Tuesday, November 25, 2008

2050 ഇന്ത്യ ഒരു വികസിത രാജ്യമാകാൻ എന്തെല്ലാം ചെയ്യണം

ഇന്ത്യയേ കുറിച്ചു് Goldman Sachs നടത്തിയ പഠനത്തിന്റെ ചില ഭാഗങ്ങളുടെ സംക്ഷുപ്ത രൂപമാണു് ഈ ലേഖനത്തിന്റെ അടിസ്ഥാനം.

Goldman Sach Global Economics Paper No: 169

2050യിൽ ഇന്ത്യ ഒരു സമ്പന്ന രാഷ്ടരമായി മാറാനുള്ള നിർദ്ദേശങ്ങളാണു് ഇതിൽ വിവരിക്കുന്നതു്. ഓരോ ഇന്ത്യൻ വിദ്ധ്യാർത്ഥിയും അദ്ധ്യാപകനും സാമുഹിക സേവകനും രാഷ്ട്രീയക്കാരനും വായിച്ചിരിക്കേണ്ട ഒന്നാണു് എന്നിതിനെ വിശേഷിപ്പിക്കാം. അതിൽ നിന്നും ഭരണം, വിദ്ധ്യാഭ്യാസം, ഉപരിപഠനം, കൃഷി എന്നി ഭാഗളെകുറിച്ചാണു് ഞാൻ ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നതു്.

GSന്റെ പഠനത്തിൽനിന്നും പല മാദ്ധ്യമങ്ങളും ഇന്ത്യക്കാരെ സുഖിപ്പിക്കുന്ന ചില വാചകങ്ങൾ മാത്രം പെരുപ്പിച്ചു കാണിക്കുകയുണ്ടായി. എന്നാൽ ഇതിൽ പ്രധാന വിഷയങ്ങൾ പലതും ശ്രദ്ദിക്കപ്പെടാതെപോയി.

2050ൽ ഇന്ത്യയുടെ സാമ്പത്തിക നിലവാരം നാല്പതു മടങ്ങു വലുതാകാൻ സാദ്ധ്യത കാണുന്നു. പക്ഷെ ഇപ്പോൾ പൊയിക്കൊണ്ടിരിക്കുന്ന വിധത്തിൽ പോയാൽ ആവില്ല. അതിനു് ചില മാറ്റങ്ങൾ ആവശ്യമാണു്.

ഭരണം
ഭരണ വ്യവസ്തിധി മെച്ചപ്പെടുത്തണം. മറ്റെല്ലാ പ്രശ്നങ്ങളേ കാൾ ഒന്നാം സ്ഥാനം നമ്മുടെ ഭരണ വ്യവസ്ഥിധിയാണു്. നല്ല ഭരണം ഇല്ലെങ്കിൽ നിയമങ്ങളും ചിട്ടകളും പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയില്ല. വിദ്ധ്യാഭ്യാസം, പൊതു മരാമത്തു്, ആരോഗ്യം തുടങ്ങി മറ്റെല്ലാ മേഖലകളേയും ബാദിക്കുന്ന ഒന്നാണു് ഇതു്. നല്ല ഭരണം കഴ്ചവെക്കുന്നതിന്റെ തടസങ്ങൾ ഇവയാണു്:
തിരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് അവരവരുടെ മണ്ടലങ്ങളോടുപോലും പ്രതിബദ്ധത ഇല്ല. ജനങ്ങളും പ്രതിനിധികളും തമ്മിൽ വിനിമയ ബന്ധം ഇല്ലാത്തതിനാൽ അവർ നിരുത്തരവാദപരമായ നിലപാടു് സ്വീകരിച്ചു പോരുന്നു.
ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്കുവേണ്ടി സംഘടിച്ചു് നല്ല സേവനം ഭരണാധികാരികളിൽ നിന്നും ചോദിച്ചു വാങ്ങാറില്ല. (ജനാതിപത്യ ബോധം താരതമ്യേന വളരെ കൂടുതൽ ഉള്ളതിനാൽ കേരളത്തിൽ ഇതൊരു പ്രശ്നമാണെന്നു തോന്നുന്നില്ല.)
തിരഞ്ഞെടുപ്പുകൾ പലപ്പോഴും ജാതിയുടെയും മതത്തിന്റേയും അടിസ്ഥാനത്തിലായതിനാൽ, തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതു് ജനസേവനത്തിനല്ല മറിച്ചു് സ്വജനപക്ഷപാതപരമായി ജോലികളും കരാറുകളും ഉറപ്പുവരുത്താനാണു്. സ്വന്തം കാര്യങ്ങൾക്കായി നിയമങ്ങൾ നടപ്പാക്കുന്ന സർക്കാറിന്റെ ജനസേവന പങ്ക് ഇതുവഴി ജനങ്ങൾക്കിടയിൽ അവ്യക്തമായി തീരുന്നു.

ഇതിനു് പരിഹാരം ജനങ്ങൾക്ക് സർക്കാറിന്റെ പ്രവർത്തനങ്ങളുടെ വിശതാംശം മനസിലാക്കാൻ അവസരം കൊടുക്കുക വഴിയാണു്. സർക്കാർ ജനങ്ങളോടു അവരുടെ നടത്തിപ്പുകളുടെ കണക്കും കാര്യങ്ങളും വ്യക്തമാക്കുക. 2005ൽ നിയമമായ The Right to Information Act ഇതിനു് ഒരു പരിഹാരമാണു്. പക്ഷെ പല സർക്കാർ സ്ഥാപനങ്ങളും വിവരങ്ങൾ ഇപ്പോഴും internetൽ പ്രസിദ്ധീകരിക്കുന്നില്ല. Internetൽ വിവരങ്ങൾ പ്രസിദ്ദികരിക്കുന്നതു വഴി ജനങ്ങൾക്ക് സർക്കാറിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും.

ഭാരതത്തിന്റെ ഭരണ സവിധാനത്തിന്റെ പാളിച്ചകൾക്കു് കാരണം ജനാതിപത്യം തന്നെയാണെന്നു ചിലർ പറയുന്നു. പക്ഷെ GS ന്റെ പഠനത്തിൽ പറയുന്നതു് ജനാതിപത്യത്തിന്റെ ദുരുപയോഗം മൂലമാണു് ഇതു സംഭവിക്കുന്നു എന്നാണു്. ഒരു നല്ല ജനാതിപത്യ രാഷ്ട്രത്തിലെ ജനതക്ക് സർക്കാറിന്റെ നടപടികൾ പരിശൊധിക്കാനും മാറ്റങ്ങൾ ഉപദേശിക്കാനും സവിധാനം ഉണ്ടായിരിക്കണം.

വിദ്ധ്യാഭ്യാസം
ഇന്ത്യയുടെ ഏറ്റവും മികച്ച ആസ്തി ഇന്ത്യയിലെ അഭ്യസ്തവിദ്യരായ ജനതയാണെങ്കിലും, 40% ജനങ്ങളും നിരക്ഷരരാണെന്നുള്ള വസ്തുത തള്ളിക്കളയാനാവില്ല. ഏകദേശം 440,000,000 ജനങ്ങൾ നിരക്ഷരരാണു്. വിദ്ദ്യാഭ്യസത്തിനായി ഇന്ത്യ കൂടുതൽ പണം ചിലവാക്കണം. ഈ മേഖലയിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ 2050ൽ ഇന്ത്യ എത്തേണ്ട സ്ഥാനത്ത് എത്തീയെന്നിരിക്കില്ല.

ഭാരത സർക്കാറിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 94% ഗ്രാമവാസികളും പ്രൈമറി സ്കൂളിന്റെ 1Kmനുള്ളിൽ ആണു താമസിക്കുന്നതു. 84% പേർ അപ്പർ പ്രൈമറി സ്കൂളിന്റെ 4Kmനുള്ളിലും. എങ്കിലും 6 വയസിനും 14 വയസിനും ഇടയിലുള്ള സ്കൂളിൽ പോകുന്ന കുട്ടികൾ 80% മാത്രം. ഈ കൂട്ടത്തിൽ ഇടക്കുവെച്ചു വിദ്ധ്യാഭ്യാസം നിർത്തുന്നവരുടെ എണ്ണവും അധികമാണു്. പല വിദ്ധ്യാലയങ്ങളിലും ഒരൊറ്റ അദ്ധ്യാപകൻ മാത്രമാണുള്ളതു്. ചില ഇടങ്ങളിൽ വിദ്ധ്യാർത്ഥികളുടെ എണ്ണം കൂടുതൽ. പെൺകുട്ടികളുടെ എണ്ണം പൊതുവേ കുറവാണു്. പല ഇടങ്ങളിലും സ്കൂൾ അദ്ധ്യാപകർ സ്കൂളുകളിൽ വരാറെ ഇല്ല.




ഇന്ത്യയിലെ പ്രാധമിക വിദ്ധ്യാഭായസ രംഗത്തു് മാറ്റങ്ങൾ വേണമെന്ന വസ്തുത മനസിലാക്കി സർക്കാർ പല പത്ഥതികളും നടപ്പാക്കികഴിഞ്ഞു. 2010നുള്ളിൽ ഇന്ത്യയിലെ 100% കുട്ടുകളും സ്കൂളിൽ ചേർക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
ബ്രസീൽ ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ വിദ്ധ്യാഭ്യാസ രംഗത്തു് പെണ്ണ്കുട്ടികളും ആൺകുട്ടികളും തമ്മിലുള്ള എണ്ണത്തിലുള്ള വിത്യാസത്തിൽ ഏറ്റവും വലിയ അന്തരവു് കാണുന്നതു് ഇന്ത്യയിൽ തന്നെയാണു്.

പ്രാധമിക വിദ്ധ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ UNICEF ന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന സംഘടനയാണു് "പ്രധം" (ഇന്ത്യയിലെ ഏറ്റവും വലിയ non-profit organisation). പ്രൈമറി സ്കൂളിൽ പഠിക്കുന്ന ഇരുപതു ലക്ഷത്തോളം വരുന്ന കുട്ടികളിൽ പകുതിയോളം കുട്ടികൾക്ക് എഴുതാനും വായിക്കാനും കഴിയില്ല എന്നാണു് "പ്രധം"ന്റെ കണ്ടെത്തൽ.

ഉപരിപഠനം
ഭാരതത്തിലെ ഉപരിപഠന മേഖല മെച്ചപ്പെടുത്താനുള്ള ആവശ്യം ഇപ്പോഴാണു് അനുഭവപ്പെട്ടുവരുന്നതു്. 2020നുള്ളിൽ ഉപരിപഠന വിദ്ധ്യാർത്ഥികളുടെ എണ്ണം ഒരു കോടിൽ നിന്നും മൂന്നോ നാലു മടങ്ങായി വർധിക്കും. ഭാരതത്തിൽ ഇന്ന് 350 യൂണിവേഴ്സിറ്റികൾ ആണുള്ളതു്. National Knowledge Commision 2016നുള്ളിൽ ഈ എണ്ണം 1,500 ആയി കൂട്ടാൻ സർക്കാറിനോടു് സുപാർശ്ശ ചെയ്തിട്ടുണ്ടു്. ലോക സരവകലാശലകളുടെ നിലവാരം അളക്കുന്നതിൽ ഷാങ്ങ്ഹയി ജിയാഓട്ടോങ്ങ് യൂണിവേഴ്സിറ്റി പേരുകേട്ട സ്ഥപനമാണു്. അവരുടെ 500 സരവകലാശലകളുടെ പട്ടികയിൽ ഇന്ത്യയിൽ അകെയുള്ള മൂന്നു യൂണിവേഴ്സിറ്റികളിൽ ഏറ്റവും ഉയർന്നതു് 301 ആം സ്ഥാനത്താണു്. അടുത്ത പത്തു വർഷത്തിനുള്ളിൽ ഈ എണ്ണം 20 ആയി കൂട്ടാൻ ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നുണ്ടു്.


2020ൽ ഇന്ത്യയുടെ ഉപരിപഠന വിദ്ധ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ വിദേശ സരവകലാശാലകളുടെ ഇന്ത്യൻ campus സ്ഥാപിക്കുന്നതു് അത്യാവശ്യമാണു്. ഇപ്പോൾ വിദേശ സർവകലാശലകളുടെ എണ്ണം വളരെ കുറവാണു്. വിദേശ സരവകലാശലകൾ സ്ഥാപിക്കാൻ പല ബുദ്ധിമുട്ടുകളും അവർ നേരിടുന്നതായി അറിയുന്നു.


കൃഷി വികസിപ്പിക്കുക
കാർഷിക മേഖല മെച്ചപെടുന്നതു് ഇന്ത്യയുടെ വളർച്ചാ നിരക്കു കുട്ടാൻ മാത്രമല്ല ഇന്ത്യയിൽ ദാരിദ്ര്യം കുറക്കാനും സഹായിക്കും. 60% തൊഴിലാളികളും കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരാണു്. പക്ഷെ ഇവർ 1% മാത്രമാണു് സാമ്പത്തിക വളർച്ചയിൽ സംഭാവന ചെയ്യുന്നതു്. കാർഷിക വിളവുകൾ മറ്റു വികസിത രാജ്യങ്ങളെ കാൾ താഴെയാണു്. ഗ്രാമങ്ങൾ നഗരങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇടങ്ങളിൽ, കൃഷിഭൂമി കെട്ടിട നിർമ്മാണത്തിനായി മാറ്റുന്നതും ഒരു പ്രശ്നമാണു്. വർഷങ്ങളായിട്ടുള്ള കൃഷിയുടെ ഫലമായി കൃഷി ഭൂമിയുടെ മണ്ണിന്റെ പുഷ്ടിയും നഷ്ടമാകുന്നു. ഇതു് വിളവിനെയും ബാദിക്കും.

ഇതിനുള്ള പ്രതിവിധികൾ: നികുതി ഇളവുകൊണ്ടും സബ്സിഡി നൾഗിയും പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇവ. ഗതാഗതം, ജലശേഖര പത്ഥധി, വൈദ്യുതി, ധാന്യ സംഭരണം തുടങ്ങിയ മേഖലകളിൽ നിക്ഷേപം വർധിപ്പിക്കുക. വിളവു വർധിപ്പിക്കുവാനായി പുത്യ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക. കൃഷി ത്പന്നങ്ങളുടെ വില നിയന്ത്രണം നിർത്തുക. മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കൃഷി ഉത്പന്നങ്ങൾക്ക് നികുതിയും കസ്റ്റംസ് ഡ്യുട്ടികൾ പൂർണ്ണമായും ഒഴിവാക്കുക.

(സമയക്കുറവുകൊണ്ടു് ഇത്രമാത്രം ക്ഷമിക്കുമല്ലോ )

Monday, November 24, 2008

രാമചന്ദ്രന്റെ commentനുള്ള മറുപടി.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. കഴിഞ്ഞ postൽ comment അയി പറഞ്ഞു.
ഇനി ഇപ്പോള്‍ കൈപ്പള്ളി പറയുന്നത് ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ ഞാന്‍ താങ്കളുടെ വികാരത്തെ മാനിക്കുന്നു. താങ്കള്‍ സഗീറിനെ വരച്ച ചിത്രം പോസ്റ്റില്‍ നിന്ന് നീക്കം ചെയ്യുക. അല്ലെങ്കില്‍ കൈപ്പള്ളീ ഞാന്‍ താങ്കളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിലിടപെടും. കമന്റ് ഓപ്ഷന്‍ ഇല്ലാതാക്കുകയോ, മോഡറേഷന്‍ വെക്കുകയോ ചെയ്യും വരെ. അതിനുള്ള നീയമം ഖത്തറിലുണ്ട്. ഇല്ലെങ്കില്‍ ഉണ്ടാക്കാം.


എന്റെ ചിത്രങ്ങളും ലേഖനങ്ങളും ഇഷ്ടാനുസരണം പരാമർശിക്കു. ആതാണല്ലോ വേണ്ടതും. അതു് വേണ്ടാ എന്നൊരിക്കലും ഞാൻ പറഞ്ഞിട്ടില്ല. സാഗിറിനെ തെറിവിളിച്ചതു് ഞാനല്ല. അങ്ങനെ ചെയ്യരുതെന്നും ഞാൻ പലരോടും അഭ്യർത്തിച്ചിട്ടുമുണ്ടു്. ഹരികുമാർ എന്ന ഒരുത്തനെ മാത്രമെ ഞാൻ തെറി വിളിച്ചിട്ടുള്ളു. അതും വേറെ നിവർത്തി ഇല്ലാത്തതുകൊണ്ടു മാത്രം. സഗീറിനെ തെറിവിളിച്ചു് qualify ചെയ്യാനുള്ള stuff ഒന്നും കാണുന്നില്ല.

ഈ പ്രശ്നത്തിൽ അനേകം പേർ അനോണിയായി സഗിറിനോടു പെരുമാറി. നിങ്ങൾക്ക് പ്രത്യക്ഷത്തിൽ അറിയാവുന്ന ഒരു മുഖം എന്റേതായതുകൊണ്ടു് പ്രതിഷേദങ്ങൾ എന്നോടു പ്രകടിപ്പിക്കുന്നു. അതു് ഞാൻ മനസിലാക്കുന്നു. പരാമർശ്ശങ്ങൾ താങ്ങാനുള്ള voltage ഒക്കെ എനിക്കുണ്ടു്. സഗീറിനു് അതില്ലാതപോയി. സൃഷ്ടിയും വ്യക്തി തമ്മിൽ വേർതിരിച്ച് കാണാനുള്ള കഴിവുണ്ടാകണം. അതു് നഷ്ടമാകുമ്പോഴാണു് സൃഷ്ടികർത്താവിനു് നോവുന്നതു്.
Cartoon വരക്കുന്നതു് വ്യക്തിഹത്യയാണെങ്കിൽ പിന്നെ ലോകത്തു് cartoon എന്നൊരു കലാരൂപമെ കാണില്ലല്ലോ. Cartoonistുകളെ തൂക്കിലേറ്റുന്ന സംസ്കാരമാണോ രാമചന്ദ്രനും പിന്തുടരുന്നതു്? അങ്ങനെയാണെങ്കിൽ നിങ്ങളോടു് ആവിഷ്കാര സ്വാന്ത്യത്തെ പറ്റി എന്തുപറഞ്ഞാലും മനസിലാകില്ല.

ഇനി ഞാൻ ആ cartoon നീക്കം ചെയ്യണമെന്നു ഇവിടെ എത്രപേർക്ക് അഭിപ്രായമുണ്ടെന്നു കൂടി അറിയണമെന്നുണ്ടു. എന്റെ സ്വന്തം ബ്ലോഗാണെങ്കിലും ഇവിടെ ജനാതിപത്യത്തിനു് ഒരവസരം കൊടുക്കാം. നിങ്ങൾ വോട്ട് ചെയ്യു.

Friday, November 21, 2008

വള്ളിമണി

കണ്ടിട്ടുണ്ടോ സാക്ഷര കേരളം
കണ്ടോ കേരളം മുന്നോട്ടു്.
വർക്കല ഒരു നാൾ പോയപ്പോൾ
സർക്കാരിന്റൊരു ശകടം കണ്ടു
കറുത്തു് നാറിയ കയർ ഈയറ്റം
മങ്ങി പഴകിയ മണി അങ്ങറ്റം.
കണ്ടക്ടർ അതിൽ ആഞ്ഞു വലിച്ചു
അടികൊണ്ടുടൻ ആ മണി വിളിച്ചു
"അയ്യോ പൊത്തോ! ക്ണിം! ക്ണിം!"
വയസൻ ശകടം ഒന്നു ചുമച്ചു
പിന്നെ പുക പാറിച്ചതു് നീങ്ങി
പത്തു് കാക്കൊരു വൈദ്യുതി മണിയും
പത്തടി നീളം പിച്ചള വയറും
ഒത്തുചേരക്കാനറിയില്ല ഈ നാട്ടിനു്
എത്രനാളിനി ഈ നാറിയ കയറിൽ
സാക്ഷര കേരളം മണിമുഴക്കും?

Thursday, November 20, 2008

പിച്ചചോദിക്കുന്നതിനും വേണം ഒരു style.

തകർന്നു് കുത്തുപാള എടുത്ത ഫോർഡ്, ക്രൈസ്ലർ, ജീ.എം. വാഹനനിർമാണ കമ്പനികളുടെ തലവന്മാർ പിച്ച ചോദിച്ചു് തലസ്ഥാനത്തു് ചെന്നു് ജനപ്രതിനിധികളെ കണ്ടു് വിഷമം പറയാൻ പോയതെങ്ങനെയായിരിക്കും. ബസ്സിൽ പോകാമായിരുന്നു, വേണ്ട പോക്കത്തിലെ ആൾക്കാരല്ലെ വേണമെങ്കിൽ അവർ തന്നെ നിർമിക്കുന്ന കൊള്ളാവുന്ന ഏതെങ്കിലും ഒരു കാറിൽ പോകാമായിരുന്നു. ദൂരം കൂടുതലല്ലെ ഒരു first class ticket എടുത്തു് വിമാനത്തിൽ പോകാമായിരുന്നു. പക്ഷെ അവർ പോയതു് അതിലൊന്നുമല്ല. ദേ ഇതിലാണു്. ഒന്നും പൊങ്ങി ഇറങ്ങുന്നതിനു് US $20,000 കത്തിച്ചു പറക്കുന്ന ഈ സാദനത്തിൽ.


കടപാടു്: Stellar Villas
കൂടുതൽ വാർത്തയും വീഡിയോയും ഇവിടെ

ആഗോള തിരിച്ചറിവു്

ലോകം ഒരു പുതിയ തിരിച്ചറിവിന്റെ വക്കിലെത്തി നില്കുകയാണു് എന്നു് നമുക്കെല്ലാം അറിയാമല്ലോ. ആഗോള സാമ്പത്തിക തകർച്ചയുടെ post mortem നടത്താനുള്ള വിവരവും, മനസമാധാനവും എനിക്കില്ല. വ്യർത്ഥമായ വിലാപങ്ങൾക്കായി വിലപ്പെട്ട ഈ സമയം പാഴാക്കാതെ ചിന്തിക്കാനുള്ള സമയമാണിതു്.

കേരള സർക്കാരിന്റെ സാമ്പത്തിക നില ഗുരുതരമാണു്. ഒരു കാലത്തും സ്വയം പര്യാപ്തമായ വിധത്തിൽ ഒരു വികസന പത്ഥധിപോലും ശാശ്വതമായ വിധത്തിൽ പൂർത്തിയാക്കി കണ്ടിട്ടില്ല. കേരളത്തിന്റെ ഏറ്റവും വലിയ സ്വത്ത് കേരളത്തിലെ അഭ്യസ്തവിദ്ദ്യരായ ജനത തന്നെയാണു്. ഇവർ നാട്ടിലേക്ക് നിക്ഷേപിക്കുന്ന വിദേശ നാണ്യത്തിന്റെ ബലത്തിൽ കേരളം തട്ടിയും മുട്ടിയും ഇതുവരെ മുന്നോട്ട് പോവുകയായിരുന്നു. പക്ഷെ ഇപ്പോഴ് കേരളം ഒരു രൂക്ഷമായ പ്രശ്നം നേരിടുകയാണു്.

അടുത്ത ഒരു വർഷത്തിനുള്ളിൽ അഭ്യസ്തവിദ്യരായ മലയാളികൾ കേരളത്തിലേക്ക് ലക്ഷക്കണക്കിനു തിരിച്ചു വരാൻ ഇടയുണ്ട്. ഇവർ എല്ലാം ഒരുമിച്ച് നാട്ടിൽ വന്നാൽ കേരളം ഇവരെ എന്തു് ചെയ്യും?. Canadaയിലും Americaയിലും ഉള്ളവരുടെ പട്ടിക്കും പൂച്ചക്കും നാട്ടിലിരുന്നു് insurance വില്കുന്ന പാവം call-center തൊഴിലാളികൾ എന്തു ചെയ്യും? ഇവർക്കാണെങ്കിൽ വേറെ തൊഴിൽ ഒന്നും അറിഞ്ഞുംകൂട. കഴിത്തുൽ കെട്ടിയ Tag ഇനി ഊരി കാലിൽ താപ്പ് കെട്ടി തെങ്ങു കയറാൻ പഠിപ്പിക്കാം എന്നു വെച്ചാൽ അതും നടക്കില്ല. കഴക്കൂട്ടത്തിലുള്ള തെങ്ങും തോപ്പെല്ലാം ചെമ്മണ്ണിട്ടു് നികത്തി Technoparkൽ ജോലി ചെയ്യുന്നവർക്കായി Multi-Storey Residential Complexഉകൾ കെട്ടുകയാണു്. വല്ലാത്തൊരു പുലിവാലു തന്നെ.

സ്തിധി മഹാ മോശമാണു് കൂട്ടുകാരെ. കേരളം core industriesലേക്ക് തിരിച്ചു വരാനുള്ള സമയമായി. കൃഷിയിയും, വ്യവസായവും, നിർമാണവും തന്നെയാണു് നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ പോകുന്നതു്. IT യും മറ്റു High-end technology മേഖലകൾ എല്ലാം തന്നെ വിദേശ രാജ്യങ്ങളിലെ വിപണന സാധ്യത ആശ്രയിച്ചുള്ളതാണു്. കേരളത്തിൽ ഭക്ഷ്യസാധനങ്ങളുടെ ഉല്പാതന ശേഷി വർധിപ്പിക്കാനും മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങൾ കൂടുതൽ ഊർജ്ജപ്പെടുത്തണം. പുറത്തേക്കു് നോക്കിയുള്ള തന്ത്രപരമായ വിദ്ധ്യാഭ്യാസ രീതികൾ ഉഴിവാക്കി വിദ്ധ്യാർത്തികളിൽ pure scienceൽ താല്പര്യം ഉണ്ടാക്കണം. ഭാരതത്തിൽ നിന്നുകൊണ്ടു തന്നെ നല്ല രീതിയിൽ ജീവിക്കാൻ കഴിയും എന്നൊരു മനോഭാവം ഒണ്ടാകണം.

പ്രതിരോധത്തിനായി ഇന്ത്യ ചിലവാക്കുന്ന തുക മറ്റു രാജ്യങ്ങളെ കാൾ കുറവാണെങ്കിൽ കൂടി, അയൽ രാജ്യങ്ങളുമായി, (അവർ എത്ര മോശക്കാരാണെങ്കിലും) ഇന്ത്യ തന്ത്രപരമായ സഹകരണ നിലപാടു് സ്വീകരിക്കണം. ഈ വിധത്തിൽ നമുക്ക് അനാവശ്യ ചിലവു അല്പം കുറഞ്ഞിരിക്കും.

മതം സ്വകാര്യ മേഖലയിൽ നല്ല ലാഭം ഉണ്ടാക്കുന്ന ഒരു മേഖലയാണെന്നു കരുതി മതപരമായ കാര്യങ്ങൾക്ക് സർക്കാർ ചിലവാക്കുന്ന തുക വിദ്ധ്യാഭ്യാസത്തിനായി ചിലവക്കാൻ ജനങ്ങൾ ആഹ്വാനം ചെയ്യണം.

1960-കളിൽ അമേരിക്കയിൽ സംഭവിച്ച സാമൂഹിക മാറ്റത്തിന്റെ വിപ്ലവഗാനമായി മാറിയ, ബോബ് ഡിലൺ എഴുതിയ ഈ ഗാനം ഞാൻ ഇപ്പോൾ സ്മരിക്കുന്നു.

The Times They Are A-Changin'
Come gather 'round people
Wherever you roam
And admit that the waters
Around you have grown
And accept it that soon
You'll be drenched to the bone.
If your time to you
Is worth savin'
Then you better start swimmin'
Or you'll sink like a stone
For the times they are a-changin'.


ബാക്കി ഇവിടെ

Monday, November 17, 2008

ഒരു പ്രകൃതി ദുരന്തം ഉണ്ടാക്കി തരൂ പ്ലീസ്




സാമ്പത്തിക പ്രതിന്ധിക്ക്‌ പരിഹാരം പ്രകൃതിദുരന്തങ്ങള്‍: ശില്‍പ ഷെട്ടി


ഒരു ഭൂമികുലുക്കം ഉണ്ടാക്കാൻ എന്താണു് വഴി. സിനിമാ താരവും ഇപ്പോൾ അഗോള സാമ്പത്തിക ശാസ്ത്രജ്ഞയും ആയ സാക്ഷാൽ ശില്പാ ഷെട്ടി പറയുന്നതു ഇവിടെ ജനം കൂടുതൽ ആണെന്നും ഇവന്മാരെയെല്ലാം പ്രകൃതി ദുരന്തത്തിൽ ചത്തുപോകണമെന്നുമാണു് പറഞ്ഞതു്. അരെങ്കിലും എങ്ങനയെങ്കിലും ഒരു പ്രകൃതി ദുരന്തം ഉണ്ടാക്കി തരൂ പ്ലീസ്. ഇവളുമാരുടെ "അഫിനയം" മാത്രം കണ്ടാൽ പോരെ? ഇതുപോലുള്ള ഐറ്റംസ് വിളിച്ചുപറയുന്ന വിവരക്കേടുകൾ പ്രസിദ്ധീകരിക്കുന്ന മാതൃഭൂമിക്കും വിവരമില്ലെ?

നമ്മളുടെ ഒരോ ഗതികേടെ

Sunday, November 16, 2008

Quick Gun Murugan is Back

To all those 90's MTV fans who miss Quick Gun Murgun, he is back with a vengence. To those who don't know who quick gun Murugan is here is a quick re-cap: In the late 70's there was a trend in Hollywood where Italian producers made cheap westerns. They were also known as Spaghetti Westerns. This trend was copied into tamil movies around the same period by Tamil producers. Complete with horses, saloon fights, gunfight showdowns, cowboy hats except with a Tamil twist. (It would also be interesting that at no point in history were there gun-trotting, cattle-hearding cowboys in tamilnadu, maybe in Andra Pradesh) So when Chanel V came to india in the early 90s they produced a set of three short spoofs in the same tone of spaghetti western. Complete with english subtitles! The hero was a rather colourful character known as Quick Gun Murugan. One of the most memorable catch phrases from this chap when he enters a saloon was for "oru Whiskey, oru masala dosa". So here we have the new edition, in the same style. Enjoy :)

മതം

ബഹുജനഭീതി
കൌശലനീതി
ചഞ്ചലരീതി
മതമിതുതന്നെ