് അറിയിക്കാനുള്ള ഒരു ശ്രമം ആണെന്നു തോന്നിയിട്ടുണ്ടു്. 1)


മലയാളികള്‍
ഒരു നെറ്റിപ്പട്ടം rearview mirrorല്‍ തൂക്കിയിടും.
ഗോപാലകൃഷ്ണനെ dashboardല്‍ പ്രതിഷ്ടിക്കും.

സിന്ദി, ഗുജറാത്തി, മറാത്തികള്‍
കിന്നരിവെച്ച ചുവന്ന തുണി കഷണം rearview mirrorല്‍ തിരുക്കി വെക്കും.
പച്ചമുളകും നാരങ്ങായും നൂലില്‍ കോര്‍ത്ത് കെട്ടിയിടും.

ഇമറാത്തികള്‍ (ഖലീജികള്‍)
Number plateല്‍ ഒരു falconന്റെ ചിത്രം ഒട്ടിക്കും. ദിശ്ദാശ (കന്ദൂറ) ധരിച്ച് ഒരു ബാലന്റെ cartoon ചിത്രം ഒട്ടിക്കും. ഖുറാന്‍ വചനങ്ങള്‍ ഒട്ടിക്കും. "ഞാന്‍ ഒരു ലോക്കല്‍ ആണു്, ചുമ്മ headlight flash ചെയ്യരുതു്. എനിക്ക് ഇവിടെ ചില ആനുകൂല്യങ്ങള്‍ ഒക്കെയുണ്ടു്." എന്ന കാര്യം ധരിപ്പിക്കാനാണു് പലരും ഇതു ചെയ്യുന്നതു്. അറബികള്‍ അല്ലാത്തവരും പുറകില്‍ നിന്നുള്ള Headlight flashing ഒഴിവാക്കാന്‍ ഇതു ചെയ്യുന്നതു് കണ്ടിട്ടുണ്ടു്.

bornagain, new age evangelist.
ഒരു മത്സ്യത്തിന്റെ stylized metal symbol വാഹനത്തിന്റെ പുറകില്‍ ഒട്ടിക്കും. Ichthus എന്നറിയപ്പെടുന്ന ഈ ചിഹ്നം ആദ്യകാല സഭകള്‍ അവര്‍ ക്രൈസ്തവര്‍ ആണെന്നു് മറ്റു് അനുയായികളെ രഹസ്യമായി ധരിപ്പിക്കാന്‍ വീട്ടിലും കതകിലും വരച്ചു വെക്കുമായിരുന്നു. ഈ ചിഹ്നത്തിന്റെ ചരിത്രം [wikiയി വിശതമാക്കുന്നുണ്ടു്]. ആദ്യകാലത്തുണ്ടായിരുന്ന അതെ അവസ്ഥ ചില രാജ്യങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്നതു് കൊണ്ടാകാം ഈ ചിഹ്നം വീണ്ടും പ്രചാരത്തില്‍ കാണപ്പെടുന്നതു് എന്നു അനുമാനിക്കാം.

കറുത്ത കള്ളികളുള്ള കുഫിയ (ഗത്ര)
സാധാരണ ഫലതീന്‍ വിമോചന സമരത്തിന്റെ അനുഭാവികളാണു ഇതു് സീറ്റിന്റെ head-restല്‍ ചുറ്റിയും, dashboardല്‍ വിതച്ചും പ്രദര്‍ശിപ്പിക്കുന്നതു്.

ഭഗത് സിംഗിന്റെ sticker.
സീഖ് സമുദായത്തില്‍ പെട്ട് heavy വഹനങ്ങള്‍ (tanker, trailer മുതലായവ) ഓടിക്കുന്ന ഡ്രൈവര്‍മാരാണു് ഇതു് വാഹനങ്ങളുടെ doorലും windscreenലും ഒട്ടിക്കുന്നതു്.

പട്ടാണ്‍, ബലൂചി.
partridge, red-watled plover, turnstone തുടങ്ങിയ പക്ഷികളുടെ ചിത്രങ്ങള്‍ heavy വാഹനങ്ങളുടെ പുറകില്‍ കൈകൊണ്ടു് തന്നെ paint ചെയ്തു് പ്രദര്‍ശിപ്പിക്കുന്നതു് കണ്ടിട്ടുണ്ടു്. എന്തുകൊണ്ടാണു് ഈ അപൂര്‍വ്വ ഇനം (സാധാരണ ജനങ്ങള്‍ ചിത്രീകരിച്ചു് കാണാത്ത ചിത്രങ്ങള്‍ എന്ന അര്‍ത്ഥത്തില്‍) പക്ഷികളുടെ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു എന്നു എനിക്ക് മനസിലായിട്ടില്ല.

ഇവിടെങ്ങും campus ഇല്ലാത്ത അമെരിക്കന്‍ യൂണിവേഴ്സിറ്റികളുടെ സ്റ്റിക്കറുകള്‍.
ഇതു സാധാരണ സീറിയക്കാരുടെ വാഹനത്തിലാണു് കണ്ടുവരുന്നതു്.
ഒന്നികില്‍ വാഹനം അമേരിക്കയില്‍ നിന്നും import ചെയ്തു് കൊണ്ടു വന്നിരിക്കണം.
അല്ലെങ്കില്‍ അവിടെ പഠിച്ച വ്യക്തി എന്നു നാലാളിനെ കാണിക്കാനായി ഒട്ടിക്കുന്നതു്.
ഈ വാഹനം traffic jamല്‍ സ്ഥിരം break down ആയിട്ടയിരിക്കും കാണപ്പെടുന്നതു്. American import ആയതിനാല്‍ ഇതിന്റെ radiator ഇവുടുത്തെ ചൂടു താങ്ങില്ല. അതുകൊണ്ടു് വെറുതെ കിട്ടിയാലും വാങ്ങരുതെ എന്നാണു അതിന്റെ അര്‍ത്ഥം.

(Faravahar) Zoroastrian Symbol
സമ്പന്നരായ ഇറാനികളാണു് ഇതു് വാഹനത്തിന്റെ rear-windscreenല്‍ പ്രദര്‍ശിപ്പിക്കുന്നതു്. പാര്‍സികളും അല്ലാത്തവരും ഇതു ഉപയോഗിച്ച് കണ്ടിട്ടുണ്ടു്.

ഒന്നിലധികം രാജ്യങ്ങളുടെ കൊടികള്‍.
ഒന്നിലധികം രാഷ്ട്രങ്ങളില്‍ നിന്നുമുള്ള ദമ്പദികളുടെ വാഹനം എന്നു അറിയിക്കാന്‍.

updates
ഫിലിപ്പീനോbasketball ഒരണ്ണം എപ്പോഴും പുറകിൽ ഉണ്ടാകും. ഒരു കുരിശും കാണും.

non-Khaleeji arabs
ഒരു barbecue set 4X4ന്റെ cargo യിൽ  ഉണ്ടായിരിക്കും.

Khaleeji Foreign vehicles (Saudi, Qatar, Bahrain)
മണ്ണടിച്ച് paint നശിക്കാതിരിക്കാൻ വണ്ടി മൊത്തം scratch guard spray paint  പൂശിയിട്ടുണ്ടാകും. Weekendൽ മാത്രം ഇതു് ഷാർജ്ജയിൽ കാണാൻ കഴിയുന്ന ഒന്നാണു്.

(ചിത്രങ്ങള്‍ സഹിതം ഇതു് പ്രസിദ്ധീകരിക്കണം എന്നുണ്ടായിരുന്നു. കഴിഞ്ഞില്ല. ക്ഷമിക്കൂ.)

Tuesday, August 04, 2009

മലയാള മങ്ക: wikiയിൽ

കോഴിയും, അടും, മാടും പോലെ സ്ത്രീയും വെറും ഒരു കച്ചട വസ്തുവായി മലയാളി കരുതി തുടങ്ങിയതു് ഇന്നും ഇന്നലയുമൊന്നുമല്ല. വളരെ പണ്ടു മുതലെ അവൻ അവളെ അങ്ങനെ തന്നെയാണു് കരുതിയതു്.

മലയാളം Wikipediaയിൽ ഇനിയും പൂരിപ്പിക്കാത്ത ഭാഗങ്ങൾ തപ്പുകയായൊരുന്നു. അപ്പോഴാണു് ഞാൻ അതു് കണ്ടതു്. ചില മലയാളം പഴഞ്ചൊല്ലുകള്‍

"പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം‍"
"പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും"
"നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും"
"പെണ്ണാകുന്നതില്‍ ഭേദം മണ്ണാകുന്നതു"
"പെണ്‍ചിരിച്ചാല്‍ പോയി,പുകയില വിടര്‍ത്തിയാല്‍ പോയി"
"പാമ്പിനു തല്ലുകൊള്ളാന്‍ വാലു പെണ്ണിനു തല്ലു കൊള്ളാന്‍ നാവു്‌"
"അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല"
"പെണ്‍ബുദ്ധി പിന്‍ബുദ്ധി"
"സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും"
"പെണ്‍ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി"
"നാരി നടിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം"
"നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചു പോണം"
"അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം"
"നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും"
"അമ്മ മതില്‍ ചാടിയാല്‍ മകള്‍ ഗോപുരം ചാടും"
"പുത്തനച്ചി പുരപ്പുറം തൂക്കും"
"അടുക്കളപ്പെണ്ണിനു അഴകു വേണമോ?"
"അടുക്കള പിണക്കം അടക്കി വയ്ക്കണം"


ഭാഷയുമായി അത്ര പരിചയമില്ലാത്തതിനാൽ ഇതിൽ പല proverbsഉം ആദ്യമായിട്ടാണു് ഞാൻ വായിക്കുന്നതു്. സ്ത്രീകളെ കുറിച്ചുള്ള ചൊല്ലുകളിൽ മിക്കതും വെറും sexist ആയിട്ടുളതായി എനിക്ക് തോന്നി. കേരളത്തിലെ sexual discriminationന്റെ ആധാരം മലയാളിയുടെ സംസ്കാരത്തിൽ ഒളിഞ്ഞു കിടക്കുകയാണു്. എന്തായാലും മലയാളിയുടെ ധാരണ വളരെ വിത്യസ്തം തന്നെ. ഈ വരികൾ മലയാളിയുടേ പൊതു ധാരണകളുടെ സംക്ഷുപ്ത രൂപമായി കരുതുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല. വെറുതെയാണോ കേരളത്തിൽ പീഠനത്തിനു് ഇരയായവരുടെ പ്രായം കുറഞ്ഞു കുറഞ്ഞു വരുന്നതു്.

ഇതിൽ ഏറ്റവും രസം മറ്റൊന്നുമല്ല: കേരളത്തിലും വിദേശത്തും feminist എന്ന label നെറ്റിയിലും പൃഷ്ടത്തിലും ഒട്ടിച്ചു നടക്കുന്ന ഒരുത്തിപോലും ഇതൊന്നും വയിച്ചിട്ടില്ല എന്നു മനസിലായി. അല്ലെങ്കിൽ വായിച്ചിട്ടും പ്രതികരിക്കുന്നില്ല. വേറെ ഏതു് ഭാഷയിൽ ഏതു് വർഗ്ഗത്തെ കുറിച്ച് ഇത്രയും തറയായി എഴുതിയിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിധി?

Wednesday, April 22, 2009

നമുക്കും വേണ്ടെ കുറേ Museumകൾ

ലോകത്തിന്റെ പല നഗരങ്ങളിലും Holocaustന്റേയും രണ്ടാം ലോക മഹാ യുദ്ധത്തിന്റെയും, ഒന്നാം ലോക മഹാ യുദ്ധത്തിന്റേയും എല്ലാം സ്മാരകങ്ങളും museumകളും സ്ഥാപിച്ചിട്ടുണ്ടു്. മനുഷ്യ സമൂഹം അനുഭവിച്ച ത്യാഗത്തിന്റേയും അർപ്പണത്തിന്റേയും സ്മരണകൾ നിലനിർത്താനായി നിർമിച്ചതാണു് ഇവയെല്ലാം.

കേരളത്തിൽ ബ്രിട്ടീഷ് ഭരണത്തിൽ അസംതൃപ്തരായ ജനത പല തവണ രക്തസാക്ഷികളായിട്ടുണ്ടു്. പഴസി രാജാവും, വേലുത്തമ്പി ദളവയും നയിച്ച പോരാട്ടത്തിൽ അനേകായിരം പേർ ജീവൻ ത്യഗം ചെയ്തു. പില്കാലത്തിൽ 1921ൽ മലബാര്‍ കലാപത്തിലും കേരളത്തിൽ ജനങ്ങളെ കൂട്ട കൊല ചെയ്യുകയുണ്ടായി. ഇവർക്ക് എപ്പോഴാണു് നമ്മൾ Museums പണിയുന്നതു്?

സത്യങ്ങൾ മറക്കാനും സിനിമകളിലൂടെ ചരിത്രം തിരുത്തി എഴുതാനുമുള്ള കഴിവു നമുക്ക് കൂടുതൽ ഉള്ളതുകൊണ്ടാണോ ഇവരുടേ സാഹസങ്ങൾ പ്രസക്തമല്ലാതാകുന്നതു്. പാഠ്യ പുസ്തകത്തിലെ താളുകളിൽ തളച്ചിടാനാവുന്നതാണോ ഇവരുടെ കഥകൾ?

തലസ്ഥാനത്തുള്ള Round aboutലും Secretariatന്റെ മുമ്പിൽ കാക്കക്കും പ്രാവിനും തൂറാൻ പ്രതിമകൾ സ്ഥാപിച്ചതുകൊണ്ടു മാത്രം ഈ ചരിത്രങ്ങൾ നിലനില്കുമെന്നു തോന്നുന്നില്ല.

ലോകത്തിലെ എല്ലാ സംസ്കാരങ്ങളും അവരവരുടേ പൈതൃകം സംരക്ഷിക്കാൻ കാണിക്കുന്ന ആർജ്ജവം കാണുമ്പോൾ നമുക്കും ഇങ്ങനെയൊക്കെ അഭിമാനിക്കാൻ ഒന്നുമില്ലെ എന്നു് മക്കൾ ചോദിക്കുമ്പോൾ ചൂണ്ടിക്കാണിക്കാനെങ്കിലും എന്തെങ്കിലും വേണ്ടെ?

ഒരു സംസ്കാരത്തിന്റെ ഓർമ്മകൾ നിലനിർത്തുന്ന ക്ഷേത്രങ്ങളാണു് മ്യൂസിയമുകൾ. മലയാള ഭാഷയിൽ museum എന്ന പദത്തിനു് സമാന അർത്ഥമുള്ള ഒരു പദം ഇല്ല. (കാഴ്ചബങ്ക്ലാവ് എന്ന് പദം  ഏതോ തിരോന്തരം  മന്ദബുദ്ധിയുടേ തലയിൽ ഉത്ഭവിച്ചതാകാനെ വഴിയുള്ളു ). പദം ഇല്ലാത്തതിന്റെ കാരണം അങ്ങനെ ഒരു സംഭവം നമുക്കില്ലാത്തതു കൊണ്ടു തന്നെ. തിരോന്തരത്തു് മഹാരാജാവിന്റെ കാലത്തു് ഉണ്ടാക്കി വെച്ച museum അന്നു് ഉണ്ടാക്കിയതു് കൊണ്ടു ഇപ്പോഴും അതെ നിലയിൽ (1900കളിൽ ഉണ്ടായിരുന്ന അതെ രീതിയിൽ) തുടരുന്നു.

ആദ്യത്തെ "Musaeum" Greeceൽ Ptolemyയുടെ കാലത്ത് കലാ സാഹിത്യ സാംസ്കാരിക പ്രോത്സാഹനത്തിനായി സ്ഥാപിച്ചതാണെന്ന് wiki പറയുന്നു.

അപ്പോൾ നമ്മൾ എന്നാണു് ഇതുപോലുള്ള കൊച്ചു കൊച്ചു museumങ്ങൾ പണിയാൻ പോകുന്നതു്? അങ്ങനെ ഒരു സംഭവത്തിനോടു് താല്പര്യം നമ്മളുടെ രക്തത്തിൽ ഇല്ലെ?

Tuesday, April 14, 2009

ലോല ഹൃദയങ്ങളെ പരാമർശിച്ചാൽ....

ബ്ലോഗ് കവികളുടെ വർഗ്ഗ ബോധം ഞാൻ കഴിഞ്ഞ പോസ്റ്റിൽ ശരിക്കും മനസിലാക്കിയ ഒന്നാണു്. ഭാവിയിൽ ബ്ലോഗിൽ കവികളെ കുറിച്ച് ആരും ഒന്നും പറയാൻ പാടില്ല.

എന്തെഴുതിയാലും വായനക്കാരൻ അതു മോശമാണെന്നു മാത്രം പറയരുതു്. കാരണം ലോല ഹൃദയന്മാർ ചൂടായാൽ പലതും സംഭവിക്കും. ഇരിട്ടടി മുതൽ മക്കളെ kidnap ചെയ്തു കൊണ്ടുപോയി കൊന്നുകളയും എന്നു വരെ ഭീഷണി ഉണ്ടാകും. കുടുമ്പത്തെ ഓർത്ത കവികളെ അങ്ങനെ ചെയ്യരുതെന്നു അപേക്ഷിക്കുകയാണു് ഈ പാവം കൈപ്പള്ളി.

കവിഹൃദയങ്ങളുടെ വർഗ്ഗ ബോധം ഇത്രയും ദൃഡപ്പെട്ടതാണെന്നു അറിഞ്ഞതിൽ സത്യത്തിൽ ചെരിയ അസൂയയും തോന്നുന്നുണ്ട്. എന്താ എനിക്കും ഇങ്ങനെ ലോല ഹൃദയം വരാത്തതു് എന്നു പലപ്പോഴും ആലോചിച്ചിട്ടുണ്ടു്. ഇങ്ങനെ വരിമുറി കവിതകൾ എഴുതിയാൽ എനിക്കും ഈ വർഗ്ഗത്തിൽ അങ്ങത്തം ലഭിക്കുമോ?

രണ്ടു ദിവസം മുമ്പ് നജ്ജൂസ് എന്ന ബ്ലോഗ് "കവി"യുടെ കവിതയെ പരാമർശിച്ചപ്പോൾ ഒരു Latheesh Mohan എന്ന ഒരു കൊച്ചനിയൻ അവിടെ ഒരു comment ഇട്ടു.

latheesh mohan said...

നല്ല കവിത
എന്‍ ബി: പമ്പര വിഡ്ഡികളോട് സംസാരിച്ച് സമയം കളയുന്നത് കവിതയെഴുതുന്നവര്‍ക്കു ചേര്‍ന്ന ഗുണമല്ല :)


അദ്ദേഹത്തിനു് ഞാൻ സ്വകാര്യമായി ഒരു ഒറ്റവരി e-mailൽ ചോദിച്ചു:

☮ Kaippally കൈപ്പള്ളി ☢ to latheesh.mohan 6:46 PM
ആരാണു സാർ,സാർ ഉദ്ദേശിച്ച വിഡ്ഢി


എനിക്ക് കിട്ടിയ മറുപടി:



Latheesh Mohan to me 7:09 PM

താന്‍ തന്നെയാണ് . എന്തെങ്ങിലും കുഴപ്പം ഉണ്ടോ? മറുപടി പറഞ്ഞിടത്ത് പറയണം.

Don't send me peronal mails. I don't have time to waste.

Fuck off



ഒരു ബ്ലോഗ് "കവി"യുടെ സൃഷ്ടിയിൽ സഭ്യമായ രീതിയിൽ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ ആ ബ്ലോഗിൽ ഒരുവൻ എന്നെ വിഡ്ഢി എന്നു വിളിച്ചു. അതു് എന്നെ തന്നെയാണോ എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണു് മുകളിൽ ഇട്ടതു്.

കവികളെ പരാമർശിച്ചാൽ തെറിവിളിക്കുന്ന സ്വഭാവമാണോ ലോല മൃദുല ഹൃദയങ്ങൾക്ക് ഉടമകളായ ബ്ലോഗിലെ കവികൾ. Latheesh Mohan എന്ന സുഹൃത്തു് പച്ച തെറി എഴുതിയതു് കൊണ്ടല്ല ഈ ചോദിക്കുന്നതു്. ഇദ്ദഹവുമായി ഒരിക്കൽ പോലും ഒരിടത്തും ഞാൻ തർക്കിച്ചിട്ടില്ല എന്നുള്ളതാണു് എന്നെ അത്ഭുതപ്പെടുത്തിയതു്. അദ്ദേഹത്തിന്റെ കവിതകൾ വായിച്ചിട്ടുണ്ടെങ്കിലും അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.

അപ്പോൾ എനിക്ക് മനസിലാകുന്നതു് ഇതാണു്: സമൂഹത്തിൽ നിന്നും ശരിക്കും പിന്തള്ളപ്പെട്ട ഒരു പറ്റം ജനങ്ങളുടെ കൂട്ടായ്മയാണു് മലയാളം ബ്ലോഗിൽ അധികവും. അവരിൽ ഏറ്റവും ഒറ്റപ്പെട്ടവരാണു് കവിത എഴുതുന്നവർ. അവർക്ക് ഒരു അപ്രത്യക്ഷമായ ഒരു സംഘവലയമുണ്ടു. ഒരുവനെ പരാമർശിച്ചാൽ എല്ലാവരെയും പരാമർശിക്കുന്ന പോലെയാണു് അവർ കരുതുന്നതു്. പരാമർശങ്ങൾ ഉൾകൊള്ളാനും അതിനെ ആശയപരമായി കാണാനും ശ്രമിക്കാത്തവരാണു് പലരും. എന്തും ചെയ്യാൻ മറ്റിക്കത്തവരാണെന്നു വേണമെങ്കിൽ പറയാം.

അപ്പോൾ എന്നേപ്പോലെ, ജീവനിലും സ്വത്തിലും കൊതിയുള്ള സാധാണക്കാർ ഒരിക്കലും ബ്ലോഗിലെ കവികളെ പരിഹസിക്കുകയോ പരാമർശിക്കുകയോ ചെയ്യരുതു്. ലോലഹൃദയങ്ങൾ എപ്പോഴാണു് ആക്രമിക്കുന്നതു് എന്നു പറയാനാവില്ല. ജാഗ്രതൈ

Thursday, March 26, 2009

"Gelf" മലയാളി

ഞാൻ വായിച്ച ചില പോസ്റ്റുകളാണു് ഈ commentമൂത്തുണ്ടായ ലേഖനം എഴുതാൻ കാരണമായതു്.

ഭൂരിഭാഗം അറബികളും വിഡ്ഢികളാണെന്നുള്ള ഒരു ധാരണ പല മലയാളം ബ്ലോഗുകളിലും വായിച്ചു കണ്ടിട്ടുണ്ട്. പ്രത്യക്ഷത്തിൽ പറയുന്നില്ലെങ്കിലും പരോക്ഷമായി ഒരു ധ്വനി പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ടു്. പക്ഷെ അറബി ബ്ലോഗുകളിൽ അന്യ ദേശക്കാരെ കുറിച്ചു് പരിഹാസ സൂചകമായ അവതരണങ്ങൾ അധികം കാണാൻ കഴിഞ്ഞിട്ടില്ല. പിന്നെ അറബി ഭാഷ സംസാരിക്കുന്നവർ എല്ലാം ഇമറാത്തികൾ അല്ല. ഇന്ത്യയിൽ ഉള്ളവരെല്ലാം ഹിന്ദിക്കാരല്ലല്ലോ.

മലയാളിയെകാൽ കുറഞ്ഞ ശംബളത്തിനു ജോലി തെടിയെത്തുന്ന തമിഴനു് കേരളത്തിൽ ജോലി കൊടുക്കുന്നില്ലെ? അവന്റെ അവകാശം നമ്മൾ സംരക്ഷിക്കുന്നുണ്ടോ? പാശ്ചാത്യ വംശജർ കുറഞ്ഞ ശമ്പളത്തിനു് ജോലി ചെയ്യാൻ തയ്യാറായി ഇവിടെ വരുന്നുണ്ടു. ഇന്ത്യാക്കാരെക്കാൾ കൂടുതൽ ശമ്പളം അവർ വാങ്ങുന്നുണ്ട് എന്നൊരു ആരോപണം മലയാളികളിൽ നിന്നും സ്ഥിരം കേൾക്കാം. ഈ മലയാളിക്കറിയാത്ത ചില കാര്യങ്ങളുണ്ടു്. ഒരു EU citizen യൂറോപ്പ് വിട്ട് ഇവിടെ വരണമെങ്കിൽ അവന്റെ നാട്ടിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ ശമ്പളം കൊടുക്കാൻ ജോലി കൊടുക്കുന്നവൻ തയ്യാറാകണം. മാത്രമല്ല പല EU രാജ്യങ്ങളിലും പ്രവാസികൾക്കും നികുതി അടക്കണം. അപ്പോൾ നികുതിയും കൂട്ടി വേണം ശമ്പളം കൊടുക്കാൻ. അവന്റെ ജീവിത നിലവാരവും ഉയർന്ന നിരപ്പിലാണു്. ഇന്ത്യാക്കാരന്റെതു് അങ്ങനെയല്ല. ഇതെല്ലാം കൂട്ടി നോക്കുമ്പോൾ ഇന്ത്യാക്കാരനെ കുറഞ്ഞ ശമ്പളത്തിനു് ജോലിക്കു വെക്കാൻ കഴിയും. German companyയുടേ German CEOയേക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്ന മലയാളി engineerമാരും ഉള്ള നാടാണു് ഇതു്. വംശ വിവേചനം എന്നെല്ലാം വെറുതെ കൊതിക്കെറു മാത്രമാണു്. ഞാൻ ഇതെല്ലാം വെറും economics ആയിട്ടു മാത്രമാണു കാണുന്നതു്.

ഇന്ത്യക്കാരെ കുറിച്ചു് നല്ല ലേഖനങ്ങൾ അറബി ബ്ലോഗുകളിൽ വായിക്കാൻ കഴിഞ്ഞിട്ടുണ്ടു്. നമ്മളുടെ അധ്വാനത്തെ കുറിച്ചും അർപ്പണത്തെ കുറിച്ചും പല അറബി പത്രങ്ങളിലും അച്ചടിച്ചു വന്നിട്ടുണ്ടു്. ഇന്ത്യയുടെ ഓരോ മുന്നേറ്റവും അത് അർഹിക്കുന്ന പ്രാധാന്യത്തിൽ തന്നെ അവതരിപ്പിച്ചുട്ടുമുണ്ടു്. മറ്റു ദേശക്കാരെകാൾ കൂടുതൽ കരുണയും അടുപ്പവും ഇന്ത്യക്കാരോടു് ഇമറാത്തികൾ കാണിച്ചിട്ടുണ്ട്. "ഹിന്ദിയെ കണ്ടു പഠിക്കു" എന്നു് മുദിർന്ന പത്രപ്രവർത്തകർ editorial വരെ എഴുതിയിട്ടുണ്ടു്.

സാധാരണ അറബികളെ പുകഴ്തി സംസാരിക്കുന്നവർക്ക് ഒരു ഇസ്ലാമിist ചായ്‌വ് ഉണ്ടാവാറുണ്ടു്. ആങ്ങനെ യാതൊരു ചായ്‌വും ഇല്ലാത്ത ഒരുത്തനാണു് ഞാൻ. യുക്തിവാദിയായ എനിക്ക് ഇമറാത്തികളോടുള്ള ബഹുമാനത്തിൽ ഇസ്ലാമിന്റെ അത്തർ മണം ഒട്ടും ഇല്ല എന്നും മനസിലാക്കണം. അറബികളിൽ നിന്നും മലയാളിക്ക് പഠിക്കാൻ അനേകം കാര്യങ്ങളുണ്ടു്. കേരളത്തിൽ ചെല്ലുമ്പോൾ പ്രായമായ ഉമ്മായേയും, ഭാര്യയെയും തല മുതൽ പാദം വരെ ("gelf"ൽ നിന്നും കൊണ്ടു വന്ന) കറുത്ത വസ്ത്ര കൊണ്ടു പൊതിയുന്ന വിദ്യയല്ല ഞാൻ പറഞ്ഞതു്. നമ്മൾ വിലകല്പിക്കാത്ത പലതിനും അവർ വിലകല്പിക്കുന്നു എന്നാണു് ഉദ്ദേശിച്ചതു്. ആതിധേയ മരിയാത, സ്ത്രീകളോടും ദരിദ്രരോടുമുള്ള സമീപനം, മറ്റു സംസ്കാരങ്ങളോടുള്ള ബഹുമാനം. മറ്റേതൊരു മുസ്ലിം രാഷ്ട്രത്തിലും കാണാൻ കഴിയാത്ത വിധത്തിലുള്ള സഹിഷ്ണത ഇമറാത്തിൽ കാണാൻ കഴിയും എന്നതു് GCCയിലെ 6 രാജ്യങ്ങളും കണ്ടവർക്ക മാത്രമെ അറിയാൻ കഴിയും.

ചുരുക്കം ചിലരുടെ തിക്തനുഭവങ്ങൾ വെച്ചുമാത്രം ഒരു സമൂഹത്തിലെ മൊത്തം ജനങ്ങളേയും താറടിച്ചു കാട്ടുന്നതു് തെറ്റാണു് എന്നാണു പറയാൻ ഉദ്ദേശിച്ചതു്. എല്ലാ വിഭാഗത്തിലും നല്ലവരും കെട്ടവരും ഉണ്ടാകും. അന്യ ജന സമൂഹത്തെ പരിഹസിക്കുന്നതു് ആ സമൂഹത്തിന്റെ സംസ്കാരവും ഭാഷയും അറിവില്ലാത്തതുകൊണ്ടു മാത്രമാണു്. അവർ നമ്മളെ അറിയാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ നമ്മൾ അവരെ അറിയാൻ ശ്രമിക്കുന്നുണ്ടോ?. ശ്രമം പോര എന്നാണു് എനിക്ക് തോന്നിയതു്. ഇതു പറയുന്നതു് ഒരു ജീവിതം മൊത്തം ഇവരുമായി കളിച്ചും, അടിച്ചും, പഠിച്ചും വളർന്ന ഒരു 100% "gelf" മലയാളിയാണെ.

Wednesday, February 11, 2009

നമ്മൾ വെറും ചേരിപ്പട്ടികളോ?

ഭാരതത്തിന്റെ സ്പന്ദനമായ മുംബൈ നഗരത്തെ Slumdog Millionaire എന്ന സിനിമയിലൂടെ ചിത്രീകരിച്ചു് ലോക ശൃദ്ധ പിടിച്ചുപറ്റിയ വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.

മുംബൈ നഗരത്തിലെ ദരിദ്ര ജനങ്ങളെ ചേരിപ്പട്ടികൾ എന്നു വിളിച്ചതിൽ പ്രതിഷേധിക്കാൻ ആ നാടിന്റെ രക്ഷകൻ എന്നു സ്വയം വിശേഷിപ്പിക്കുന്നവർ പോലും പ്രതിഷേധിക്കാതെ പോയതിൽ എനിക്ക് അത്ഭുതം തോന്നുന്നു. അജ്ഞരായ സാധാരണക്കാർ ഈ സിനിമ ഒരു സ്വദേശ നിർമിത സിനിമയായി കാണുന്നുണ്ടാകും. എന്നാൽ വിദേശത്തു് ഭാരതത്തിന്റെ വാണിജ്ജ്യ തലസ്ഥാനത്തെ കുറിച്ചും, മുംബൈ പോലിസിനെ കുറിച്ചും, അവിടുത്ത പാവപ്പെട്ട ജനങ്ങളെ കുറിച്ചും തെറ്റായ ഒരു ചിത്രമാണു ഇതിലൂടെ പ്രചരിക്കപ്പെടുന്നതു്.

ഹിന്ദുക്കളുടേയും, മുസ്ലീമുകളുടെയും ആരാധന പാത്രങ്ങളെ കുറിച്ചു് ചിത്രങ്ങൾ രചിച്ചാൽ ഇന്ത്യയിലെ മത വികാരങ്ങൾ വൃണപ്പെടും. എന്നാൽ പാവപ്പെ ജനങ്ങളെ അമേദ്യത്തിൽ മുങ്ങി കുളിച്ച വെറും തെരിവു പട്ടിയെ പോലെ വിദേശരാജ്യങ്ങളിൽ ചിത്രീകരിച്ചാൽ ഒരു ചുക്കും ഉണ്ടാവില്ല. അതു കണ്ടു കയ്യടിക്കാനും ജനം ഉണ്ടാകും.

80-കളിൽ ഇന്ത്യയിൽ ഇറങ്ങിയ അനേകം സിനിമകളുടെ ഒരു സങ്കര ചിത്രമാണു Slumdog Millionaire. പാമ്പാട്ടികളുടെ നാട് എന്ന പാശ്ചാത്യ സംകല്പത്തിന്റെ ഒരു പുതിയ പതിപ്പായി മാത്രമെ ഈ സിനിമയെ കാണാൻ കഴിയു. മുംബൈ അധോലോകത്തെ കുറിച്ചും ചേരികളെ കുറിച്ചും അനേകം സിനിമകൾ നമ്മൾ കണ്ടിട്ടുണ്ടു്. സാങ്കേതിക പരമായി Slumdog Millionaire ഉയർന്ന നിലവാരം പുലർത്തി എങ്കിലും, Deewar, Sathya, Company, Chandni bar, എന്നീ സിനിമകളെകാൾ പുതിയ ആശയങ്ങൾ ഒന്നും തന്നെ ഇതിൽ കാണാൻ എനിക്കു് കഴിഞ്ഞില്ല.

ഇതോടു കൂടി ഒരു കാര്യം മനസിലായി ഇന്നും ഇന്ത്യയിൽ സായിപ്പിനെ കണ്ടാൽ കവാത്തു മറക്കുന്നവർ ഉണ്ട്.

Wednesday, January 21, 2009

ചിത്രകാരൻ എന്ന ബ്ലോഗറോടു് ഒരഭ്യർത്ഥന

നല്ലതുപോലെ ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്ന ഒരു വ്യക്തിയാണു് താങ്കൾ. ചിത്രകാരൻ അവതരിപ്പിക്കുന്ന പോസ്റ്റുകളിൽ പലതും കാര്യമാത്ര പ്രസക്തിയുള്ളതും നല്ല രീതിയിൽ ചർച്ചകൾ നടക്കേണ്ട പോസ്റ്റുകളും ആണു്. പക്ഷെ പലപ്പോഴും വായനക്കാരന്റെ ശ്രദ്ധ താങ്കളുടെ അസഭ്യത്തിൽ പോയി നില്കുന്നതായി കാണാം. ആചാരങ്ങളെ ചോദ്യം ചെയ്യാം. ദൈവ സങ്കല്പങ്ങളെ ചോദ്യം ചെയ്യാം. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യാം. ലോകത്തിലെ ഏതു് പാചക ക്കുറിപ്പിനെ വേണേലും ചോദ്യം ചെയ്യാം. പക്ഷെ അതെല്ലാം വസ്തുനിഷ്ടമായ ഒരു പഠനത്തിന്റെ അടിസ്താനത്തിൽ ആയിരിക്കണം.

മുമ്പൊരിക്കൽ താങ്കൾ ഒരു പോസ്റ്റിന്റെ commentൽ ഇപ്രകാരം പറഞ്ഞു:
"കൃസ്തുവിനെ തല്ലിക്കൊന്ന് കുരിശില്‍ കെട്ടിത്തൂക്കിയ കൃസ്ത്യാനികള്‍ "

ബൈബിൾ ഒരിക്കൽ എങ്കിലും വായിച്ചിട്ടുള്ള ഒരാളിനു് പോലും അറിയാം താങ്കൾ എഴുതിയതു് അറിവില്ലാതെ എഴുതിയതാണെന്നു. ഇതുപോലുള്ള് വരികൾ ചില വിശ്വാസികൾ ആക്ഷേപമായി കാണും എന്ന കാര്യത്തിൽ സംശയം വേണ്ട. കാരണം താങ്കളുടെ ആ പ്രഖ്യാപനത്തിൽ വിശതീകരണങ്ങളോ, തെളിവുകളോ ഒന്നുമില്ല. താങ്കൾക്ക് അറിയാവുന്ന കാര്യങ്ങൾ എഴുതുക. അറിയാത്ത കാര്യങ്ങൾ പഠിച്ച ശേഷം എഴുതുക. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതു് തിരുത്താൻ ശ്രമിക്കുക.

ദേവിയുടെ ചിത്രത്തേകുറിച്ചുള്ള താങ്കളുടെ അവലോകനത്തിൽ തെറ്റില്ല എന്നാണു് ഭൂരിഭാഗം വായനക്കാർ surveyയിലൂടെ തിളിയിക്കുന്നതു്. അതു് കോടതിയിൽ പോയാലും ജയിക്കാൻ വകുപ്പില്ല എന്നും എന്റെ കഴിഞ്ഞ പോസ്റ്റിൽ എഴുതിയിട്ടുണ്ടു്. പക്ഷെ അസഭ്യവർഷം അതിനെ കുറിച്ചാണു് എനിക്ക് പറയാനുള്ളതു്. ഈ പറയുന്ന ഞാനും ചില്ലറ തെറിയൊക്കെ വിളിച്ചിട്ടുള്ളവനാണു്. പക്ഷെ ചിത്രകാനപ്പോലെ സാമൂഹിക അടിസ്ഥാനത്തിൽ തെറിവിളി നടത്തിയിട്ടില്ല.

വിവാദമായ പോസ്റ്റിൽ ചിത്രങ്ങളുടെ അവലോകനം മാത്രമാണു് താങ്കൾ എഴുതിയതെങ്കിൽ ഈ കോലാഹലങ്ങൾ ഉണ്ടാകുമായിരുന്നില്ല. താങ്കളോടു ബ്ലോഗിൽ മുമ്പ് ഒടക്കിയിട്ടുള്ളവർ അവസരം കിട്ടിയപ്പോൾ അതു വിന്യോഗിച്ചു.

താങ്കളുടെ ഭാഷയിൽ അരോചകമായ വാചകങ്ങളും, ജാതി വിദ്വേഷങ്ങളും എല്ലാം മുഴച്ചുനില്കുന്നതു് ശ്രദ്ദിക്കാതിരിക്കാൻ കഴിയില്ല. വളരെ പണ്ടു തന്നെ പലരും ഇതു് ചൂണ്ടിക്കാണിച്ചിട്ടുള്ളതാണു്. അരോടെങ്കിലും എതിർപ്പ് രേഖപ്പെടുത്തുന്നതിൽ തെറ്റില്ല. പക്ഷെ ആ പേരിൽ ഒരു ജാതിയിൽ പെട്ട എല്ലാവരെയും ചേർത്ത് ആക്ഷേപിച്ചാൽ എല്ലാവരും വെറുതേയിരിക്കില്ല.

താങ്കൾ നായന്മാരെയും അവരുടെ സ്ത്രീകളേയും കൂട്ടമായി ബ്ലോഗിലൂടെ ആക്ഷേപിച്ചു എന്നാണു് ആരോപണം ഉയർന്നിരിക്കുന്നതു്. ഇതു വഴി താങ്കൾക്ക് അനേകം നായന്മാരുടെ ശ്രദ്ധയും ശത്രുതയും സമ്പാതിക്കാൻ കഴിഞ്ഞു. ഇതിന്റെ ആവശ്യമൊന്നുമില്ലാതെ തന്നെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാമായിരുന്നു. പിന്നെ തെറി വിളിക്കണം എന്നു് നിർബന്ധം ഉണ്ടെങ്കിൽ ഒന്നോ രണ്ടോ നായന്മാരെ ഒരു സൈടിലേക്കു് മാറ്റി നിർത്തി സ്വകാര്യമായി നല്ല തെറി വിളിക്കാമായിരുന്നു. പ്രതികരണവും ഒത്തുതീർപ്പും എല്ലാം അപ്പോഴെ കഴിഞ്ഞേനെ.

ചിത്രകാരൻ ബ്ലോഗ് എഴുതാൻ തുടങ്ങിയ കാലത്തു് എന്തൊക്കെ കോലാഹലങ്ങളായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു കാലം കുഴപ്പം ഒന്നുമില്ലായിരുന്നു എന്നു തോന്നുന്നു. ഇപ്പോൾ ഇതേ അസുഖം വീണ്ടും തുടങ്ങിയിരിക്കുന്നു.


ഈ പ്രശ്നം കോടതിയിൽ പോയാലും പോയില്ലെങ്കിലും ചിത്രകാരൻ ഒരു സമുദായത്തെ മൊത്തം ആക്ഷേപിച്ചു എന്ന ആരോപണം ഉയർന്ന സ്ഥിദിക്ക് താങ്കൾ ഒരു ക്ഷമാപണം നടത്തുന്നതു് എന്തുകൊണ്ടും നന്നായിരിക്കും. അതിലൂടെ ചിത്രകാരൻ എന്ന തറ ബ്ലോഗറിൽ നിന്നും ഒരു പുതിയ ബ്ലോഗർ ഉണ്ടാകും എന്നു കരുതുന്നു.

ഈ പോസ്റ്റിന്റെ താഴെ കാണുന്ന survey ശ്രദ്ദിക്കുമല്ലോ. ഇതിൽ നിന്നും താങ്കൾ അറിഞ്ഞിരിക്കേണ്ടതു് ഇത്രമാത്രം: ഭൂരിഭാഗം ബ്ലോഗ് വായനക്കാരും തുറന്ന മനസ്സുള്ളവരാണു്. താങ്കൾ എഴുതുന്ന വിഷയങ്ങളും ഇഷ്ടപ്പെടുന്നു പക്ഷെ അധികം പേർക്കും താങ്കളുടെ ഭാഷ ഇഷ്ടപ്പെടുന്നില്ല. വിലപ്പെട്ട പലരുടെയും സമയം ഈ തലവേദനക്കായി ചിത്രകാരൻ കാരണം കളഞ്ഞു എന്നു പറയുന്നതിൽ തെറ്റില്ല. ഈ survey യിലൂടെ ഫലങ്ങൾ വായിച്ചു മനസ്സിലാക്കി നന്നാവാൻ താല്പര്യമുണ്ടെങ്കിൽ നന്നാവുക. അത്രമാത്രം.

Monday, January 19, 2009

സന്തോഷിനുള്ള മറുപടി

ശ്രീ സന്തോഷ് ചിത്രകാരനെതിരെ കേസു കൊടുത്തു എന്നു് പറയുന്ന ഈ ലേഖനത്തിനുള്ള മറുപടിയാണു് ഇതു.


താങ്കളുടെ ആദ്യത്തെ point ഇങ്ങനെ.
"1) ചിത്രകാരൻ എഴുതിയ “സരസ്വതിക്ക് എത്ര മുലകളുണ്ട്?” എന്ന പോസ്റ്റ് കാരണം അല്ല പരാതി പോയത്."

അങ്ങനെ എങ്കിൽ പിന്നെ എന്തിനു point number 18ൽ ഇങ്ങനെ പറയുന്നു

18) “ഏതെങ്കിലും ഒരു ഭക്തിസിനിമയെടുത്തു നോക്കൂ,മിക്കവാറും ദേവിമാരെല്ലാം മുലക്കച്ച മാത്രം കെട്ടിയിരിയ്ക്കുന്നതു കാണാം.
ശ്രീ.സന്തോഷ് ജനാര്‍ദ്ദനന്‍ ഇതൊന്നും കാണാത്തതോ അതോ കണ്ടില്ലെന്ന് നടിയ്ക്കുന്നതോ“ - കണ്ടില്ലെന്ന് നടിക്കുന്നത് തന്നെ. എന്താ കുഴപ്പമുണ്ടോ?



7) ചിത്രകാരന്റെ അഭിപ്രായം പാർ‌ലമെന്ററി അല്ലെങ്കിൽ പബ്ലിക്ക് ആയി പറയാതിരിക്കുന്നത് ഉത്തമം.

Parliamentary അഭിപ്രായങ്ങൾ മാത്രമെ പാടുള്ളു എന്നതു് parliamentലും കോടതിയിലും മാത്രമാണു് ബാധകം. ബ്ലോഗിൽ അങ്ങനെ ഒരു നിയമം ഇല്ല.

8) ഒരു പോസ്റ്റ് വായിച്ച്, എടുപിടീന്ന് പരാതി കൊടുത്തവനല്ല ഞാൻ. ചിത്രകാരന്റെ ബ്ലോഗ് ഹിസ്റ്ററി കാണുക.


എന്റെ blog historyയും എടുത്തു നോക്കുക. ഒരുപാടു അഭിപ്രായങളും കൊടിത്തിട്ടുണ്ട്. ഇന്ത്യയുടെ രാഷ്ട്രപതിയെ രാഷ്ട്രപത്നി എന്നു വരെ വിളിച്ചിട്ടുണ്ടു്. അതും എന്റെ സ്വരത്തിൽ podcast ആയിട്ടു തന്നെ. ദയവു ചെയ്തു് എന്റെ പേരിലും ആരെങ്കിലും ഒരു case കൊടുക്കു. Please.


9) ഞാൻ ഉൾപ്പെടുന്ന ഒരു സമൂഹത്തിനെ കരിവാരി തേയ്ക്കുമ്പോൾ, അതിൽ ഞാനും പെടും. എന്നെ ആരും കരിവാരി തേയ്ക്കാൻ ഞാൻ അനുവദിക്കില്ല. കാരണം വ്യക്തം- സ്വാർത്ഥത; സ്വന്തം കാര്യം നോക്കി പോകൽ. താറ്റ്സ് ആൾ ഫോക്സ്.


സന്തോഷിനെ കരി വാരി തേച്ചു എന്ന ആരോപണം സ്ഥിധീ(കരിക്കാനായി) കരി പുരണ്ട ഭാഗങ്ങൾ വ്യക്തമായി photo എടുത്തു കാണിക്കുന്നതും ഈ ഘട്ടത്തിൽ നന്നായിരിക്കും.

10) എന്റെ കയ്യിൽ പണവും ഇല്ല, പത്രാസും ഇല്ല. ആർക്കെതിരെയും കൊല കേസും കൊടുക്കുന്നില്ല. എന്റെ തൊട്ടു മുന്നിൽ ഇരിക്കുന്ന ഒരു “ബാഡ് എക്സാമ്പിൾ” പൊലീസ് ഡിപ്പാർട്ട്മെന്റിനു ടിപ് ചെയ്തു കൊടുക്കുന്നു. അത്ര തന്നെ.


ചിത്രകാരൻ “ബാഡ് എക്സാമ്പിൾ” ആണെന്നുള്ളതു് താങ്കളുടെ ആരോപണമാണു്. അങ്ങനെ പറയണമെങ്കിൽ ചിത്രകാരനെ മുമ്പ് കോടതി ശിക്ഷിച്ചിട്ടുണ്ടു് എന്നു് തെളിയിക്കണം. A convicted Criminal എന്നു സ്ഥാപിക്കാതെ അദ്ദേഹത്തെ “ബാഡ് എക്സാമ്പിൾ” എന്നു വിളിക്കുന്നതും മാനഹാനിയാണു്.

11) ഞാൻ ഭാരതീയൻ, മലയാളി, കേരളീയൻ എന്നീ കാറ്റഗറിയിൽ പെടും. യൂറോപ്യൻ അല്ല. സത്യം.
ഇവിടെ ഒരു ചിന്ന നിയമപരമായ പ്രശ്നമുണ്ടു്. താങ്കൾ ആരോപിക്കുന്ന കുറ്റം. ചിത്രകാരന്റെ എഴുത്തിലൂടെ ചില വിഭാകങ്ങളെ അപമാനിച്ചു എന്നുള്ളതാണു്.


പറയപ്പെടുന്ന കുറ്റം നടന്നിരിക്കുന്നതു് എവിടെയാണു് എന്നു് നമുക്ക് നോക്കാം. ചിത്രകാരൻ എഴുതിയതു് കേരളത്തിൽ ഇരുന്നാണെങ്കിലും എഴുതിയ ലേഖനം എഴുതപ്പെട്ടതു് അമേരിക്കയിൽ സ്ഥിധിചെയ്യുന്ന ഒരു കമ്പ്യൂട്ടർ hard-diskൽ ആണു്. അപ്പോൾ ലേഖനം ഇരിക്കുന്ന രാജ്യത്തു വെച്ചാണു് കുറ്റം നടന്നിരിക്കുന്നതു്. ഇന്ത്യൻ നിയമ നടപടികൾ അമേരിക്കയിൽ ഏർപ്പെടുത്താൻ കഴിയില്ല. Jurisdiction ഇല്ല.

Blogger Terms of Service വായിക്കുക.

  • 15. Choice of Law, Jurisdiction, Forum. These Terms of Service will be governed by and construed in accordance with the laws of the State of California, without giving effect to its conflict of laws provisions or your actual state or country of residence. Any claims, legal proceedings or litigation arising in connection with the Service will be brought solely in Santa Clara County, California, and you consent to the jurisdiction of such courts.

16) വ്യക്തി വിദ്വേഷം = 0%. ആശയപരമായ എതിർപ്പ് = 100%
ആശയപരമായ എതിർപ്പ് ആശയപരമായി തീർക്കേണ്ടതല്ലെ?

Racial abuse നിയമപരമായി ശിക്ഷിക്കാൻ ഇന്ത്യയിൽ നിയമം ഉണ്ടു്. (IPC Section 153A.) പ്രകാരം മൂന്നു വർഷത്തെ തടവും പിഴയും ഉണ്ടു്.


1[153A. Promoting enmity between different groups on grounds of religion, race, place of birth, residence, language, etc., and doing acts prejudicial to maintenance of harmony.

പക്ഷെ ഈ കുറ്റം ചിത്രകാരൻ ചെയ്തിട്ടുണ്ടു് എന്നതിനു് വ്യക്തമായ തെളിവുകൾ വേണ്ടിവരും. ഒരു കലാസൃഷ്ടിയെ വിമർശിക്കുന്നതു് കുറ്റകരമാണെങ്കിൽ പിന്നെ കലാ നിരൂപകന്മാർക്ക് കിളക്കാൻ പോകേണ്ടി വരും. അന്ഥവിശ്വാസികൾ വീണ്ടും ശ്രദ്ധിക്കുക. ചിത്രകാരൻ വിമർശിച്ചതു് ഹൈന്ദവ വിശ്വാസികളുടെ ദേവിയെ അല്ല. ഒരു ചിത്രകാരൻ വരച്ച ചിത്രത്തിൽ കാണുന്ന രൂപത്തേയാണു്.

Saturday, January 17, 2009

നമ്മൾ എന്ത ഇങ്ങനെ?

[കുതറ അവലോകനം എന്ന ബ്ലോഗിലേക്ക് എഴുതിയതു്. commentകൾ അവിടെ ഇടുക]


ന്യൂ യോർക്കിൽ, രണ്ടു എഞ്ചിനും തകരാറിലായ വിമാനം ഹഡ്സൺ നദിയിൽ ഇറക്കി എല്ലാ യാത്രക്കാരെയും രക്ഷിച്ച സാരധിയെ ന്യൂ യോർക്ക് നഗരം civic ബഹുമതി നൽകി ആദരിച്ചു.

ഇനി ഒരു ഫ്ലാഷ് ബാൿ.
1997ൽ കണിയാപുരത്തിനടുത്തുള്ള പള്ളിപ്പുറം എന്ന സ്ഥലത്തു് കേരളത്തിന്റെ അപമ.. അല്ല അഭിമാനമായ KSRTC യുടെ ബസ്സിന്റെ brake നഷ്ടപ്പെട്ടപ്പോൾ ഡ്രൈവർ വഴിയിൽ കണ്ട ഒരു വൃക്ഷത്തിൽ ഇടിച്ചു ബസ്സ് നിർത്തി. ബസ്സിലുള്ള എല്ലാ യാത്രക്കാരും ചില്ലറ പരുക്കളോടെ രക്ഷപ്പെട്ടു. വലിയ ഒരു വിപത്തിൽ നിന്നും ബസ്സ് ഡ്രൈവർ എല്ലാവരെയും രക്ഷപ്പെടുത്തി എന്നു തന്നെ പറയാണം. പക്ഷെ ബസ്സ് നിർത്തിയ ഉടൻതന്നെ അദ്ദേഹം ബസ്സിൽ നിന്നും ഇറങ്ങി ഓടി. നാട്ടുകാരും ബസ്സ് യാത്രക്കാരും പുറകേ ഓട്ടിച്ചിട്ട് പുള്ളിയെ പെരുമാറി. അദ്ദേഹത്തിനു് അന്ന് എന്താ ആരും ഒരു ബഹുമതിയും കൊടുക്കത്തതു് എന്ന് എത്ര ആലോചിച്ചിട്ടും പിടിക്കിട്ടുന്നില്ല.

നമ്മൾ എന്ത ഇങ്ങനെ?

Sunday, January 11, 2009

മക്കളെ കൊല്ലുന്ന അമ്മമാർ.

അഞ്ചലിന്റെ ഹൃദയസ്പർശ്ശിയായ ഈ ലേഖനം വായിച്ചപ്പോൾ ചരിത്രത്തിൽ പേരു കേട്ട രണ്ടു അമ്മമാരെ ഓർമ്മവന്നു.

1800-കളിൽ അമേരിക്കയിൽ അടിമത്വത്തിലേക്ക് വിൽക്കപ്പെടാതിരിക്കാനായി സ്വന്തം മക്കളെ കറുത്തവർഗ്ഗക്കാരികളായ അമ്മമാർ കൊന്നിരുന്നു. അങ്ങനെ അമേരിക്കൻ നിയമ ചരിത്രത്തിൽ പ്രസിദ്ധമായ ഒരു case ആയിരുന്നു മാർഗ്ഗററ്റ് ഗാർനറിന്റെ case. മാസങ്ങളോളം കോടതിയിൽ വിചാരണ നടത്തേണ്ടി വന്നു. കാരണം അടിമ ഒരു് അടിമയെ കൊലപ്പെടുത്തി എന്നു കോടതി അംഗീകരിച്ചാൽ കൊല്ലപ്പെട്ട അടിമ മാനുഷ്യസ്ത്രീയായി അംഗീകരിക്കേണ്ടി വരും. അന്നു നിലവിലുണ്ടായിരുന്ന വ്യവസ്ഥിധിയിൽ അടിമകൾ ഉടമസ്ഥന്മാരുടെ മുതലായിരുന്നു. അതിനാൽ മുതൽ നശിപ്പിച്ചൂ എന്ന കുറ്റത്തിനു മാത്രം വിചാരണ ചെയ്തു. മർഗ്ഗററ്റ് ഗാർനറിന്റെ ചരിത്രം കഥകളും, സിനിമകളും, നാടകങ്ങളുമായി അവതരിപ്പിച്ചിട്ടുണ്ടു്.

ഇനിയുള്ള ഒരു് അമ്മ യവന കഥകളിലെ കഥാപത്രമായ മീഡിയയാണു്. ജേസൺ എന്ന വീരന്റെ നായികയും അദ്ദേഹത്തിന്റെ മക്കളുടെ അമ്മയുമായ മീഡിയ. ജേസണിന്റെ വീര ദൌത്യങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചതു് മന്ത്രവാദിനിയായ ഇവളായിരുന്നു. അവസാനം ശത്രുക്കളിൽ നിന്നും ക്രൂരമായി മർദ്ദിക്കപ്പെടാതിരിക്കാൻ അമ്മ തന്നെ രണ്ടു മക്കളേയും കൊലപ്പെടുത്തുന്നു.

ഇതിൽ നിന്നെല്ലാം മനസിലാക്കാൻ കഴിയുന്നതു് അമ്മ സ്വന്തം മക്കളെ കൊലപ്പെടുത്തുന്നതു് പലപ്പോഴും അവരോടുള്ള അമിതമായ സ്നേഹം കൊണ്ടായിരിക്കും എന്നാണു്. പക്ഷെ നാം മനസിലാക്കാൻ ശ്രമിക്കാത്ത പലതും അതിനപ്പുറം ഉണ്ടെന്നു് അഞ്ചൽക്കാരൻ ചൂണ്ടിക്കാണിക്കുന്നു.

Thursday, November 20, 2008

ആഗോള തിരിച്ചറിവു്

ലോകം ഒരു പുതിയ തിരിച്ചറിവിന്റെ വക്കിലെത്തി നില്കുകയാണു് എന്നു് നമുക്കെല്ലാം അറിയാമല്ലോ. ആഗോള സാമ്പത്തിക തകർച്ചയുടെ post mortem നടത്താനുള്ള വിവരവും, മനസമാധാനവും എനിക്കില്ല. വ്യർത്ഥമായ വിലാപങ്ങൾക്കായി വിലപ്പെട്ട ഈ സമയം പാഴാക്കാതെ ചിന്തിക്കാനുള്ള സമയമാണിതു്.

കേരള സർക്കാരിന്റെ സാമ്പത്തിക നില ഗുരുതരമാണു്. ഒരു കാലത്തും സ്വയം പര്യാപ്തമായ വിധത്തിൽ ഒരു വികസന പത്ഥധിപോലും ശാശ്വതമായ വിധത്തിൽ പൂർത്തിയാക്കി കണ്ടിട്ടില്ല. കേരളത്തിന്റെ ഏറ്റവും വലിയ സ്വത്ത് കേരളത്തിലെ അഭ്യസ്തവിദ്ദ്യരായ ജനത തന്നെയാണു്. ഇവർ നാട്ടിലേക്ക് നിക്ഷേപിക്കുന്ന വിദേശ നാണ്യത്തിന്റെ ബലത്തിൽ കേരളം തട്ടിയും മുട്ടിയും ഇതുവരെ മുന്നോട്ട് പോവുകയായിരുന്നു. പക്ഷെ ഇപ്പോഴ് കേരളം ഒരു രൂക്ഷമായ പ്രശ്നം നേരിടുകയാണു്.

അടുത്ത ഒരു വർഷത്തിനുള്ളിൽ അഭ്യസ്തവിദ്യരായ മലയാളികൾ കേരളത്തിലേക്ക് ലക്ഷക്കണക്കിനു തിരിച്ചു വരാൻ ഇടയുണ്ട്. ഇവർ എല്ലാം ഒരുമിച്ച് നാട്ടിൽ വന്നാൽ കേരളം ഇവരെ എന്തു് ചെയ്യും?. Canadaയിലും Americaയിലും ഉള്ളവരുടെ പട്ടിക്കും പൂച്ചക്കും നാട്ടിലിരുന്നു് insurance വില്കുന്ന പാവം call-center തൊഴിലാളികൾ എന്തു ചെയ്യും? ഇവർക്കാണെങ്കിൽ വേറെ തൊഴിൽ ഒന്നും അറിഞ്ഞുംകൂട. കഴിത്തുൽ കെട്ടിയ Tag ഇനി ഊരി കാലിൽ താപ്പ് കെട്ടി തെങ്ങു കയറാൻ പഠിപ്പിക്കാം എന്നു വെച്ചാൽ അതും നടക്കില്ല. കഴക്കൂട്ടത്തിലുള്ള തെങ്ങും തോപ്പെല്ലാം ചെമ്മണ്ണിട്ടു് നികത്തി Technoparkൽ ജോലി ചെയ്യുന്നവർക്കായി Multi-Storey Residential Complexഉകൾ കെട്ടുകയാണു്. വല്ലാത്തൊരു പുലിവാലു തന്നെ.

സ്തിധി മഹാ മോശമാണു് കൂട്ടുകാരെ. കേരളം core industriesലേക്ക് തിരിച്ചു വരാനുള്ള സമയമായി. കൃഷിയിയും, വ്യവസായവും, നിർമാണവും തന്നെയാണു് നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ പോകുന്നതു്. IT യും മറ്റു High-end technology മേഖലകൾ എല്ലാം തന്നെ വിദേശ രാജ്യങ്ങളിലെ വിപണന സാധ്യത ആശ്രയിച്ചുള്ളതാണു്. കേരളത്തിൽ ഭക്ഷ്യസാധനങ്ങളുടെ ഉല്പാതന ശേഷി വർധിപ്പിക്കാനും മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങൾ കൂടുതൽ ഊർജ്ജപ്പെടുത്തണം. പുറത്തേക്കു് നോക്കിയുള്ള തന്ത്രപരമായ വിദ്ധ്യാഭ്യാസ രീതികൾ ഉഴിവാക്കി വിദ്ധ്യാർത്തികളിൽ pure scienceൽ താല്പര്യം ഉണ്ടാക്കണം. ഭാരതത്തിൽ നിന്നുകൊണ്ടു തന്നെ നല്ല രീതിയിൽ ജീവിക്കാൻ കഴിയും എന്നൊരു മനോഭാവം ഒണ്ടാകണം.

പ്രതിരോധത്തിനായി ഇന്ത്യ ചിലവാക്കുന്ന തുക മറ്റു രാജ്യങ്ങളെ കാൾ കുറവാണെങ്കിൽ കൂടി, അയൽ രാജ്യങ്ങളുമായി, (അവർ എത്ര മോശക്കാരാണെങ്കിലും) ഇന്ത്യ തന്ത്രപരമായ സഹകരണ നിലപാടു് സ്വീകരിക്കണം. ഈ വിധത്തിൽ നമുക്ക് അനാവശ്യ ചിലവു അല്പം കുറഞ്ഞിരിക്കും.

മതം സ്വകാര്യ മേഖലയിൽ നല്ല ലാഭം ഉണ്ടാക്കുന്ന ഒരു മേഖലയാണെന്നു കരുതി മതപരമായ കാര്യങ്ങൾക്ക് സർക്കാർ ചിലവാക്കുന്ന തുക വിദ്ധ്യാഭ്യാസത്തിനായി ചിലവക്കാൻ ജനങ്ങൾ ആഹ്വാനം ചെയ്യണം.

1960-കളിൽ അമേരിക്കയിൽ സംഭവിച്ച സാമൂഹിക മാറ്റത്തിന്റെ വിപ്ലവഗാനമായി മാറിയ, ബോബ് ഡിലൺ എഴുതിയ ഈ ഗാനം ഞാൻ ഇപ്പോൾ സ്മരിക്കുന്നു.

The Times They Are A-Changin'
Come gather 'round people
Wherever you roam
And admit that the waters
Around you have grown
And accept it that soon
You'll be drenched to the bone.
If your time to you
Is worth savin'
Then you better start swimmin'
Or you'll sink like a stone
For the times they are a-changin'.


ബാക്കി ഇവിടെ

Wednesday, October 15, 2008

സാക്ഷരകേരളം മുന്നോട്ടോ പിന്നോട്ടോ?





ഒരേ ദിവസം കേരള കൌമുദിയുടെ "ഫ്ലാഷ്" സാഹ്യാന്ന പത്ത്രത്തിൽ വന്ന classified പരസ്യങ്ങൾ.
ഒന്നിൽ registration no. വരെ കൊടിത്തിട്ടുണ്ടു്. അപ്പോൾ ഈ "സേവനങ്ങൾ" നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ഒരു അധികാര സ്ഥപനം കൂടിയുണ്ടെന്നാണു് മനസിലാക്കേണ്ടതു്. ഇതുപോലുള്ള ഏർപ്പാടുകൾ അന്വേഷിച്ചു് തട്ടിപ്പുകൾ വെളിപ്പെടുത്താൻ കേരളത്തിലുള്ള യുക്തിവാദ സംഘടനകൾ എന്തുകൊണ്ടു മുന്നോട്ട് വരുന്നില്ല. എന്തുകൊണ്ടു ഇതുപോലുള്ള പരസ്യമായ തട്ടിപ്പുകൾ ചോദ്യം ചെയ്യപ്പെടുന്നില്ല?

Wednesday, October 08, 2008

Email forwards

emailലിലൂടെ നമുക്കെല്ലാവർക്കും സ്തിരമായി കിട്ടിക്കൊണ്ടിരിക്കുന്ന ഒരു മാരണമാണു് e-mail forwardഉകൾ. യാതൊരു ബോധവുമില്ലാതെ കിട്ടുന്ന മണ്ടത്തരങ്ങൾ എല്ലാം address-listലുള്ള എല്ലാവർക്കും അയക്കുന്നതു് ചിലർക്ക് ഒരു hobby ആയിരിക്കും.

അടുത്ത കാലത്തായി ഒന്നിലധികം തവണ എന്റെ ബ്ലോഗ് സുഹൃത്തുക്കൾ എനിക്ക് അയച്ചുതരാറുള്ള ഒരണ്ണമാണു് ഇറാനിൽ 8 വയസുകാരൻ bread മോഷ്ടിച്ചതിനു ഷരിയ നിയമം നടപ്പുക്കന്നതാണെന്നു് പറയുന്ന emailഉം കുറേ ചിത്രങ്ങളും.

ചിത്രങ്ങളിൽ 8 വയസുകാരന്റെ ഇടത്തേ കൈയിൽ ഒരു കാർ ടയർ കയറ്റി ഇറക്കുന്നതാണു് രംഗം.

അല്പം ബുദ്ധി ഉപയോഗിച്ചാൽ ഇതു് വെറും ഒരു തെരുവു് അഭ്യാസമാണെന്നു മനസിലാക്കാം. പക്ഷെ അതാണല്ലോ ഇതു forward ചെയ്യുന്നവർക്കില്ലാത്തത്. ബുദ്ധി.

2004ൽ പുറത്തിറങ്ങിയ ഈ ഗുണ്ടിന്റെ സത്യാവസ്ഥ പലർക്കും അറ്യാം എന്നു് കരുതുന്നു. ഇവിടെ പക്ഷേ ആ വിശതീകരണങ്ങൾ എല്ലാം 'ഇങ്ക്ലിപീസി'ലായതിനാൽ, മല്ലുസിനു ഇതൊന്നും അനവേഷിച്ചു് കണ്ടുപിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണല്ലോ നാലു് കൊല്ലം കഴിഞ്ഞിട്ടും ഇപ്പോഴും ഇതുപോലുള്ള സാദനങ്ങൾ താങ്ങിപ്പിടിച്ചു് എനിക്ക് അയച്ചുതരുന്നതു്.

e-mail forward വഴി ലോക കാര്യങ്ങൾ മനസിലക്കുന്നവർക്ക് ഇതു ഒഴിച്ചുകൂടാനാവത്തതും വിലപ്പെട്ടെതുമായ ഒരു മാർഗമായിരിക്കും. എന്നാൽ എനിക്ക് അത്രയും വിവരം കുറഞ്ഞിരുന്നാൽ മതി സുഹൃത്തുക്കളെ.

ഭാവിയിൽ ഇതുപോലുള്ള സംശയം തോന്നിക്കുന്ന e-mailുകൾ വന്നാൽ ഇവിടെ അനവേഷിക്കാൻ മറക്കരുതു്.

Monday, April 07, 2008

pangeaday

ലോകം പാഞ്ജിയ ദിനം ആഘോഷിക്കുന്നു.

സാഹൃദത്തിന്റേയും സാഹൊദര്യത്തിന്റേയും ദിനമായി അഘോഷിക്കുന്നു. ലോകം എമ്പാടുമുള്ള ചലചിത്ര പ്രധിഭകള്‍ ഒത്തുചേര്‍ന്ന് നിര്‍മ്മിക്കുന്ന ഹൃസ്വചിത്രങ്ങളുടെ പ്രദര്‍ശനം.

ഈ ദിനത്തില്‍ വിവിധരാജ്യങ്ങള്‍ അവര്‍ തിരഞ്ഞെടുത്ത മറ്റു രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ പാടും. ഫ്രാന്‍സ് അമേരിക്കയുടേതും, കീന്യ ഇന്ത്യയുടേതും, ഔസ്റ്റ്രേലിയ ലെബനോനും അങ്ങനെ അനേകമനേകം ദേശിയഗാനങ്ങള്‍.

ലോകത്തിനു് ഇതുപോലുള്ള് നിസ്വാര്ഥമായ കലാസൃഷ്ടികള്‍ അത്യാവശ്യമാണു് എന്ന് എനിക്ക് തോന്നുന്നു.

http://www.pangeaday.org/

Tuesday, December 25, 2007

എന്തോന്ന് piracy ?

നാല്‍ കാശുണ്ടാക്കാനാണു് കടം വാങ്ങി കാശു് മുടക്കി കട ഇട്ടത്. ഇപ്പോള്‍ ദാണ്ടെ software copy ചെയ്യാന്‍ പാടില്ലാന്നും പറഞ്ഞ് ഓരോ മാരണങ്ങള്‍ ഇറങ്ങിയിരിക്കുന്നു. Pirated Software കാരണം എന്തെല്ലാം നല്ല കാര്യങ്ങളാണു നാം അനുഭവിക്കുന്നതെന്ന് നാം മനസിലാക്കണം.
1) പയ്യമ്മാരെല്ലാം നാടു വിട്ട് അമേരിക്കന്‍ MNC കളില്‍ ജോലിചെയ്യുന്നു.
2) ഭാരതത്തില്‍ സ്വന്തമായി technology development ചെയ്ത് സ്മയം കളയുന്നില്ല.
3) പിള്ളേരെല്ലാം കമ്പ്യൂട്ടറില്‍ മങ്ക്ലീ.. അല്ല ഇം‌ഗ്ലീഷ് ഉപയോഗിക്കുന്നു.
4) കാശു മുടക്കാതെ Software സൌജന്യമായി ലഭിക്കുന്നു.
5) Software developersനു പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിച്ച് വിലപ്പെട്ട സമയം കളയണ്ട.
6) നല്ലവരായ വിദേശ കമ്പനികള് കാശുണ്ടാക്കുന്നു്.

ഇനിയും നാലഞ്ച് കാരണങ്ങളുണ്ട്. സമയം നഹി നഹി.

ഇപ്പോഴ് ഇതാ ഇന്ത്യാക്കാരെ നാണം കെടുത്താനായി ഇതാ 2007ല്‍ IDC Global Software Piracy Study Report പ്രകാരം നാട്ടില്‍ software Piracy 71% ശതമാനം ആണെന്നും $1,275,000,000 (!!!!) പ്രതി വര്ഷം നഷ്ടം ഉണ്ടാകുന്നു എന്നും. ഇവന്മാര്‍ ആര ഇതൊക്കെ പറയാന്‍. അദ്യം ഇതുപോലുള്ള വിദേശ കമ്പനികളെ നാട്ടില്‍ നിന്നും ഓട്ടിക്കണം. ഇതെല്ലാം ചുമ്മ വെറുതെ പറയുന്നതായിരിക്കണം.

നമുക്കില്ലാത്ത വിവരം ഇവമ്മാര്‍ക്ക് എങ്ങനെ ഉണ്ടാകും. നമ്മള്‍ പൂജ്യം കണ്ടുപിടിച്ച ഭാരതീയരല്ലെ !! മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമാന്മാര്‍ ഇന്ത്യാക്കാരാണു് എന്നുള്ളത് ഇവന്മാര്‍ക്കറിയില്ലല്ലോ. ( മറ്റെ email നിങ്ങള്‍ വായിച്ചിട്ടുണ്ടാകുമല്ലോ. (Nasa യില്‍ 95% ഇന്ത്യാകാരണെന്നും google 80% തിരുവനന്തപുരത്ത് പുന്തുറക്കാരാണെന്നും )

നമുക്ക് എന്ത് കോപ്പായാലും പ്രശ്നമല്ല. നമുക്ക് സൌജന്യമായി ഇന്ന് ഇപ്പോള്‍ കമ്പ്യൂട്ടറില്‍ മറ്റെ പടം കാണണം. (നാളെ കമ്പുട്ടറും കോപ്പും ഒന്നും ഉണ്ടാവില്ലല്ലോ അപ്പോള്‍ എല്ലാവരും brain wave technology ഉപയോഗിച്ചല്ലെ കാര്യങ്ങള്‍ ചെയ്യുന്നത്.) അതിനു് ഏത് മാര്‍ഗമായാലും സ്വീകരിക്കുന്നതില്‍ എന്ത തെറ്റ്?

Piracy തടയണമെങ്കില്‍ വെറുതെ Pan-India anti-piracy Hotline number 1600 11 0033 ല്‍ വിളിച്ചാല്‍ പോരെ, വെറുതെ ദൂരെനിന്നു് ചൂണ്ടിക്കാണിക്കുന്നതിന്‍ പ്രതിഭലം 5 ലക്ഷമാണു് !!. Raidന്‍റെയൊന്നും ഒരു ആവശ്യവുമില്ല.

തിരുവനന്തപുരത്ത് ഈ വര്ഷം തേങ്ങ വിളവ് അല്പം കുറവാണു്, കൊല്ലത്തു നിന്നും സൌജന്യമായി തെങ്ങി കയറി തേങ്ങ അടര്ത്താന്‍ ഒരു നിയമം ഉണ്ടാക്കാന്‍ വേണ്ടി ഹര്ത്താലിനു തയ്യാറാവുകയാണു്. അല്പം തിരക്കിലാണു്.

Sunday, August 26, 2007

ന്യുനപക്ഷത്തിന്‍റെ ഓണം

ഞാന്‍ ഒരു അന്വേഷണത്തിലാണു്. ഓണത്തിനു് മതേതരത്വം ഉണ്ടോ? ഞങ്ങളുടെ നാട്ടില്‍ കച്ചവടക്കാരെല്ലാം ഓണം "അഘോഷിക്കും" അതായത് നല്ല കച്ചവടം ഉണ്ടാകുന്നതുകൊണ്ടുള്ള അഘോഷം. പക്ഷെ സ്വകാര്യമായി ഏതൊരു അഹിന്ദുവിനോടു ചോദിച്ചാലും ഓണം ഒരു ഹൈന്ദവ അചാരമായിട്ടു മാത്രമെ അവര്‍ അഭിപ്രായപെടുകയുള്ളു.

ഇവിടെ എനിക്ക് പരിചയമുള്ള അനേകം മലബാര്‍ മുസ്ലീമുകളോടു ചോദിച്ചപ്പോഴും അവരും ഇതു തന്നെ അഭിപ്രായപ്പെട്ട്. അപ്പോള്‍ ഓണം ഒരു മതേതര അഘോഷം എന്നു് ഏതു വുധത്തിലാണു് ഉദ്ദേശിക്കുന്നത് എന്ന് എനിക്കറിയില്ല.

ആദിവാസികളുടെ ഇടയിലും ഓണം ആഘോഷിക്കാറില്ലാ എന്നാണു് ഞാന്‍ അറിഞ്ഞത്. ഓണം എങ്ങനെ ഒരു മതേതര അഘോഷമായി കാണാം. എന്തുകൊണ്ടു് കേരളത്തിലെ ന്യൂനപക്ഷ മത വിഭാഗങ്ങള്‍ ഈ അഘോഷത്തില്‍ പങ്കേടുക്കുന്നില്ല.ഓണത്തില്‍ ഉള്‍പെടുന്ന secular elements എന്തെല്ലാമാണു്. ഈ അഘോഷത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണു്.

Friday, June 15, 2007

To be or not to be... That is the question

മലയാളത്തില്‍ ഞാന്‍ ഇതെഴുതിയാല്‍ ശരിയാവില. ക്ഷമിക്കു

I have deliberately not read all the comments regarding this debate on Pinmozhi.
a) because most of it will be rubbish and irrelevant
b) Time constraints

But still I feel commited to put in my two cents (fils) into this debate.

Lets reconsider what this "Pinmozhi" Thing is. Its a Malayalam blog aggregator, nothing more nothing less. Of course a rather popular aggregator at that. Popular because the blog community collectively assumed that there would be no need to create any more subject-wise aggregators ever. Now over the last few years The Malayalam Blogosphere has blossomed into a full grown voluptuous young teenager. Attractive, wild and nasty. She has picked up all the habits of the times. Some good and some bad. But on the whole she had hopes of becoming something extraordinary.

The community was not really interested in reading the blogs and responding to the content or the debate in the post, but was actually commenting on the comments. This reduced the Pinmozhi into a third rate mallu chat room. Pinmozhi also became the the ultimate dumming down tool. Everyone is equal here. The academic is on the same level as the housewife who writes cooking recipes. So those capable of discussing government policies, paeleo-botony, material sciences, and the art of cleaning gunk from the exhaust fan were all equals. There were no distinctions.

Due to this obvious lack of focus and immense popularity amongst the general public someone once decided to point out this obvious problem. He pointed out the need to create more aggregators so that there will be some content based specialization. But this was not mainstream thinking and was booed down. The community was not interested in content or discussing matters of social significance. It had already become what many had always dreaded: A glorified mallu chat room.

Unfortunately Pinmozhi which was once the bulletin board of Malayalee Bloggers had turned to be its own nemesis. It was instrumental in bringing together the thought of all and sundry.

One of the fundamental error in the Malayalam blog community has been the misconception that all Malayalees share some common bond just because they spoke one language. This naive assumption promoted the myth that more aggregators would distroy the mythical "blogger unity".

People are not united by language alone. There should be unity of purpose. A random selection of people from varied backgrounds cannot be expected to have common goals and objective. The blog is a means and an end in itself for most Malayalee bloggers. Today It rarely transcends the boundaries of gossip and petty ego clashes. Little or no meaningful discussions arise from this crowd.

If I was asked my openion I would not shut down the Pinmozhi. I would request the creators of Pinmozhi. to create more aggregators. Broken down to subjects. Let there be Pinmozhi. The choice to join or not join Pinmozi is still in the hands of individual bloggers.

If we do not seriously look at this growing number of bloggers and how to aggregate their comments based on the content and class of their writing there will be trouble. Within the next one year many of the serious writers and thinkers amongst the Malayalam bloggers will disappear. The blog will blend into insignificance and perhaps disuse. Like the countless similar media before.